മത്തി 15
പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
(മര്‍ക്കോസ് 9:1-13)
15 1ബഅ്ദായായി ജറുസലെമില്‍ നിന്നു ഫരിസേയരും ഉലമാക്കളും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ അടുത്തു വന്നുപറഞ്ഞു: 2നിന്റെ സ്വഹാബികൾ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്? ഒചീനം കഴിക്കുന്നതിനു മുമ്പ് അവര്‍ യദ് കഴുകുന്നില്ലല്ലോ. 3അവന്‍ ഇജാപത്ത് പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ അള്ളാഹുവിൻറെ ശരീഅത്ത് ലംഘിക്കുന്നതെന്തുകൊണ്ട്? 4ഉപ്പയെയും ഉമ്മയെയും ബഹുമാനിക്കുക; ഉപ്പാനെയോ ഉമ്മാനെയോ അധിക്‌ഷേപിക്കുന്നവന്‍ മൌത്താകണം എന്നു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ അംറ് ചെയ്തിരിക്കുന്നു. 5എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ ഉപ്പാനോടോ ഉമ്മാനോടോ എന്നില്‍ നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്ഷിക്കേണ്ടതില്ല എന്ന്. 6ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനു വേണ്ടി അള്ളാഹുവിൻറെ കലിമ നിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു. 7കപടനാട്യക്കാരേ, ഏശയ്യാ നബി (അ) നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
8ഈ ഖൌമ് അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഖൽബ് എന്നില്‍നിന്നു വളരെ അകലെയാണ്.
9അവര്‍ മാനുഷിക ഹുകുമുകൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എനിക്ക് ഇബാദത്ത് ചെയ്യുന്നു.
ആന്തരികവും ബാഹ്യവുമായ വൊളു
(മര്‍ക്കോസ് 7:14-23)
10അവന്‍ ജനങ്ങളെ തന്റെ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു അറഫാക്കുവിന്‍; 11വായിലേക്കു പ്രവേശിക്കുന്നതല്ല, ഫമില്‍ നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. 12അപ്പോള്‍ സ്വഹാബികൾ ഖരീബിൽ വന്നു പറഞ്ഞു: ഈ ലഫ്ള് ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്ന് നീ അറഫാകുന്നുവോ? 13അവന്‍ ഇജാപത്ത് പറഞ്ഞു: എന്റെ ജന്നത്തിലെ അബ്ബ നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും. 14അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും ഹുഫ്റിൽ വീഴും. 15ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ എന്നു സഫ് വാൻ ത്വലബ് ചെയ്തു. 16അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴും ഗ്രഹണ ശക്തിയില്ലാത്തവരാണോ? 17വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? 18എന്നാല്‍, വായില്‍നിന്നു വരുന്നത് ഖൽബില്‍ നിന്നാണു പുറപ്പെടുന്നത്. അതു ഇൻസാനെ അശുദ്ധനാക്കുന്നു. 19ദുശ്ചിന്തകള്‍, ദമ്, പരസംഗം, സിന, മോഷണം, ശഹാദത്തുസ്സൂർ, പരദൂഷണം എന്നിവയെല്ലാം ഖൽബില്‍ നിന്നാണ് പുറപ്പെടുന്നത്. 20ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഒചീനം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല.
കാനാന്‍കാരിയുടെ ഈമാൻ
(മര്‍ക്കോസ് 7:24-30)
21ഈസാ അൽ മസീഹ് അവിടെ നിന്നു പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. 22അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: റബ്ബേ, ദാവൂദ് നബി (അ) ന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ ഇബ്നത്തിനെ ഇബിലീസ് ഇസാഅത്തായി ബാധിച്ചിരിക്കുന്നു. 23എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. സ്വഹാബികൾ അവനോട് ത്വലബ് ചയ്തു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. 24അവന്‍ ഇജാപത്ത് പറഞ്ഞു: ഇസ്രായീല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഖരീബിലേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. 25എന്നാല്‍, അവള്‍ അവന് സുജൂദ് ചെയ്ത് റബ്ബേ, എന്നെ സഹായിക്കണമേ എന്ന് ത്വലബ് ചെയ്തു. 26അവന്‍ പറഞ്ഞു: ഔലാദുകളുടെ ഖുബ്ബൂസെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല. 27അവള്‍ പറഞ്ഞു: അതേ, റബ്ബേ, നായ്ക്കളും യജമാനന്‍മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. 28ഈസാ അൽ മസീഹ് പറഞ്ഞു: സ്ത്രീയേ, നിന്റെ ഈമാൻ വാസിയാണ്. നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ. ആ വഖ്ത് മുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
അനേകര്‍ക്കു ശിഫ
29ഈസാ അൽ മസീഹ് അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു ജബലിൽ കയറി അവിടെ ഇരുന്നു. 30തത്‌സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു കബീറായ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്റെ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടുത്തി. 31ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായീലിന്റെ റബ്ബിനെ തംജീദ് ചെയ്തു.
രണ്ടാമതും ഖുബ്ബൂസ് വര്‍ധിപ്പിക്കുന്നു
(മര്‍ക്കോസ് 8:1-10)
32ഈസാ അൽ മസീഹ് സാഹബാക്കളെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടു കൂടെയാണ്; അവര്‍ക്കു ഒചീനിക്കാന്‍ യാതൊന്നുമില്ല. സബീലിൽ അവര്‍ ക്ഷീണിച്ചു പോയി വീഴാനിടയുള്ളതിനാല്‍ ത്വആം നല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല. 33സ്വഹാബികൾ ചോദിച്ചു: ഇത്ര കബീറായ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര ഖുബ്ബൂസ് ഈ സഹ്റായില്‍ എവിടെ നിന്നു കിട്ടും? 34ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്‌സ്യവും ഉണ്ട്. 35ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ട്, 36അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത് കൃതജ്ഞതാ സ്‌തോത്രം ചെയ്ത്, മുറിച്ച് സാഹബാക്കളെ ഏല്‍പിച്ചു. സ്വഹാബികൾ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഒചീനിച്ച് റാളിയായി. 37ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു. 38ഭക്ഷിച്ചവര്‍ ഹുർമകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്‍മാരായിരുന്നു. 39ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ തോണിയില്‍ കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.