സൂറ അൽ-യൂസാആ 3

ഉർദൂൻ കടക്കുന്നു

3 1യൂസാആ അതിരാവിലെ എഴുന്നേറ്റു സകല യിസ്രായിലാഹ്യരോടും കൂടെ ഷിത്തിമില്‍ നിന്നു പുറപ്പെട്ടു ഉർദൂൻ നദിക്കരികെ എത്തി. 2മറുകര കടക്കാന്‍ സൗകര്യം പാര്‍ത്ത് അവിടെ കൂടാരമടിച്ചു. 3മൂന്നു ദിവസം കഴിഞ്ഞ് പ്രമാണികള്‍ പാളയത്തിലൂടെ നടന്ന് ജനത്തോടു കല്‍പിച്ചു: ലേവ്യ ഇമാംമാർ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍. 4ഈ വഴിയിലൂടെ ഇതിനു മുന്‍പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ട വഴി അവര്‍ കാണിച്ചു തരും. എന്നാല്‍, നിങ്ങള്‍ക്കും താബൂത്ൽ അഹദിനും ഇടയ്ക്കു രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്. 5യൂസാആ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ റബ്ബ്ൽ ആലമീൻ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. 6താബൂത്ൽ അഹദ് എടുത്ത് ജനങ്ങള്‍ക്കു മുമ്പേ നടക്കുവിന്‍ എന്ന് അവന്‍ ഇമാംമാരോടു പറഞ്ഞു: അവര്‍ അപ്രകാരം ചെയ്തു.

7റബ്ബ്ൽ ആലമീൻ യൂസാആയോടു പറഞ്ഞു: ഞാന്‍ മൂസായോടുകൂടെയെന്ന പോലെ നിന്നോടുകൂടെയുമുണ്ടെന്ന് അവര്‍ അറിയുന്നതിന് ഇന്നു നിന്നെ ഞാന്‍ യിസ്രായിലാഹ് ജനത്തിന്‍റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. 8ഉർദൂനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന് താബൂത്ൽ അഹദ് വഹിക്കുന്ന ഇമാംമാരോടു നീ കല്‍പിക്കണം. 9യൂസാആ യിസ്രായിലാഹ്യരോടു പറഞ്ഞു: നിങ്ങള്‍ അടുത്തുവന്നു മഅബൂദായ റബ്ബ്ൽ ആലമീന്‍റെ വാക്കു കേള്‍ക്കുവിന്‍. 10അവന്‍ തുടര്‍ന്നു: ജീവിക്കുന്ന മഅബൂദ് നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങള്‍ അറിയണം. 11ദുനിയാവ് മുഴുവന്‍റെയും നാഥനായ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് നിങ്ങള്‍ക്കു മുമ്പേ ഉർദൂനിലേക്കു പോകുന്നതു കണ്ടാലും. 12യിസ്രായിലാഹ് ഗോത്രങ്ങളില്‍നിന്ന്, ഗോത്രത്തിന് ഒന്നുവീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിന്‍. 13ദുനിയാവ് മുഴുവന്‍റെയും നാഥനായ റബ്ബ്ൽ ആലമീന്‍റെ താബൂത് വഹിക്കുന്ന ഇമാംമാരുടെ ഉള്ളങ്കാല്‍ ഉർദൂനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍ നിന്നു വരുന്ന വെള്ളം ചിറ പോലെ കെട്ടി നില്‍ക്കുകയും ചെയ്യും.

14തങ്ങള്‍ക്കു മുമ്പേ താബൂത്ൽ അഹദ് വഹിച്ചു കൊണ്ടു പോകുന്ന ഇമാംമാരുടെ കൂടെ ജനം ഉർദൂൻ നദി കടക്കുന്നതിനു കൂടാരങ്ങളില്‍ നിന്നു പുറപ്പെട്ടു. 15താബൂത്ൽ അഹദ് വഹിച്ചിരുന്നവര്‍ ഉർദൂൻ നദീതീരത്തെത്തി. താബൂത് വഹിച്ചിരുന്ന ഇമാംമാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ഉർദൂൻ കരകവിഞ്ഞൊഴുകുക പതിവാണ്. 16വെള്ളത്തിന്‍റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു. 17യിസ്രായിലാഹ് ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് വഹിച്ചുകൊണ്ട് ഇമാംമാർ ഉർദൂന്‍റെ മധ്യത്തില്‍ വരണ്ട നിലത്തു നിന്നു. സര്‍വരും ഉർദൂൻ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.