സൂറ അൽ-അദ്ദാൻ 1

ജനസംഖ്യ

1 1യിസ്രായിലാഹ് ജനം ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഒന്നാം ദിവസം സീനായി മരുഭൂമിയില്‍ ഖയാമത്തുൽ ഇബാദത്തില്‍വച്ച് റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചു: 2ഗോത്രവും കുടുംബവും തിരിച്ച് യിസ്രായിലാഹ് ഉമ്മത്തിലെ സകല പുരുഷന്‍മാരുടെയും കണക്കെടുക്കുക. 3ഇരുപതും അതിനുമേലും വയസ്‌സും യുദ്ധം ചെയ്യാന്‍ കഴിവുമുള്ള യിസ്രായിലാഹിലെ സകലരെയും ഗണം തിരിച്ചെണ്ണുക. നീയും ഹാറൂനും കൂടിയാണ് കണക്കെടുക്കേണ്ടത്. 4ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടു പോകണം. 5നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍ നിന്ന് ഷെദെയൂറിന്റെ പുത്രന്‍ എലിസൂര്‍. 6ശിമയോനില്‍ നിന്ന് സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേല്‍. 7യൂദായില്‍ നിന്ന് അമീനാദാബിന്റെ പുത്രന്‍ നഹ്‌ഷോന്‍. 8ഇസാക്കറില്‍ നിന്ന് സൂവാറിന്റെ പുത്രന്‍ നെത്താനേല്‍. 9സെബുലൂണില്‍ നിന്ന് ഹേലോനിന്റെ പുത്രന്‍ എലിയാബ്. 10യൂസുഫിന്റെ പുത്രന്‍മാരായ എഫ്രായിം, മനാസ്‌സെ എന്നിവരില്‍ നിന്ന്‌ യഥാക്രമം അമ്മിഹൂദിന്റെ പുത്രന്‍ എലിഷാമാ, പെദഹ്‌സൂറിന്റെ പുത്രന്‍ ഗമാലിയേല്‍; 11ബഞ്ചമിനില്‍ നിന്ന് ഗിദയോനിന്റെ പുത്രന്‍ അബിദാന്‍; 12ദാനില്‍ നിന്ന് അമ്മിഷദ്ദായിയുടെ പുത്രന്‍ അഹിയേസെര്‍; 13ആഷേറില്‍ നിന്ന് ഒക്രാന്റെ പുത്രന്‍ പഗിയേല്‍; 14ഗാദില്‍ നിന്ന് റവുവേലിന്റെ പുത്രന്‍ എലിയാസാഫ്; 15നഫ്താലിയില്‍ നിന്ന് ഏതാനിന്റെ പുത്രന്‍ അഹിറാ. 16ഇവരാണ് യിസ്രായിലാഹ് വംശത്തിന്റെ നേതാക്കന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവന്‍മാര്‍.

17മൂസായും ഹാറൂനും ഇവരെ സ്വീകരിച്ചു. 18രണ്ടാം മാസം ഒന്നാം ദിവസം അവര്‍ ജനത്തെ മുഴുവന്‍ ഒരുമിച്ചു കൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതില്‍ക്കൂടുതലും വയസ്‌സുള്ളവരെ ആളാംപ്രതി പട്ടികയില്‍ ചേര്‍ത്തു. 19അങ്ങനെ റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ തൂർ മരുഭൂമിയില്‍ വച്ച് മൂസാ യിസ്രായിലാഹ് ജനത്തിന്റെ കണക്കെടുത്തു.

20യിസ്രായിലാഹിന്റെ ആദ്യജാതനായ റൂബന്റെ 21ഗോത്രത്തില്‍പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്താറായിരത്തിയഞ്ഞൂറ്.

22ശിമയോന്റെ ഗോത്രത്തില്‍പെട്ടവര്‍ 23തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അന്‍പത്തൊമ്പതിനായിരത്തി മുന്നൂറ്.

24ഗാദിന്റെ ഗോത്രത്തില്‍പെട്ടവര്‍ 25തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്തയ്യായിരത്തിയറുനൂറ്റമ്പത്.

26യൂദായുടെ ഗോത്രത്തില്‍പെട്ടവര് 27തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍

28ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ എഴുപത്തി നാലായിരത്തിയറുന്നൂറ്. 29ഇസാക്കറിന്റെ ഗോത്രത്തില്‍ പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിനാലായിരത്തിനാനൂറ്.

30സെബുലൂണ്‍ ഗോത്രത്തില്‍പെട്ടവര് 31തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തേഴായിരത്തിനാനൂറ്.

32യൂസുഫിന്റെ മക്കളായ എഫ്രായിമിന്റെയും 33മനാസ്‌സെയുടെയും ഗോത്രത്തില്‍പെട്ടവര്‍

34തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ 35ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ യഥാക്രമം നാല്‍പതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും.

36ബഞ്ചമിന്റെ ഗോത്രത്തില്‍പെട്ടവര് 37തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ മുപ്പത്തയ്യായിരത്തിനാനൂറ്.

38ദാനിന്റെ ഗോത്രത്തില്‍പെട്ടവര് 39തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അറുപത്തീരായിരത്തിഎഴുനൂറ്.

40ആഷേറിന്റെ ഗോത്രത്തില്‍പെട്ടവര്‍ 41തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറ്.

42നഫ്താലി ഗോത്രത്തില്‍പെട്ടവര്‍ 43തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിമൂവായിരത്തിനാനൂറ്.

44യിസ്രായിലാഹിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും മൂസായും ഹാറൂനും ചേര്‍ന്നെടുത്ത കണക്കില്‍പെട്ടവരാണിവര്‍. 45ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്‌സു പ്രായത്തില്‍ യിസ്രായിലാഹിലെ യുദ്ധശേഷിയുള്ള പുരുഷന്‍മാര് 46ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു.

47ലേവി ഗോത്രത്തെ ജനസംഖ്യയില്‍ പെടുത്തിയില്ല. 48കാരണം, റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തിരുന്നു: 49ലേവ്യരെ നീ എണ്ണരുത്; യിസ്രായിലാഹ്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്. 50എന്നാല്‍, ഷഹാദത്തൻ കൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവര്‍ താവളമടിക്കട്ടെ. 51കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അവര്‍ തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാല്‍ അവനെ വധിക്കണം. 52യിസ്രായിലാഹ് ജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം. 53യിസ്രായിലാഹ് ഉമ്മത്തിന്റെ നേരേ മഅബൂദിൻ്റെ കോപം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യര്‍ ഷഹാദത്തൻ കൂടാരത്തിനുചുറ്റും പാളയമടിക്കണം. ഷഹാദത്തൻ കൂടാരത്തിന്റെ ചുമതല അവര്‍ വഹിക്കുകയും വേണം. 54യിസ്രായിലാഹ് ജനം അപ്രകാരം ചെയ്തു. റബ്ബൽ ആലമീൻ മൂസായോടു കല്‍പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.