സൂറ അൽ-അദ്ദാൻ 34

കാനാന്‍ ദൌല, അതിരുകള്‍

34 1കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: 2ഇസ്രായീല്‍ ഖൌമിനോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍ പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് മീറാസായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഇവയാണ്: 3തെക്കേ അതിര് ഏദോമിന്റെ അതിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക. 4അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്ബര്‍ണയായിലും അവിടെനിന്നു റുജൂആയി അസാര്‍ അദ്ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്, 5മിസ്റിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.

6പടിഞ്ഞാറേ അതിര്‍ത്തി മഹാസമുദ്രവും അതിന്റെ തീരവും ആയിരിക്കും.

7നിങ്ങളുടെ വടക്കേ അതിര്, മഹാസമുദ്രം മുതല്‍ ഹോര്‍മലവരെയും 8അവിടെനിന്നു ഹമാത്തിന്റെ കവാടത്തിലൂടെ സേദാദ് വരെയും, 9അവിടെനിന്നു സിഫ്രോന്‍ കടന്നു ഹസാര്‍ ഏനാന്‍ വരെയും ആണ്.

10കിഴക്കേ അതിര് ഹസാര്‍ ഏനാനില്‍ ആരംഭിച്ചു ഷെഫാമിലൂടെ 11താഴോട്ട് ആയിന്റെ കിഴക്കു റിബ്‌ളാ വരെ എത്തി, വീണ്ടും താഴോട്ടിറങ്ങി കിഴക്കു കിന്നേരത്തു കടലിന്റെ കിഴക്കേ തീരത്ത് എത്തി, 12ഉർദൂന്‍ വഴി ഉപ്പുകടലില്‍ അവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.

13മോശ ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കു കൊടുക്കാന്‍ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട് അവകാശപ്പെടുത്തേണ്ടതുമായ ദൌല ഇതാണ്. 14റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രങ്ങളും 15ജോര്‍ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത് ഹഖ് സ്വീകരിച്ചുകഴിഞ്ഞല്ലോ.

16കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : 17ഇമാം എലെയാസറും നൂനിന്റെ ഴബ്നായ ജോഷ്വയുമാണ് നിങ്ങള്‍ക്കു ദൌല മീറാസായി വിഭജിച്ചുതരേണ്ടത്. 18അവരോടൊപ്പം ഓരോ ഗോത്രത്തിലും നിന്ന് ഓരോ നേതാവിനെ തിരഞ്ഞെടുക്കണം. 19തഹ്ത്തിൽ പറയുന്നവരാണ് അവര്‍: യൂദാ ഖബീലയിൽ നിന്നു യഫുന്നയുടെ ഴബ്നായ കാലെബ്, 20ശിമയൂന്‍ ഖബീലയിൽ നിന്ന് അമ്മിഹൂദിന്റെ ഴബ്നായ ഷെമുവേല്‍, 21ബഞ്ചമിന്‍ ഖബീലയിൽ നിന്നു കിസ്‌ലോന്റെ ഴബ്നായ എലിദാദ്, 22ദാന്‍ ഖബീലയിൽ നിന്നു യൊഗ്‌ളിയുടെ ഴബ്നായ ബുക്കി, 23ജോസഫിന്റെ പുത്രന്‍മാരില്‍ മനാസ്സെയുടെ ഖബീലയിൽ നിന്ന് എഫൊദിന്റെ ഴബ്നായ ഹന്നിയേല്‍, 24എഫ്രായിം ഖബീലയിൽ നിന്നു ഷിഫ്താന്റെ ഴബ്നായ കെമുവേല്‍, 25സിബുലൂൻ ഖബീലയിൽ നിന്നു പര്‍നാക്കിന്റെ ഴബ്നായ എലിസാഫാന്‍, 26ഇസാക്കര്‍ ഖബീലയിൽ നിന്ന് അസ്സാന്റെ ഴബ്നായ പല്‍തിയേല്‍, 27ആശീര്‍ ഖബീലയിൽ നിന്നു ഷെലോമിയുടെ ഴബ്നായ അഹിഹൂദ്, 28നഫ്താലി ഖബീലയിൽ നിന്ന് അമ്മിഹൂദിന്റെ ഴബ്നായ പെദാഹേല്‍. 29ഇസ്രായേല്‍ജനത്തിനു കാനാന്‍ അർളിൽ ഹഖ് ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചത് ഇവരെയാണ്.