അൽ-സബൂർ 25

വഴി കാട്ടണമേ!

25 1യാ റബ്ബ്ൽ ആലമീൻ, എന്റെ റൂഹിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. 2യാ മഅബൂദ്, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെമേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ! 3അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!

4യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകളെക്കുറിച്ച് എനിക്ക് തഅലീം നൽകേണമേ! 5അങ്ങയുടെ ഹഖിലേക്ക് എന്നെ നയിക്കണമേ! എനിക്ക് തഅലീം നൽകേണമേ! എന്തെന്നാല്‍ , അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന മഅബൂദ് 6യാ റബ്ബ്ൽ ആലമീൻ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! 7എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

8റബ്ബ്ൽ ആലമീൻ നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. 9എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു. 10റബ്ബ്ൽ ആലമീന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്.

11യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ! 12റബ്ബ്ൽ ആലമീനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്നു കാണിച്ചുകൊടുക്കും. 13അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്റെ മക്കള്‍ ദേശം അവകാശമാക്കും. 14റബ്ബ്ൽ ആലമീന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. 15എന്റെ കണ്ണുകള്‍ സദാ റബ്ബ്ൽ ആലമീനിലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും.

16ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്. 17എന്റെ ഖൽബിലെ വ്യഥകള്‍ ശമിപ്പിക്കണമേ! മനഃക്‌ളേശത്തില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! 18എന്റെ പീഡകളും ക്‌ളേശങ്ങളും ഓര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ!

19ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു; അവര്‍ എന്നെ കഠിനായി വെറുക്കുന്നു. 20എന്റെ ജീവന്‍ കാത്തുകൊള്ളണമേ! എന്നെ രക്ഷിക്കണമേ! അങ്ങില്‍ ആശ്രയിച്ച എന്നെ ലജ്ജിക്കാനിടയാക്കരുതേ! 21നിഷ്‌കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.

22യാ മഅബൂദ്, യിസ്രായിലാഹിനെ സകല കഷ്ടതകളിലും നിന്നു മോചിപ്പിക്കണമേ!