യഹിയ്യാ 18  

ഈസാ അൽ മസീഹിനെ ബന്ധിക്കുന്നു

(മത്തായി 26:47-56; മര്‍ക്കോസ് 14:43-50)

18 1ഇതു പറഞ്ഞശേഷം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് സാഹബാക്കളോടു കൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. ഈസാ അൽ മസീഹ് മും സാഹബാക്കളും അതില്‍ പ്രവേശിച്ചു.

2ഈസാ അൽ മസീഹ് ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, ഈസാ അൽ മസീഹ് പലപ്പോഴും സാഹബാക്കളോടു കൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു. 3യൂദാസ് ഒരു ഗണം പടയാളികളെയും ഇമാം പ്രമുഖന്‍മാരുടെയും ഫരിസേയരുടെയും അടുക്കല്‍ നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. 4തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന ഈസാ അൽ മസീഹ് മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്? 5അവര്‍ പറഞ്ഞു: ഈസാ നസ്രീയനെ. ഈസാ അൽ മസീഹ് പറഞ്ഞു: അതു ഞാനാണ്. അൽ മസീഹ് ഒറ്റിക്കൊടുത്ത യൂദാസും അവരോടു കൂടെ ഉണ്ടായിരുന്നു. 6ഞാനാണ് എന്ന് ഈസാ അൽ മസീഹ് പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലം പതിക്കുകയും ചെയ്തു. 7ഈസാ അൽ മസീഹ് വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെ അന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: ഈസാ നസ്രീയനെ. 8ഈസാഅൽ മസീഹ് പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്ക്കൊള്ളട്ടെ. 9നീ എനിക്കു തന്നവരില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് അൽ മസീഹ് പറഞ്ഞ വചനം പൂര്‍ത്തിയാകാന്‍ വേണ്ടിയായിരുന്നു ഇത്. 10ശിമയോന്‍ പത്രോസ് വാള്‍ ഊരി പ്രധാന ഇമാമിന്‍റെ വേലക്കാരനെ വെട്ടി അവന്‍റെ വലത്തു ചെവി മുറിച്ചു കളഞ്ഞു. ആ വേലക്കാരന്‍റെ പേര് മല്‍ക്കോസ് എന്നായിരുന്നു. 11ഈസാ അൽ മസീഹ് പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ് എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?

പ്രധാന ഇമാമിന്‍റെ മുമ്പില്‍

(മത്തായി 26:57-58; മര്‍ക്കോസ് 14:53-54; ലൂക്കാ 22:54)

12അപ്പോള്‍ പടയാളികളും അവരുടെ അധിപനും ജൂദരുടെ സേവകരും കൂടി ഈസാ അൽ മസീഹിനെ പിടിച്ചു ബന്ധിച്ചു. 13അവര്‍ അൽ മസീഹിനെ ആദ്യം അന്നാസിന്‍റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാന ഇമാമായ കയ്യാഫാസിന്‍റെ അമ്മായിയപ്പനായിരുന്നു. 14ജനങ്ങള്‍ക്കു വേണ്ടി ഒരാള്‍ മരിക്കുന്നതു യുക്തമാണെന്നു ജൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.

പത്രോസ് തള്ളിപ്പറയുന്നു

(മത്തായി 26:69-70; മര്‍ക്കോസ് 14:66-68; ലൂക്കാ 22:55-57)

15ശിമയോന്‍ പത്രോസും സാഹബാക്കളില്‍ മറ്റൊരുവനും ഈസാഅൽ മസീഹിനെ അനുഗമിച്ചിരുന്നു. ആ സാഹബാനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ ഈസാ അൽ മസീഹ് മിനോടുകൂടെ പ്രധാന ഇമാമിന്‍റെ കൊട്ടാര മുറ്റത്തു പ്രവേശിച്ചു. 16പത്രോസാകട്ടെ പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ പ്രധാന ഇമാമിന്‍റെ പരിചയക്കാരനായ മറ്റേ സാഹബ് പുറത്തു ചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു. 17അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്‍റെ സാഹബാക്കളില്‍ ഒരുവനല്ലേ? അല്ല എന്ന് അവന്‍ പറഞ്ഞു. 18തണുപ്പായിരുന്നതിനാല്‍ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.

പ്രധാന ഇമാം ചോദ്യം ചെയ്യുന്നു

(മത്തായി 26:59-66; മര്‍ക്കോസ് 14:55-64; ലൂക്കാ 22:66-71)

19പ്രധാന ഇമാം ഈസാ അൽ മസീഹിനെ അവന്‍റെ സാഹബാക്കളെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു. 20ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: ഞാന്‍ പരസ്യമായിട്ടാണു ഈ ദുനിയാവിനോടു സംസാരിച്ചത്. എല്ലാ ജൂദരും ഒരുമിച്ചു കൂടുന്ന സിനഗോഗിലും ബൈത്തുള്ളയിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. 21എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം. 22നബി ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന വേലക്കാരിലൊരുവന്‍, ഇങ്ങനെയാണോ പ്രധാന ഇമാമിനോടു മറുപടി പറയുന്നത് എന്നു ചോദിച്ചു കൊണ്ട് ഈസാ അൽ മസീഹിനെ അടിച്ചു. 23ഈസാഅൽ മസീഹ് അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു? 24അപ്പോള്‍ അന്നാസ് ഈസാഅൽ മസീഹിനെ ബന്ധിച്ചു കയ്യാഫാസിന്‍റെ അടുക്കലേക്കയച്ചു.

പത്രോസ് വീണ്ടും തള്ളിപ്പറയുന്നു

(മത്തായി 26:71-75; മര്‍ക്കോസ് 14:69-72; ലൂക്കാ 22:58-62)

25ശിമയോന്‍ പത്രോസ് തീ കാഞ്ഞു കൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: നീയും അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരില്‍ ഒരുവനല്ലേ? അല്ല എന്ന് അവന്‍ തള്ളിപ്പറഞ്ഞു. 26പ്രധാന ഇമാമിന്‍റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്‍റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ നബിയൊടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ? 27പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.

പീലാത്തോസിന്‍റെ മുമ്പില്‍

(മത്തായി 27:1-2; മത്തായി 27:11-14; മര്‍ക്കോസ് 15:1-5; ലൂക്കാ 23:1-5)

28ഈസാ അൽ മസീഹിനെ അവര്‍ കയ്യാഫാസിന്‍റെ അടുത്തു നിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല. 29അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്? 30അവര്‍ പറഞ്ഞു: ഇദ്ദേഹം തിന്‍മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇദ്ദേഹത്തെ നിനക്ക് ഏല്‍പിച്ചു തരുകയില്ലായിരുന്നു. 31പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ നബിയെ കൊണ്ടു പോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിന്‍. അപ്പോള്‍ ജൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല. 32ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചു കൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞവചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.

33പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് ഈസാ അൽ മസീഹിനെ വിളിച്ച് നബിയോടു ചോദിച്ചു: നീ ജൂദരുടെ രാജാവാണോ? 34ഈസാ അൽ മസീഹ് പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? 35പീലാത്തോസ് പറഞ്ഞു: ഞാന്‍ ജൂദനല്ലല്ലോ; അങ്ങയുടെ ജനങ്ങളും ഇമാം പ്രമുഖന്‍മാരുമാണ് അങ്ങയെ എനിക്കേല്‍പിച്ചു തന്നത്. അങ്ങുന്ന് എന്താണു ചെയ്തത്? 36ഈസാ അൽ മസീഹ് പറഞ്ഞു: എന്‍റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ ജൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍റെ രാജ്യം ഐഹികമല്ല. 37പീലാത്തോസ് ചോദിച്ചു: അപ്പോള്‍ അങ്ങുന്ന് രാജാവാണ് അല്ലേ? ഈസാ അൽ മസീഹ് പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനു വേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനു വേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും-ഹഖിനു സാക്ഷ്യം നല്‍കാന്‍. ഹഖില്‍ നിന്നുള്ളവന്‍ എന്‍റെ സ്വരം കേള്‍ക്കുന്നു. 38പീലാത്തോസ് ഈസാ അൽ മസീഹ് നോടു ചോദിച്ചു: എന്താണു ഹഖ്?

മരണത്തിനു വിധിക്കപ്പെടുന്നു

(മത്തായി 27:15-31; മര്‍ക്കോസ് 15:6-20; ലൂക്കാ 23:13-25)

39ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും ജൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: നബിയില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാ ദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ ജൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ? 40ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.


അടിക്കുറിപ്പുകൾ