സൂറ അൽ-അദ്ദാൻ 5

അശുദ്ധരെ അകറ്റുക

5 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മയ്യത്ത് തൊട്ട് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ യിസ്രായിലാഹ് ഉമ്മത്തിനോടു കല്‍പിക്കുക. 3ഞാന്‍ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാന്‍ നീ അവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം. 4യിസ്രായിലാഹ് ജനം അങ്ങനെ ചെയ്തു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതുപോലെ അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.

നഷ്ടപരിഹാരം

5റബ്ബ്ൽ ആലമീറബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 6ഒരു പുരുഷനോ സ്ത്രീയോ മനുഷ്യ സഹജമായ ഏതെങ്കിലും തെറ്റുചെയ്ത് റബ്ബ്ൽ ആലമീനോടുള്ള വിശ്വസ്തത ലംഘിച്ചാല്‍, തന്റെ തെറ്റ് ഏറ്റുപറയണം. 7മുഴുവന്‍ മുതലും അതിന്റെ അഞ്ചിലൊന്നും കൂടി താന്‍ ദ്രോഹിച്ച വ്യക്തിക്കു തിരിച്ചുകൊടുത്ത് അവന്‍ പൂര്‍ണനഷ്ടപരിഹാരം ചെയ്യണം. 8നഷ്ടപരിഹാരം സ്വീകരിക്കാന്‍ ബന്ധുക്കളാരുമില്ലെങ്കില്‍ അതു റബ്ബ്ൽ ആലമീനു സമര്‍പ്പിക്കണം; അതു ഇമാമിനുള്ളതായിരിക്കും. അവനുവേണ്ടി പാപപരിഹാരഖുർബാനി അര്‍പ്പിക്കാനുള്ള മുട്ടാടിനു പുറമേയാണിത്. 9യിസ്രായിലാഹ്ജനം ഇമാം തന്റെ മുമ്പില്‍ കൊണ്ടുവരുന്ന സമര്‍പ്പിതവസ്തുക്കളെല്ലാം അവനുള്ളതായിരിക്കും. 10ജനം കൊണ്ടുവരുന്ന വിശുദ്ധവസ്തുക്കള്‍ അവനുള്ളതായിരിക്കും. ഇമാമിനെ ഏല്‍പിക്കുന്നതെന്തും അവനുള്ളതാണ്.

ബീവിയെ സംശയിച്ചാല്‍

11റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 12യിസ്രായിലാഹ്ജനത്തോടു പറയുക; ഒരാളുടെ ബീവി വഴിപിഴച്ച് അവിശ്വസ്തയായി പ്രവര്‍ത്തിക്കുകയും 13അന്യപുരുഷന്‍ അവളോടൊത്തു ശയിക്കുകയും അതു ഭര്‍ത്താവിന്റെ ദൃഷ്ടിയില്‍പെടാതിരിക്കുകയും അവള്‍ അശുദ്ധയെങ്കിലും പ്രവൃത്തി മധ്യേ പിടിക്കപ്പെടാത്തതിനാല്‍ എതിര്‍ സാക്ഷി ഇല്ലാതിരിക്കുകയും ചെയ്‌തെന്നുവരാം. 14ഭര്‍ത്താവിന് അസൂയ ജനിച്ച് അശുദ്ധയായ ബീവിയെ സംശയിക്കുകയോ അശുദ്ധയല്ലെങ്കിലും അസൂയപൂണ്ട് സംശയിക്കുകയോ ചെയ്‌തെന്നു വരാം. 15അപ്പോള്‍ ഭര്‍ത്താവ് ബീവിയെ ഇമാമിന്റെ മുമ്പില്‍ ഹാജരാക്കണം. അവള്‍ക്കുവേണ്ടി കാഴ്ചയായി പത്തിലൊന്ന് ഏഫാ ബാര്‍ലിമാവും കൊണ്ടുവരണം. അതിന്‍മേല്‍ എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ അരുത്. കാരണം, അതു സംശയനിവാരണത്തിനുള്ള ധാന്യ ഖുർബാനിയാണ്; സത്യം വെളിപ്പെടുത്തുന്നതിനുള്ള ധാന്യ ഖുർബാനി.

16ഇമാം അവളെ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ നിര്‍ത്തണം. 17ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്ത് കൂടാരത്തിന്റെ തറയില്‍നിന്നു കുറച്ചു പൊടി അതിലിടണം. 18ഇമാം ആ സ്ത്രീയെ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ നിര്‍ത്തി, അവളുടെ ശിരോവസ്ത്രം മാറ്റിയതിനുശേഷം പാപത്തെ ഓര്‍മിപ്പിക്കുന്ന വ്യഭിചാരശങ്കയുടെ ധാന്യ ഖുർബാനിക്കുള്ള വസ്തുക്കള്‍ അവളുടെ കൈയില്‍ വയ്ക്കണം. ശാപം വരുത്തുന്ന കയ്പുനീര് ഇമാം കൈയില്‍ വഹിക്കണം. 19അനന്തരം, അവളെക്കൊണ്ട് സത്യംചെയ്യിക്കാന്‍ ഇങ്ങനെ പറയണം: ഭര്‍ത്താവിന് അധീനയായിരിക്കേ അന്യപുരുഷന്‍ നിന്നോടൊത്തു ശയിച്ച് നീ അശുദ്ധയായിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്ക് ദോഷം ചെയ്യാതിരിക്കട്ടെ. 20എന്നാല്‍, നീ ഭര്‍ത്താവിന്റെ കീഴിലായിരിക്കേ ദുശ്ചരിതയായി നിന്നെത്തന്നെ അശുദ്ധയാക്കുകയും അന്യപുരുഷന്‍ നിന്നോടൊത്തു ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, 21റബ്ബ്ൽ ആലമീൻ നിന്റെ അര ശോഷിപ്പിച്ച് മഹോദരം വരുത്തി നിന്നെ ജനങ്ങളുടെ ഇടയില്‍ മലിനവസ്തുവും ശാപജ്ഞാപകവും ആക്കിത്തീര്‍ക്കട്ടെ, എന്നുപറഞ്ഞ് അവളെക്കൊണ്ട് ശാപസത്യം ചെയ്യിക്കണം. 22ശാപം വരുത്തുന്ന ഈ ജലം നിന്റെ കുടലുകളില്‍ കടന്ന് മഹോദരം വരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ സ്ത്രീ ആമേന്‍ ആമേന്‍ എന്നു പറയണം.

23ഇമാം ഈ ശാപം ഒരു പുസ്തകത്തിലെഴുതി അത് കയ്പുവെള്ളത്തിലേക്കു കഴുകിക്കളയണം. 24ശാപം വമിക്കുന്ന ആ കയ്പുനീര് അവളെ കുടിപ്പിക്കണം. അത് ഉള്ളില്‍ കടന്ന് അവള്‍ക്കു കടുത്തവേദന ഉളവാക്കും. 25ഇമാം സ്ത്രീയുടെ കൈയില്‍നിന്ന് വ്യഭിചാരശങ്കയുടെ നൈവേദ്യം വാങ്ങി റബ്ബുൽ ആലമീനു നീരാജനമായി ഖുർബാനിപീഠത്തില്‍ സമര്‍പ്പിക്കണം. 26അതിനു ശേഷം ഇമാം ധാന്യ ഖുർബാനിയില്‍ നിന്നു സ്മരണാംശമായി ഒരുപിടി എടുത്ത് ഖുർബാനിപീഠത്തിന്‍മേല്‍വച്ചു ദഹിപ്പിക്കുകയും സ്ത്രീയെക്കൊണ്ടു കയ്പുനീര്‍ കുടിപ്പിക്കുകയും വേണം. 27അവള്‍ അശുദ്ധയായി ഭര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചുകഴിയുമ്പോള്‍ ആ ശാപജലം അവളില്‍ കടന്ന് കടുത്ത വേദനയുളവാക്കുകയും മഹോദരംവന്ന് അര ശോഷിച്ച് ജനങ്ങളുടെ ഇടയില്‍ മലിന വസ്തുവായിത്തീരുകയും ചെയ്യും. 28എന്നാല്‍, അശുദ്ധയാകാതെ നിര്‍മലയാണ് എങ്കില്‍ അവള്‍ക്കു ശാപം ഏല്‍ക്കുകയില്ല; വന്ധ്യത്വം ഉണ്ടാവുകയുമില്ല.

29പാതിവ്രത്യശങ്കയുണ്ടാകുമ്പോള്‍ അനുഷ്ഠിക്കേണ്ട വിധിയാണിത്. 30ഭര്‍ത്താവിന് അധീനയായിരിക്കേ ബീവി വഴിപിഴച്ചു സ്വയം അശുദ്ധയാകുകയോ ഭര്‍ത്താവ് ശങ്കാധീനനായി ബീവിയുടെ വിശ്വസ്തതയില്‍ സംശയിക്കുകയോ ചെയ്താല്‍, അവന്‍ ബീവിയെ റബ്ബ്ൽ ആലമീന്റെ മുമ്പില്‍ ഹാജരാക്കുകയും, ഇമാം ഈ വിധികള്‍ അനുഷ്ഠിക്കുകയും വേണം. 31പുരുഷന്‍ അകൃത്യത്തില്‍ നിന്നു വിമുക്തനായിരിക്കും; സ്ത്രീ തന്റെ അകൃത്യത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.