സൂറ അൽ-അദ്ദാൻ 6

നാസിറീ വ്രതം

6 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനത്തോടു പറയുക, റബ്ബ്ൽ ആലമീനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീറീ വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം: 3വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്. 4വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്.

5ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ വ്രതമനുഷ്ഠിക്കുന്ന കാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം.

6വ്രതകാലം തീരുവോളം മയ്യത്തിനെ സമീപിക്കരുത്. 7പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മയ്യത്തായാൽ പോലും അവരെ സ്പര്‍ശിച്ച് അവന്‍ സ്വയം അശുദ്ധനാകരുത്. എന്തെന്നാല്‍, മഅബൂദിന്ന്റെറെ മുമ്പിലെടുത്ത വ്രതത്തിന്റെ ചിഹ്‌നം അവന്റെ ശിരസ്‌സിലുണ്ട്. 8വ്രതകാലം മുഴുവന്‍ അവന്‍ റബ്ബ്ൽ ആലമീനു വിശുദ്ധനാണ്.

9ആരെങ്കിലും അവന്റെ അടുത്തുവച്ച് പെട്ടെന്നു മയ്യത്തായതുകൊണ്ട് അവന്റെ വ്രതശുദ്ധമായ ശിരസ്‌സ് അശുദ്ധമായാല്‍, ശുദ്ധീകരണദിനത്തില്‍ അവന്‍ മുണ്‍ഡനം ചെയ്യണം. ഏഴാംദിവസമാണ് അങ്ങനെ ചെയ്യേണ്ടത്. 10എട്ടാംദിവസം രണ്ടു ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ ഇമാമിന്റെ അടുത്ത് ഖിയമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരണം. 11ഇമാം അവയിലൊന്നിനെ പാപപരിഹാരഖുർബാനിയായും മറ്റേതിനെ ദഹനഖുർബാനിയായും അര്‍പ്പിച്ച്, മയ്യത്ത്മൂലം ഉണ്ടായ അശുദ്ധിക്കു പരിഹാരം ചെയ്യണം. അന്നുതന്നെ അവന്‍ തന്റെ ശിരസ്‌സ് വീണ്ടും പ്രതിഷ്ഠിക്കുകയും വേണം. 12വ്രതകാലം മുഴുവന്‍ തന്നെത്തന്നെ റബ്ബ്ൽ ആലമീനു പ്രതിഷ്ഠിക്കണം. അതോടൊപ്പം ഒരു വയസ്‌സുള്ള ചെമ്മരിയാട്ടിന്‍ മുട്ടനെ പ്രായശ്ചിത്തഖുർബാനിയായി അര്‍പ്പിക്കണം. അശുദ്ധമായിപ്പോയതുകൊണ്ട് മുന്‍ദിവസങ്ങളില്‍ അനുഷ്ഠിച്ച വ്രതം വ്യര്‍ഥമായിരിക്കും.

13നാസിറീ വ്രതം മുഴുമിച്ചവരെ സംബന്ധിക്കുന്ന നിയമമിതാണ്: ഖിയമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ അവനെ കൊണ്ടുവരണം. 14അവന്‍ ഒരു വയസ്സുള്ള ഊനമറ്റ ചെമ്മരിയാട്ടിന്‍മുട്ടനെ ദഹനഖുർബാനിയായും ഒരുവയസ്സുള്ള ഊനമറ്റ പെണ്ണാടിനെ പാപപരിഹാര ഖുർബാനിയായും ഊനമറ്റ ഒരു മുട്ടാടിനെ സമാധാനഖുർബാനിയായും റബ്ബ്ൽ ആലമീനു സമര്‍പ്പിക്കണം. 15പുളിപ്പില്ലാത്ത ഒരുകുട്ട അപ്പം, നേര്‍ത്ത മാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ അടകള്‍, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം, അവയ്ക്കു ചേര്‍ന്ന ധാന്യഖുർബാനി, പാനീയഖുർബാനി എന്നിവയും റബ്ബ്ൽ ആലമീനു കാഴ്ചവയ്ക്കണം. 16ഇമാം അവയെ റബ്ബ്ൽ ആലമീന്റെ മുമ്പില്‍ കൊണ്ടുവന്നു വ്രതസ്ഥനുള്ള പാപപരിഹാരഖുർബാനിയും ദഹനഖുർബാനിയുമായി സമര്‍പ്പിക്കണം. 17മുട്ടാടിനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊന്നിച്ചു സമാധാനഖുർബാനിയായി റബ്ബ്ൽ ആലമീനു സമര്‍പ്പിക്കണം. ഭോജനഖുർബാനിയും പാനീയഖുർബാനിയും അര്‍പ്പിക്കണം. 18നാസീറീ വ്രതസ്ഥന്‍ വ്രതശുദ്ധമായ ശിരസ്സ് ഖിയമത്തുൽ ഇബാദത്തിന്റെവാതില്‍ക്കല്‍വച്ചു മുണ്‍ഡനം ചെയ്ത് അതില്‍നിന്നു മുടിയെടുത്തു സമാധാനഖുർബാനിയുടെ തീയില്‍ അര്‍പ്പിക്കണം. 19അതു കഴിയുമ്പോള്‍ ഇമാം മുട്ടാടിന്റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവും എടുത്ത് അവന്റെ കൈയില്‍ കൊടുക്കണം. 20ഇമാം അവയെ റബ്ബ്ൽ ആലമീനു നീരാജനമായി അര്‍പ്പിക്കണം. അവയും നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും ഇമാമിനുള്ള വിശുദ്ധമായ പങ്കാണ്. ഇവയ്ക്കുശേഷം നാസീറീവ്രതസ്ഥനു വീഞ്ഞു കുടിക്കാം.

21ഇതാണ് നാസീര്‍വ്രതസ്ഥന്‍ അനുഷ്ഠിക്കേണ്ട നിയമം. തന്റെ കഴിവനുസരിച്ചു നല്‍കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിന്റെ നിയമപ്രകാരമുള്ള കാഴ്ചകളും അവന്‍ റബ്ബ്ൽ ആലമീനു സമര്‍പ്പിക്കണം. താന്‍ എടുത്തിരിക്കുന്ന നാസീര്‍വ്രതത്തിന്റെ നിയമങ്ങള്‍ അവന്‍ നിറവേറ്റണം.

ഇമാമിന്റെ ബർഖത്ത്

22റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക, 23നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് യിസ്രായിലാഹ് ജനത്തെ അനുഗ്രഹിക്കണം: 24റബ്ബ്ൽ ആലമീൻ നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. 25അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. 26റബ്ബ്ൽ ആലമീൻ കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ. 27ഇപ്രകാരം അവര്‍ യിസ്രായിലാഹ് മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.