അൽ അഫ് രാൽ 5
അയാൻ നിയാസും സഫീറായും
5 1അയാൻ നിയാസ് എന്നൊരാളും അവന്റെ ബീവി സഫീറായും കൂടെ തങ്ങളുടെ പറമ്പു വിറ്റു. 2വിലയുടെ ഒരു ഭാഗം അവന്‍ ബീവിയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി റസൂലുമാരുടെ കാല്‍ക്കല്‍ തഖ്ദീം ചെയ്തു. 3സഫ് വാൻ ചോദിച്ചു: അയാൻ നിയാസേ, റൂഹുൽ ഖുദ്ധൂസിനെ കദ്ദാബാക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും ഇബിലീസ് നിന്റെ ഖൽബിനെ പ്രേരിപ്പിച്ചതെന്ത്? 4പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ കദ്ദാബ് പറഞ്ഞത് ഇൻസാനോടല്ല അള്ളാഹുവിനോടാണ്. 5ഈ വാക്കുകേട്ട ഉടനെ അയാൻ നിയാസ് അർളിൽ വീണു മയ്യത്തായി. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി. 6ചെറുപ്പക്കാര്‍ അവനെ കഫൻചെയ്തു പുറത്തുകൊണ്ടുപോയി ഖബറടക്കി.
7തഖ് രീബൻ മൂന്നു മണിക്കൂര്‍ കഴിഞ്ഞ് അവന്റെ ബീവിയും വന്നു. നടന്നതൊന്നും അവള്‍ക്ക് അറഫായിരുന്നില്ല. 8സഫ് വാൻ അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങള്‍ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവള്‍ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ. 9അപ്പോള്‍ സഫ് വാൻ പറഞ്ഞു: റൂഹുൽ ഇലാഹിനെ പരീക്ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്? ഇതാ, നിന്റെ സൌജിനെ ഖബറടക്കിയവരുടെ കാലൊച്ച ബാബിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടു പോകും. 10ആ വഖ്തിൽ തന്നെ അവള്‍ അവന്റെ കാല്‍ക്കല്‍ വീണു മയ്യത്തായി. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മൌത്തായി കിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി ഭര്‍ത്താവിനു ഖരീബായി ഖബറടക്കി. 11ജമാഅത്ത് മുഴുവനിലും ഇതുകേട്ട എല്ലാവരിലും കബീറായ ഭയമുണ്ടായി.
ഖുദ്റത്തുകളും അലാമത്തുകളും
12റസൂലുമാരിലൂടെ ജനമധ്യത്തില്‍ വളരെ അലാമത്തുകളും ഖുദ്റത്തുകളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഖൽബ് വാഹിദായി സുലൈമാൻ നബിയുടെ മണ്‍ഡപത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു. 13മറ്റുള്ളവരില്‍ ആരുംതന്നെ അവരോടു ചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ഖൌമ് അവരെ ഇഹ്തിറാം വെച്ചുപോന്നു. 14റബ്ബുൽ ആലമീനിൽ ഈമാൻ വച്ച പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അദദ് വര്‍ധിച്ചുകൊണ്ടേയിരുന്നു. 15അവര്‍ ദീനം വന്നവരെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. സഫ് വാൻ കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 16ബദ്റൂഹുകൾ ബാധിച്ചിരുന്നവരെയും ദീനം വന്നവരെയും വഹിച്ചുകൊണ്ട് ഖൌമ് ജറുസലെമിനു ഹൌലിലുള്ള മദീനത്തുകളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും ശിഫ ലഭിച്ചു.
തടവറയില്‍നിന്നു ഇത്ഖ്
17എന്നാല്‍, പ്രധാനഇമാമും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുഖിയൂൻ വിഭാഗവും കിബ്റ് നിറഞ്ഞ് 18റസൂലുമാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു. 19ലൈലത്തിൽ റബ്ബുൽ ആലമീന്റെ മലക്ക് ബാബുൽ സജ്നുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു: 20നിങ്ങള്‍ ബൈത്തുള്ളയില്‍ ചെന്ന് എല്ലാ ജനങ്ങളോടും ഹയാത്തുൽ ജദീദയുടെ ഈ കലിമ വയള് പറയുവിൻ.
മജ് ലിസിന്റെ മുമ്പില്‍
21അവര്‍ ഇതുകേട്ട് ഫജ്റ് വെളിവായപ്പോള്‍ ബൈത്തുള്ളയിൽ ദുഖൂൽ ചെയ്ത് തഅലീം നൽകികൊണ്ടിരുന്നു. പ്രധാന ഇമാമും അനുചരന്‍മാരും ഒന്നിച്ചുകൂടി ന്യായാധിപ മജിലിസിനെയും, ബനൂ ഇസ്റായേലികളുടെ മജിലിസ്, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയും ചെയ്തു. 22ആ ഖിദ്മത്കാര്‍ സജനില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു: 23സജ്നിന്റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും ജുനൂദുകള്‍ കാവല്‍ നില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല. 24ഇതു കേട്ടപ്പോള്‍ ബൈത്തുള്ളയിലെ സേനാധിപനും ഇമാം മുദീറുമാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി. 25അപ്പോള്‍ ഒരാള്‍ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ സജ്നിലടച്ച മനുഷ്യര്‍ ബൈത്തുള്ളയില്‍ നിന്നുകൊണ്ടു ജനങ്ങൾക്ക് തഅലീം കൊടുക്കുന്നു. 26അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ഖുവ്വത്ത് കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, അന്നാസ് തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
27അവര്‍ അവരെ കൊണ്ടുവന്നു മജ് ലിസിനു മുമ്പില്‍ നിര്‍ത്തി. പ്രധാന ഇമാംമാർ അവരോടു പറഞ്ഞു: 28ഈ ഇസ്മിൽ തഅലീം നൽകരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ തഅ് ലീമാത് കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ ദമ് ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. 29സഫ് വാനും റസൂലുമാരും പ്രതിവചിച്ചു: ഇൻസാനുകളെക്കാള്‍ അള്ളാഹുവിനെയാണ് അനുസരിക്കേണ്ടത്. 30നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന ഖുർബാനുള്ളാ ഇസാ അൽ മസീഹിനെ നമ്മുടെ ആബാഉമാരുടെ റബ്ബ് ഉയിര്‍പ്പിച്ചു. 31ബനൂഇസ്റായേലിന് തൗബയും മഅ്ഫിറത്തും നല്‍കാന്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അവനെ അർബാബും രക്ഷകനുമായി തന്റെ യമീനായി ഉയര്‍ത്തി. 32ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ ശാഹിദുകളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു റബ്ബുൽ ആലമീൻ പ്രദാനംചെയ്യുന്ന റൂഹുൽ ഖുദ്ധൂസ് ഇതിനു ശുഹൂദുകളാണ്.
ഗമാലിയേല്‍ ഇടപെടുന്നു
33ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും റസൂലുകളേ ഖതിൽ ഖറാർ ചെയ്യുകയും ചെയ്തു. 34എന്നാല്‍, മുഅല്ലിമത്തുശരീഅത്തും സകലര്‍ക്കും ശരീഫത്തുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ മജ് ലിസിൽ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു. 35ബഅ്ദായായി അവന്‍ പറഞ്ഞു: യാ ബനൂ ഇസ്റായേൽ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം. 36കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു അളീമാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശം ചെയ്തു. തഖ് രീബൻ നാനൂറു പേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ ഖൗമീങ്ങള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു. 37ബഅ്ദായായി കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് ളുഹൂറാക്കപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച് ഖൗമീങ്ങളാക്കി. അവനും നശിച്ചുപോയി; ഖൗമീങ്ങള്‍ തൂത്തെറിയപ്പെടുകയും ചെയ്തു. 38അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. 39മറിച്ച്, അള്ളാഹുവില്‍ നിന്നാണെങ്കില്‍ അവരെ ഹലാക്കാക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, റബ്ബുൽ ആലമീനെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ നശീഹത്ത് ഖുബൂൽ ചെയ്തു. 40അവര്‍ റസൂലുമാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനു ബഅ്ദായായി, ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഇസ്മിൽ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു. 41അവരാകട്ടെ, കുർബാനുള്ള ഈസാ അൽ മസീഹിന്റെ ഇസ്മിനെപ്രതി അപമാനം സഹിക്കാന്‍ അഹ് ലിയ ലഭിച്ചതില്‍ സആദത്തിലായികൊണ്ട് മജ് ലിസിനു മുമ്പില്‍ നിന്നു പുറത്തുപോയി. 42എല്ലാ ദിവസവും ബൈത്തുള്ളയില്‍വച്ചും ബൈത്ത് തോറും ചെന്നും ഈസാ അൽ മസീഹ് ഖുർബാനുള്ളയാണ് എന്നു തഅലീം നൽകിയും തബലീക് ചെയ്തും പോന്നു.