സൂറ അൽ-അദ്ദാൻ 2

പാളയമടിക്കേണ്ട ക്രമം

2 1റബ്ബ്ൽ ആലമീൻ മൂസായോടും ഹാറൂനോടും അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനം അവരവരുടെ ഗോത്ര മുദ്രയോടു കൂടിയ പതാകകള്‍ക്കു കീഴില്‍ പാളയമടിക്കണം. ഖയാമത്തുൽ ഇബാദത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം. 3അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമടിക്കണം. 4അവന്റെ സൈന്യത്തില്‍ എഴുപത്തി നാലായിരത്തിയറുനൂറുപേര്‍. 5അതിനടുത്ത് സുവാറിന്റെ മകന്‍ നെത്താനേലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ ഗോത്രം. 6അവന്റെ സൈന്യത്തില്‍ അന്‍പത്തി നാലായിരത്തിനാനൂറുപേര്‍. 7അതിനപ്പുറം ഹേലോന്റെ പുത്രന്‍ എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ ഗോത്രം. 8അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍. 9യൂദായുടെ പാളയത്തിലെ സൈന്യത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്താറായിരത്തിനാനൂറുപേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്.

10ഷെദയൂറിന്റെ മകന്‍ എലിസൂറിന്റെ നേതൃത്വത്തിലുള്ള റൂബന്‍ ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ തെക്കുഭാഗത്തു പാളയമടിക്കണം. 11അവന്റെ സൈന്യത്തില്‍ നാല്‍പത്താറായിരത്തിയഞ്ഞൂറുപേര്‍. 12അതിനടുത്ത് സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേലിന്റെ നേതൃത്വത്തിലുള്ള ശിമയോന്‍ഗോത്രം. 13അവന്റെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരിത്തി മുന്നൂറുപേര്‍. 14അതിനപ്പുറം റവുവേലിന്റെ പുത്രന്‍ എലിയാസാഫിന്റെ നേതൃത്വത്തിലുള്ള ഗാദ്‌ ഗോത്രം. 15അവന്റെ സൈന്യത്തില്‍ നാല്‍പത്തയ്യായിരത്തിയറുനൂറ്റമ്പതുപേര്‍. 16റൂബന്‍പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്തോരായിരത്തിനാനൂറ്റിയമ്പതുപേര്‍. അവരാണ് രണ്ടാമതു പുറപ്പെടേണ്ടത്.

17അനന്തരം, പാളയങ്ങളുടെ മധ്യത്തിലായി ലേവ്യരുടെ പാളയത്തോടൊപ്പം ഖയാമത്തുൽ ഇബാദത്ത് കൊണ്ടുപോകണം. കൂടാരമടിക്കുമ്പോഴെന്നപോലെ തന്നെ പതാകയോടൊത്ത് ക്രമമനുസരിച്ച് ഓരോരുത്തരും പുറപ്പെടണം.

18അമ്മിഹൂദിന്റെ മകന്‍ എലിഷാമായുടെ നേതൃത്വത്തിലുള്ള എഫ്രായിം ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ പടിഞ്ഞാറുഭാഗത്ത് താവളമടിക്കണം. 19അവന്റെ സൈന്യത്തില്‍ നാല്‍പതിനായിരത്തിയഞ്ഞൂറുപേര്‍. 20അതിനടുത്ത് പെദഹ്‌സൂറിന്റെ പുത്രന്‍ ഗമാലിയേലിന്റെ നേതൃത്വത്തിലുള്ള മനാസ്‌സെ ഗോത്രം. 21അവന്റെ സൈന്യത്തില്‍ മുപ്പത്തീരായിരത്തിയിരുനൂറുപേര്‍. 22അതിനപ്പുറം ഗിദയോനിയുടെ പുത്രന്‍ അബിദാന്റെ നേതൃത്വത്തിലുള്ള ബഞ്ചമിന്‍ ഗോത്രം. 23അവന്റെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തിനാനൂറുപേര്‍. 24എഫ്രായിം പാളയത്തില്‍ ആകെ ഒരുലക്ഷത്തിയെണ്ണായിരത്തിയൊരുനൂറുപേര്‍. അവരാണ് മൂന്നാമതു പുറപ്പെടേണ്ടത്.

25അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസറിന്റെ നേതൃത്വത്തിലുള്ള ദാന്‍ ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ വടക്കുഭാഗത്തു പാളയമടിക്കണം. 26അവന്റെ സൈന്യത്തില്‍ അറുപത്തീരായിരത്തിയെഴുനൂറുപേര്‍. 27അതിനടുത്ത് ഒക്രാന്റെ മകന്‍ പഗിയേലിന്റെ നേതൃത്വത്തിലുള്ള ആഷേര്‍ ഗോത്രം. 28അവന്റെ സൈന്യത്തില്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറുപേര്‍. 29അതിനപ്പുറം ഏനാന്റെ മകന്‍ അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലി ഗോത്രം. 30അവന്റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറുപേര്‍. 31ദാനിന്റെ പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയമ്പത്തിയേഴായിരത്തിയറുനൂറുപേര്‍. സ്വന്തം പതാകകളോടുകൂടി അവരാണ് ഏറ്റവും അവസാനം പുറപ്പെടേണ്ടത്.

32ഗോത്രക്രമമനുസരിച്ചു ജനസംഖ്യയില്‍പ്പെട്ട യിസ്രായിലാഹ് ജനം ഇവരാണ്. പാളയത്തിലുണ്ടായിരുന്നവരും ഗണമനുസരിച്ചു കണക്കെടുക്കപ്പെട്ടവരുമായ ആളുകള്‍ ആകെ ആറുലക്ഷത്തിമൂവായിരത്തിയഞ്ഞൂറ്റമ്പത്. 33റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതനുസരിച്ച് യിസ്രായിലാഹ് ജനത്തിന്റെ കൂടെ ലേവ്യരെ എണ്ണിയില്ല.

34റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ച പ്രകാരം യിസ്രായിലാഹ് പ്രവര്‍ത്തിച്ചു. അവര്‍ സ്വന്തം പതാകകള്‍ക്കുകീഴേ പാളയമടിക്കുകയും ഗോത്രവും കുടുംബവുമനുസരിച്ചു യാത്ര പുറപ്പെടുകയും ചെയ്തു.