സൂറ അൽ-യൂസാആ 4

സ്മാരകശിലകള്‍ സ്ഥാപിക്കുന്നു

4 1ജനം ഉർദൂൻ കടന്നു കഴിഞ്ഞപ്പോള്‍ റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: 2ഓരോ ഗോത്രത്തിലും നിന്ന് ഒരാളെ വീതം ജനത്തില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക: 3ഉർദൂന്‍റെ നടുവില്‍ ഇമാംമാര്‍ നിന്നിരുന്ന സ്ഥലത്തു നിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നു രാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം. 4ഗോത്രത്തിന് ഒന്നുവീതം യിസ്രായിലാഹ് ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെ യൂസാആ വിളിച്ചു; 5അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്‍റെ താബൂത്തിനു മുമ്പേ ഉർദൂന്‍റെ മധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് യിസ്രായിലാഹ് ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ല് ചുമലില്‍ എടുക്കണം. 6ഇതു നിങ്ങള്‍ക്ക് ഒരു സ്മാരകമായിരിക്കും. 7ഇത് എന്തു സൂചിപ്പിക്കുന്നു എന്ന് ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം: റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് നദി കടന്നപ്പോള്‍ ഉർദൂനിലെ ജലം വിഭജിക്കപ്പെട്ടു. ഈ കല്ലുകള്‍ എക്കാലവും യിസ്രായിലാഹ് ജനത്തെ ഇക്കാര്യം അനുസ്മരിപ്പിക്കും.

8യൂസാആ ആജ്ഞാപിച്ചതു പോലെ ജനം ചെയ്തു. റബ്ബ്ൽ ആലമീൻ യൂസാആയോടു പറഞ്ഞതു പോലെ യിസ്രായിലാഹ് ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് അവര്‍ ഉർദൂനില്‍ നിന്ന് പന്ത്രണ്ടു കല്ല് എടുത്തു; അതു കൊണ്ടുപോയി തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ചു. 9ഉർദൂന്‍റെ നടുവില്‍ താബൂത്ൽ അഹദ് വഹിക്കുന്ന ഇമാംമാര്‍ നിന്നിരുന്നിടത്തും യൂസാആ പന്ത്രണ്ടു കല്ലു സ്ഥാപിച്ചു. അവ ഇന്നും അവിടെയുണ്ട്. 10മൂസാ യൂസാആയോടു പറഞ്ഞിരുന്നതു പോലെ ചെയ്യാന്‍ ജനത്തോടു കല്‍പിക്കണമെന്ന് റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു. എല്ലാം ചെയ്തു തീരുവോളം താബൂത് വഹിച്ചിരുന്ന ഇമാംമാര്‍ ഉർദൂനു നടുവില്‍ നിന്നു.

11ജനം അതിവേഗം മറുകര കടന്നു. ജനം കടന്നു കഴിഞ്ഞപ്പോള്‍ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് വഹിച്ചുകൊണ്ട് ഇമാംമാരും നദികടന്ന് അവര്‍ക്കു മുമ്പേ നടന്നു. 12മൂസാ കല്‍പിച്ചിരുന്നതു പോലെ റൂബന്‍, ഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും യുദ്ധസന്നദ്ധരായി യിസ്രായിലാഹ്യർക്കു മുമ്പേ നടന്നു. 13ഏകദേശം നാല്‍പതിനായിരം യോദ്ധാക്കള്‍ റബ്ബ്ൽ ആലമീന്‍റെ മുന്‍പില്‍ അരീഹാ സമതലങ്ങളിലേക്കു നീങ്ങി. 14അന്നു റബ്ബ്ൽ ആലമീൻ യിസ്രായിലാഹ് ജനത്തിന്‍റെ മുന്‍പാകെ യൂസാആയെ മഹത്വപ്പെടുത്തി; അവര്‍ മൂസായെപ്പോലെ അവനെയും ബഹുമാനിച്ചു.

15റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: 16താബൂത്ൽ അഹദ് വഹിക്കുന്ന ഇമാംമാരോട് ഉർദൂനില്‍ നിന്നു കയറിവരാന്‍ കല്‍പിക്കുക. 17യൂസാആ അവരോടു കയറിവരാന്‍ കല്‍പിച്ചു. 18റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് വഹിച്ചിരുന്ന ഇമാംമാര്‍ ഉർദൂനില്‍ നിന്നു കയറി, കരയില്‍ കാല്‍ കുത്തിയപ്പോള്‍ ഉർദൂനിലെ വെള്ളം പഴയപടി ഒഴുകി കരകവിഞ്ഞു.

19ഒന്നാം മാസം പത്താം ദിവസമാണ് ജനം ഉർദൂനില്‍ നിന്നു കയറി അരീഹായുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്‍ഗാലില്‍ താവളമടിച്ചത്. 20ഉർദൂനില്‍ നിന്നു കൊണ്ടുവന്ന പന്ത്രണ്ടു കല്ല് യൂസാആ ഗില്‍ഗാലില്‍ സ്ഥാപിച്ചു. 21അവന്‍ യിസ്രായിലാഹ് ജനത്തോടു പറഞ്ഞു: ഭാവിയില്‍ നിങ്ങളുടെ സന്തതികള്‍ പിതാക്കന്‍മാരോട് ഈ കല്ലുകള്‍ എന്തു സൂചിപ്പിക്കുന്നു എന്നു ചോദിക്കുമ്പോള്‍, 22യിസ്രായിലാഹ് ഉണങ്ങിയ നിലത്തുകൂടെ ഉർദൂൻ കടന്നു എന്ന് നിങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം. 23മഅബൂദാമായ റബ്ബ്ൽ ആലമീൻ, ഞങ്ങള്‍ കടന്നു കഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതു പോലെ നിങ്ങള്‍ കടക്കുന്നതുവരെ ഉർദൂനിലെ വെള്ളവും വറ്റിച്ചു. 24അങ്ങനെ മഅബൂദാമായ റബ്ബ്ൽ ആലമീനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്ന് ലോകമെങ്ങുമുള്ള ജനങ്ങള്‍ അറിയുകയും ചെയ്യട്ടെ!