സൂറ അൽ-വജ്ഹ 10

ജനതകളുടെ ഉദ്ഭവം

10 1നൂഹ് നബിയുടെ പുത്രന്‍മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്‍മാരുടെ പേരുവിവരം.

2യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്. 3ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ. 4യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം. 5ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെ ഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു.

6ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍. 7കുഷിന്റെ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്‌ത്തേക്കാ. റാമായുടെ മക്കളാണ്ടഷബായും, ദദാനും. 8കുഷിന് നമ്രൂദ് എന്നൊരു പുത്രന്‍ ജനിച്ചു. അവനാണ് ദുനിയാവിലെ ആദ്യത്തെ വീരപുരുഷന്‍. 9അവന്‍ റബ്ബുൽ ആലമീൻറെ മുമ്പില്‍ ഒരു നായാട്ടുവീരനായിരുന്നു. അതുകൊണ്ട്, റബ്ബുൽ ആലമീൻറെ മുമ്പില്‍ നമ്രൂദനെപ്പോലെ ഒരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി. 10ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ ദേശത്തെ ബാബേലും ഏറെക്കും അക്കാദു മടങ്ങിയതായിരുന്നു. 11അവിടെനിന്ന് അവന്‍ അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു. 12നിനെവേക്കും കാലായ്ക്കും മധ്യേ റേസന്‍ എന്ന വലിയ നഗരവും അവന്‍ നിര്‍മിച്ചു. 13മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം, 14പത്രുസിം, കസ്‌ലുഹിം, കഫ്‌ത്തോറിം എന്നിവര്‍. കസ്‌ലുഹിമില്‍ നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം.

15കാനാനു കടിഞ്ഞൂല്‍ പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു. 16ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, 17ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍, 18അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വികനായിരുന്നു കാനാന്‍. പില്‍ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു. 19കാനാന്‍ വംശജരുടെ നാട് സീദോനില്‍ തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസ വരെയുംസോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനും നേര്‍ക്ക് ലാഷാ വരെയും നീണ്ടുകിടന്നു. 20ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര.

21യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന്‍ ഏബറിന്റെ മക്കള്‍ക്കു പൂര്‍വപിതാവാണ്. 22ഷേമിന്റെ പുത്രന്‍മാര്‍ ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും 23ആരാമിന്റെ പുത്രന്‍മാര്‍ ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു. 24അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു. 25ഏബറിന് രണ്ടു പുത്രന്‍മാരുണ്ടായി. ഒരുവന്റെ പേര്‌ പേലെഗ്. കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേര്‍ യോക്താന്‍. 26യോക്താന്റെ പുത്രന്‍മാരായിരുന്നു അല്‍മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്, 27ഹദോറാം, ഊസാല്‍, ദിക്‌ലാ, 28ഓബാല്‍, അബിമായേല്‍, ഷെബാ, 29ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍. 30അവര്‍ പാര്‍ത്തിരുന്ന നാട്‌സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശം വരെ നീണ്ടുകിടന്നു. 31ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര.

32ദേശവും തലമുറയുമനുസരിച്ച് നൂഹ് നബിയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരില്‍ നിന്നാണ് ജലപ്രളയത്തിനു ശേഷം ജനതകള്‍ ദുനിയാവിലാകെ വ്യാപിച്ചത്.