മത്തി 14  

യഹിയ്യ നബി (അ) ന്റെ ശിരശ്‌ഛേദം

(മര്‍ക്കോസ് 6:14-29; ലൂക്കാ 9:7-9)

14 1ആ സമാനിൽ, സാമന്ത മലിക്കായ ഹേറോദേസ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, 2തന്റെ സേവകന്‍മാരോടു പറഞ്ഞു: ഇവന്‍ യഹിയ്യ നബി (അ) മാണ്. ഖബറില്‍ നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ഖുവ്വത്ത് ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. 3ഹേറോദേസ് യഹിയ്യ നബി (അ) ബന്ധിച്ചു സജനില്‍ അടച്ചിരുന്നു. സ്വന്തം അഖുവായ ഫൽബൂസിന്റെ സൌജത്ത് ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്തത്. 4എന്തെന്നാല്‍, യഹിയ്യ നബി (അ) അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല. 5ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യഹ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ായെ ഒരു നബിയായി പരിഗണിച്ചിരുന്നു. 6ഹേറോദേസിന്റെ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്‌സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു. 7തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു മലിക് അവളോട് ആണയിട്ടു മൌഊദ് ചെയ്തു. 8അവള്‍ ഉമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: യഹിയ്യ നബി (അ) ന്റെ റഅ്സ് ഒരു തളികയില്‍വച്ച് എനിക്കു തരുക. 9മലിക്ക് ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ അംറ് ചെയ്തു. 10അവന്‍ സജനില്‍ ആളയച്ച് യഹിയ്യ നബി (അ) ന്റെ റഅ്സ് വെട്ടിയെടുത്തു. 11അത് ഒരു തളികയില്‍ വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത് ഉമ്മയുടെ അടുത്തേക്കുകൊണ്ടു പോയി. 12അവന്റെ സ്വഹാബികൾ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. ബഅ്ദായായി, അവര്‍ ഈസാ അൽ മസിഹിനെ വിവരമറിയിച്ചു.

അഞ്ച് ഖുബ്ബൂസ് അയ്യായിരം പേര്‍ക്ക്

(മര്‍ക്കോസ് 6:30-44; ലൂക്കാ 9:10-17; യഹിയ്യാ 6:1-14)

13ഈസാ അൽ മസിഹ് ഇതുകേട്ട് അവിടെ നിന്നു പോയി, തോണിയില്‍ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ഇതറിഞ്ഞ ജനക്കൂട്ടം മദീനത്തുകളില്‍ നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു. 14അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ കബീറായ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി. 15സായാഹ്‌നമായപ്പോള്‍ സ്വഹാബികൾ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഖരീയ്യകളിൽ പോയി തങ്ങള്‍ക്കു ഒചീനം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. 16എന്നാല്‍ ഈസാ അൽ മസിഹ് പറഞ്ഞു: 17അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഒചീനം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. 18അവന്‍ പറഞ്ഞു: അത് എന്റെ അടുത്തുകൊണ്ടുവരുക. 19അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്‌സ്യവും എടുത്ത്, ജന്നത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പംമുറിച്ച്, സാഹബാക്കളെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. 20അവരെല്ലാവരും ഒചീനിച്ച് തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു സല്ലത്ത് നിറയെ അവര്‍ ശേഖരിച്ചു. 21ഭക്ഷിച്ചവര്‍ ഹുർമകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം രിജാൽ ആയിരുന്നു.

വെള്ളത്തിനുമീതേ നടക്കുന്നു

(മര്‍ക്കോസ് 6:45-52; യഹിയ്യാ 6:15-21)

22ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കു മുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ ഈസാ അൽ മസീഹ് സാഹബാക്കളെ നിര്‍ബന്ധിച്ചു. 23അവന്‍ ജനക്കൂട്ടത്തെ പിരിച്ചു വിട്ടതിനു ബഅ്ദായായി ഏകാന്തതയില്‍ ദുആ ചെയ്യാനായി ജബലിലേക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. 24ഇതിനിടെ തോണി കരയില്‍ നിന്ന് ഏറെദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. 25മസാഇൽ ലൈലത്തിൽ നാലാംയാമത്തില്‍ അവന്‍ കടലിന്‍മീതേ നടന്ന് അവരുടെ ഖരീബിലേക്കു ചെന്നു. 26അവന്‍ കടലിനു മീതേ നടക്കുന്നതു കണ്ട് സ്വഹാബികൾ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നു പറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു. 27ഉടനെ അവന്‍ അവരോടു സംസാരിച്ചു: ശജാഅത്തിലിരിക്കുവിന്‍, ഞാനാണ്, പേടിക്കേണ്ട.

28സഫ് വാൻ അവനോടു പറഞ്ഞു: റബ്ബേ, അങ്ങാണെങ്കില്‍ ഞാന്‍ വെള്ളത്തിനു മീതേ കൂടി അങ്ങയുടെ ഹള്റത്തിലേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. 29സഫ് വാൻ തോണിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ ഈസാ അൽ മസീഹിന്റെ ഹള്റത്തിലേക്കു നടന്നു ചെന്നു. 30എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് അവന്‍ ഭയന്നു. വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചു പറഞ്ഞു: റബ്ബേ, രക്ഷിക്കണേ! 31ഉടനെ ഈസാ അൽ മസീഹ് കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? 32അവര്‍ തോണിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. 33തോണിയിലുണ്ടായിരുന്നവര്‍ അവന് ഇബാദത്ത് ചെയ്തുകൊണ്ട് ഹഖായും നീ ഇബ്നുള്ളയാണ് എന്നുപറഞ്ഞു.

ഗനേസറത്തിലെ ഖുദ്റത്തുകൾ

(മര്‍ക്കോസ് 6:53-56)

34അവര്‍ ബഹർ കടന്ന് ഗനേസറത്തിലെത്തി. 35അവിടത്തെ അന്നാസ് അവനെ തിരിച്ചറിഞ്ഞ്, ഹൌലിലുള്ള ബിലാദിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു. 36അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു.


അടിക്കുറിപ്പുകൾ