അൽ-ആവിയാനി (ലേവ്യാ) 16

പാപപരിഹാരദിനം

16 1ഹാറൂന്റെ രണ്ടു പുത്രന്‍മാര്‍ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍വച്ചു വഫാത്തിതായതിനു ശേഷം 2റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ ഹാറൂനോട് അവന്‍ മയ്യത്താകാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ഖുദ്ധൂസി സ്ഥലത്തില്‍ അൽ-താബൂത്തിനു മുകളിലെ റഹമത്താസനത്തിത്തിനു മുന്‍പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, റഹമത്താസനത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും. 3ഹാറൂന്‍ ഖുദ്ധൂസി സ്ഥലത്ത് പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാര ഖുർബാനിക്ക് ഒരു കാളക്കുട്ടിയെയും ദഹന ഖുർബാനിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം. 4വിശുദ്ധമായ ചണക്കുപ്പായവും ചണം കൊണ്ടുള്ള കാല്‍ച്ചട്ടയും അരപ്പട്ടയും തൊപ്പിയും ധരിച്ചുവേണം വരാന്‍. ഇവ വിശുദ്ധ വസ്ത്രങ്ങളാണ്. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷം വേണം അവ ധരിക്കാന്‍. 5യിസ്രായിലാഹ് സമൂഹത്തില്‍നിന്ന് അവന്‍ പാപപരിഹാര ഖുർബാനിക്കായി രണ്ട് ആണ്‍ കോലാടുകളെയും ദഹന ഖുർബാനിക്കായി ഒരു മുട്ടാടിനെയും എടുക്കണം.

6ഹാറൂന്‍ തനിക്കുവേണ്ടി പാപപരിഹാര ഖുർബാനിയായി കാളക്കുട്ടിയെ അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പാപപരിഹാരം ചെയ്യണം. 7അനന്തരം, രണ്ടു കോലാടുകളെയും ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ കൊണ്ടുവരണം. 8ഹാറൂന്‍ കുറിയിട്ട് ആടുകളിലൊന്നിനെ റബ്ബ്ൽ ആലമീനും മറ്റേതിനെ അസസേലിനുമായി നിശ്ചയിക്കണം. 9റബ്ബ്ൽ ആലമീനായി കുറിവീണ ആടിനെ കൊണ്ടുവന്ന് പാപപരിഹാര ഖുർബാനിയായി അര്‍പ്പിക്കണം. 10എന്നാല്‍, അസസേലിനായി കുറിവീണ ആടിനെ പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കുന്നതിനും വേണ്ടി ജീവനോടെ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ നിര്‍ത്തണം.

11ഹാറൂന്‍ തനിക്കും കുടുംബത്തിനും വേണ്ടി പാപപരിഹാര ഖുർബാനിയായി കാളക്കുട്ടിയെ സമര്‍പ്പിക്കണം. അവന്‍ അതിനെ കൊല്ലണം. 12അനന്തരം, റബ്ബ്ൽ ആലമീന്റെ സന്നിധിയിലെ ഖുർബാനി പീഠത്തിന്‍മേലുള്ള തീക്കനല്‍ നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച് തിരശ്ശീലയ്ക്കകത്തു വരണം. 13താന്‍ മയ്യത്താകാതിരിക്കാന്‍ വേണ്ടി ഷഹാദത്തിന്‍മേലുള്ള റഹമത്താസനത്തെ ധൂപപടലംകൊണ്ടു മറയ്ക്കുന്നതിനു റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍വച്ച് അവന്‍ കുന്തുരുക്കം തീയിലിടണം. 14അനന്തരം, കാളക്കുട്ടിയുടെ കുറെ രക്തമെടുത്ത് കൈവിരല്‍കൊണ്ടു റഹമത്താസനത്തിന്‍മേല്‍ മുന്‍ഭാഗത്തു തളിക്കണം. അതുപോലെ റഹമത്താസനത്തിന്റെ മുന്‍പിലും ഏഴുപ്രാവശ്യം തളിക്കണം.

15ജനങ്ങളുടെ പാപപരിഹാര ഖുർബാനിക്കുള്ള കോലാടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്ന്, കാളക്കുട്ടിയുടെ രക്തംകൊണ്ടു ചെയ്തതുപോലെ, റഹമത്താസനത്തിന്‍മേലും റഹമത്താസനത്തിന്റെ മുന്‍പിലും തളിക്കണം. 16അങ്ങനെ യിസ്രായിലാഹ് ജനത്തിന്റെ അശുദ്ധിയും തിന്‍മകളും പാപങ്ങളും നിമിത്തം ഹാറൂന്‍ വിശുദ്ധ സ്ഥലത്തിനു വേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയില്‍, അവരുടെ അശുദ്ധിയുടെ മധ്യേ, സ്ഥിതിചെയ്യുന്ന ഖയാമത്തുൽ ഇബാദത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം. 17ഇമാം തനിക്കും കുടുംബത്തിനും യിസ്രായിലാഹ്ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ഖുദ്ധൂസിസ്ഥലത്ത് പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും ഖയാമത്തുൽ ഇബാദത്തിലുണ്ടായിരിക്കരുത്. 18അനന്തരം, അവന്‍ റബ്ബ്ൽ ആലമീന്റെ സന്നിധിയിലുള്ള ഖുർബാനി പീഠത്തിലേക്കു ചെന്ന് അതിനുവേണ്ടിയും പാപപരിഹാരം ചെയ്യണം. കാളക്കുട്ടിയുടെയും കോലാടിന്റെയും കുറച്ചു രക്തമെടുത്ത് ഖുർബാനി പീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. 19കുറെ രക്തമെടുത്ത് വിരല്‍കൊണ്ട് ഏഴു പ്രാവശ്യം അതിന്‍മേല്‍ തളിച്ച് അതിനെ ശുദ്ധീകരിക്കുകയും യിസ്രായിലാഹ് ജനത്തിന്റെ അശുദ്ധിയില്‍നിന്നു പവിത്രീകരിക്കുകയും ചെയ്യണം.

20ഖുദ്ധൂസി സ്ഥലത്തിനും ഖയാമത്തുൽ ഇബാദത്തിനും ഖുർബാനി പീഠത്തിനും വേണ്ടി പാപപരിഹാരം ചെയ്തതിനുശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. 21അതിന്റെ തലയില്‍ കൈകള്‍വച്ച് ഹാറൂൻ യിസ്രായിലാഹ് ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്‌സില്‍ ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം. 22കോലാട് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജന പ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള്‍ അതിനെ മരുഭൂമിയില്‍ ഉപേക്ഷിക്കണം.

23അനന്തരം, ഹാറൂന്‍ ഖയാമത്തുൽ ഇബാദത്തില്‍ ചെന്ന് ഖുദ്ധൂസി സ്ഥലത്തില്‍ പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ചണവസ്ത്രങ്ങള്‍ ഊരിവയ്ക്കണം. 24അവന്‍ വിശുദ്ധസ്ഥലത്തുവച്ച് ദേഹം വെള്ളം കൊണ്ടു കഴുകി സ്വന്തം വസ്ത്രം ധരിച്ചു വന്ന് തനിക്കും ജനത്തിനും വേണ്ടി ദഹന ഖുർബാനിയര്‍പ്പിച്ചു പാപപരിഹാരം ചെയ്യണം. 25ഖുർബാനിമൃഗത്തിന്റെ മേദസ്‌സ് ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. 26കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവന്‍ തന്റെ വസ്ത്രങ്ങളും ദേഹവും വെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തിലേക്കു വരാവൂ. 27ഖുദ്ധൂസി സ്ഥലത്തില്‍ പാപപരിഹാര ഖുർബാനിക്കുള്ള രക്തത്തിനായിക്കൊന്ന കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിനു വെളിയില്‍ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും തീയില്‍ ദഹിപ്പിച്ചുകളയണം. 28അതു ദഹിപ്പിക്കുന്നവന്‍ തന്റെ വസ്ത്രവും ശരീരവും വെള്ളത്തില്‍ കഴുകിയതിനു ശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.

29ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ശരീഅത്താണ്. ഏഴാം മാസം പത്താം ദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലി ചെയ്യരുത്. 30പാപങ്ങളില്‍നിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്. 31നിങ്ങള്‍ക്കിത് വിശ്രമം നല്കുന്ന വിശുദ്ധ സാബത്തു ദിവസമാണ്. നിങ്ങള്‍ നോമ്പ് അനുഷ്ഠിക്കണം. 32ഇത് എന്നേക്കുമുള്ള ശരീഅത്താണ്. സ്വപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെട്ട ഇമാം പരിശുദ്ധമായ ചണ വസ്ത്രങ്ങളണിഞ്ഞ് പാപപരിഹാരം ചെയ്യണം. 33ഖുദ്ധൂസി സ്ഥലത്തിനും ഖയാമത്തുൽ ഇബാദത്തിനും ഖുർബാനി പീഠത്തിനും ഇമാംമാര്‍ക്കും ജനസമൂഹത്തിനും വേണ്ടി അവന്‍ പാപപരിഹാരം ചെയ്യണം. 34യിസ്രായിലാഹ് ജനത്തിന്റെ പാപങ്ങള്‍ നിമിത്തം അവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ പാപ പരിഹാരം ചെയ്യണമെന്നത് നിങ്ങള്‍ക്ക് എന്നേക്കുമുള്ള ഒരു ശരീഅത്താണ്. റബ്ബ്ൽ ആലമീൻ കല്‍പിച്ചതു പോലെ മൂസാ പ്രവര്‍ത്തിച്ചു.