ലൂക്കാ 12  

ഭയംകൂടാതെ ശഹാദത്ത് നല്‍കുക

12 1പരസ്പരം ചവിട്ടേല്‍ക്കത്തക്ക വിധം ആയിരക്കണക്കിനു അന്നാസ് തിങ്ങിക്കൂടി. അപ്പോള്‍ അവന്‍ സ്വഹാബികളോടു പറയുവാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചു കൊള്ളുവിന്‍. 2മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. 3അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. ബൈത്തിൽ സ്വകാര്യ മുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍ നിന്നു പ്രഘോഷിക്കപ്പെടും.

4എന്റെ സ്‌നേഹിതരേ, നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ പേടിക്കേണ്ട. 5എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനു ബഅ്ദായായി നിങ്ങളെ ജഹന്നത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍. 6അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ വിസ്മരിക്കുന്നില്ല. 7നിങ്ങളുടെ തലനാരിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു. പേടിക്കേണ്ട, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.

8ഞാന്‍ നിങ്ങളോടു പറയുന്നു, ഇൻസാനിയത്തിന്റെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും റബ്ബുൽ ആലമീന്റെ മലക്കുകളുടെ മുമ്പില്‍ മനുഷ്യ പുത്രനും ഏറ്റുപറയും. 9ഇൻസാനിയത്തിന്റെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ റബ്ബുൽ ആലമീന്റെ മലക്കുകളുടെ മുമ്പിലും തള്ളിപ്പറയപ്പെടും. 10മനുഷ്യ പുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെതിരായി കദ്ദാബ് പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. 11പള്ളികളിലും സുൽത്താനുകളുടെയും ഭരണാധിപന്‍മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടു പോകുമ്പോള്‍, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. 12എന്താണു പറയേണ്ടതെന്ന് ആ സമയത്തു റൂഹുൽ ഖുദ്ദൂസ് നിങ്ങൾക്ക് തഅലീം തരും.

ഭോഷനായ ധനികന്‍

13ജനക്കൂട്ടത്തില്‍ നിന്ന് ഒരുവന്‍ അവനോടു പറഞ്ഞു: മുഅല്ലീം, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ അഖിനോടു കല്‍പിക്കണമേ! 14ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? 15ബഅ്ദായായി അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യ ജീവിതം മാലു കൊണ്ടല്ല ധന്യ മാകുന്നത്. 16ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി മകാൻ കസീറായ ഗല്ലത്ത് നല്‍കി. 17അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ഹബ്ബ് മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്കു സ്ഥലമില്ലല്ലോ. 18അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്റെ ഹുബൂബും വിഭവങ്ങളും സംഭരിക്കും. 19ബഅ്ദായായി ഞാന്‍ എന്റെ ഖൽബിൽ പറയും: അനേക വര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ എനിക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നു കുടിച്ച് ആനന്ദിക്കുക. 20എന്നാല്‍, അള്ളാഹു സുബ്ഹാന തഅലാ അവനോടു പറഞ്ഞു: ഭോഷാ, ഈ ലൈലത്തിൽ നിന്റെ റൂഹിനെ നിന്നില്‍ നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും? 21ഇതു പോലെയാണ് അള്ളാഹുവിൻറെ ഹള്റത്തിൽ സമ്പന്നനാകാതെ തനിക്കുവേണ്ടി മാലു ശേഖരിച്ചുവയ്ക്കുന്നവനും.

അള്ളാഹു സുബ്ഹാന തഅലായില്‍ റജാഅ്

22വീണ്ടും അവന്‍ സാഹബാക്കളോട് അരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഒചീനിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ. 23എന്തെന്നാല്‍, ഹയാത്ത് ഭക്ഷണത്തിനും ജിസ്മ് വസ്ത്രത്തിനും ഉപരിയാണ്. 24കാക്കകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ഇലാഹ് അവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! 25ആകുലരാകുന്നതുകൊണ്ട് ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും? 26ഏറ്റവും നിസ്‌സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്? 27ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്‍ക്കുകയോ ലിബാസ് നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സുലൈമാൻ നബി (അ) ലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല. 28ഇന്നുള്ളതും നാളെ നാറില്‍ എറിയപ്പെടുന്നതുമായ ഹഖ്ലിലെ പുല്ലിനെ അള്ളാഹു സുബ്ഹാന തഅലാ ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്‍പ വിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല! 29എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ. 30ഈ ദുനിയാവിന്റെ ജനതകളാണ് ഇതെല്ലാം തേടുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. 31നിങ്ങള്‍ അവിടുത്തെ ദൌല അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.

32ചെറിയ അജഗണമേ, പേടിക്കേണ്ട. എന്തെന്നാല്‍, നിങ്ങള്‍ക്കു ദൌല നല്‍കാന്‍ നിങ്ങളുടെ അബ്ബ പ്രസാദിച്ചിരിക്കുന്നു. 33നിങ്ങളുടെ മാലു വിറ്റ് ഹിബത്ത് ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്‌ഷേപം ജന്നത്തില്‍ സംഭരിച്ചു വയ്ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ ഹലാക്കാക്കുകയോ ഇല്ല. 34നിന്റെ നിക്‌ഷേപം എവിടെയോ അവിടെ നിന്റെ ഖൽബും ഇരിക്കും.

ദായിമായി ജാഗരൂകരായ ഭൃത്യന്‍മാര്‍

35നിങ്ങള്‍ അരമുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിന്‍. 36തങ്ങളുടെ യജമാനന്‍ നിക്കാഹിനു പോയി മടങ്ങി വന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍. 37യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍ നസീബുള്ളവർ. ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. 38അവന്‍ മസാഇൽ ലൈലത്തിൽ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭ്യത്യന്‍മാര്‍ നസീബുള്ളവർ. 39ഇത് അറഫായി കൊള്ളുവിന്‍: കള്ളന്‍ ഏതു മണിക്കൂറില്‍ വരുമെന്ന് ഗൃഹനായകന്‍ അറഫായിരുന്നുവെങ്കില്‍ തന്റെ ബൈത്തു കുത്തിത്തുറക്കാന്‍ അനുവദിക്കുമായിരുന്നില്ല. 40നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് ഇബ്നുല്‍ ഇന്‍സാന്‍ വരുന്നത്.

41സഫ് വാൻ ചോദിച്ചു: റബ്ബേ, അങ്ങ് ഈ ഉപമ പറയുന്നത് ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ? 42അപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: വീട്ടു ജോലിക്കാര്‍ക്കു യഥാസമയം ഒചീനം കൊടുക്കേണ്ടതിന് യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥന്‍ ആരാണ്? 43യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ മുബാറക്കാണ്. 44ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയുംമേല്‍ അവനെ നിയമിക്കും 45എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍ വൈകും എന്ന് ഉള്ളില്‍ കരുതി, യജമാനന്റെ ദാസന്‍മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്‍മത്തനാകാനും തുടങ്ങിയാല്‍, 46പ്രതീക്ഷിക്കാത്ത ദിവസത്തിലും അറഫാവാത്ത മണിക്കൂറിലും യജമാനന്‍ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടു കൂടെ ആക്കുകയും ചെയ്യും. 47യജമാനന്റെ മുറാദ് അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. 48എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.

സലാമല്ല, ഭിന്നതകള്‍

49ഈ ദുനിയാവില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തി ജ്ജ്വലിച്ചിരുന്നെങ്കില്‍! 50എനിക്ക് ഒരു ഗുസൽ സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു! 51ഈ ദുനിയാവിന് സലാം തരാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 52ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നു പേര്‍ രണ്ടു പേര്‍ക്ക് എതിരായും രണ്ടു പേര്‍ മൂന്നു പേര്‍ക്ക് എതിരായും ഭിന്നിച്ചിരിക്കും. 53ബാപ്പ ഇബ്നും മകൻ ബാപ്പയ്ക്കും എതിരായും ഉമ്മ മകള്‍ക്കും മകള്‍ ഉമ്മയ്ക്കും എതിരായും അമ്മായിയുമ്മ മരുമകള്‍ക്കും മരുമകള്‍ അമ്മായിയുമ്മയ്ക്കും എതിരായിരിക്കും.

കാലത്തിന്റെ അലാമത്തുകള്‍ വിവേചിക്കുവിന്‍

54അവന്‍ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാല്‍ മത്വർ വരുന്നു എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെ വാഖിആകുകയും ചെയ്യുന്നു. 55തെക്കന്‍ കാറ്റടിക്കുമ്പോള്‍ ബർദാഅ് ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു. 56കപട നാട്യക്കാരേ, അർളിന്റെയും സമാഇന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്?

57എന്തുകൊണ്ട് നിങ്ങള്‍ ശരിയായി ഹിസാബ് ചെയ്യുന്നില്ല? 58നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ ഖരീബിലേക്കു പോകുമ്പോള്‍, സബീലിൽ വച്ചു തന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെ ന്യായാധിപന്റെ ഖരീബിലേക്കു കൊണ്ടു പോവുകയും ഖാളി നിന്നെ സിജ്നിലെ പാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെ സിജിനിയിലാക്കുകയും ചെയ്യും. 59അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെ നിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.


അടിക്കുറിപ്പുകൾ