അൽ അഫ് രാൽ 5  

അനനിയാസും സഫീറായും

5 1അനനിയാസ് എന്നൊരാളും അവന്റെ ബീവി സഫീറായും കൂടെ തങ്ങളുടെ പറമ്പു വിറ്റു. 2വിലയുടെ ഒരു ഭാഗം അവന്‍ ബീവിയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി റസൂലുമാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. 3സഫ്ആൻ ചോദിച്ചു: അനനിയാസേ, റൂഹുൽ ഖുദ്ധൂസിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും ഇബിലീസ് നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്? 4പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല അള്ളാഹുവിനോടാണ്. 5ഈ വാക്കുകേട്ട ഉടനെ അനനിയാസ് നിലത്തുവീണു മയ്യത്തായി. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി. 6ചെറുപ്പക്കാര്‍ അവനെ വസ്ത്രത്തില്‍ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി ഖബറടക്കി.

7ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് അവന്റെ ബീവിയും വന്നു. നടന്നതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല. 8സഫ്ആൻ അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങള്‍ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവള്‍ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ. 9അപ്പോള്‍ സഫ്ആൻ പറഞ്ഞു: റൂഹുൽ ഇലാഹ് സയ്യിദിനാ കലിമത്തുള്ളാ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പരീക്ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്? ഇതാ, നിന്റെ ഭര്‍ത്താവിനെ ഖബറടക്കിയവരുടെ കാലൊച്ച വാതിലിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടു പോകും. 10തത്ക്ഷണം അവള്‍ അവന്റെ കാല്‍ക്കല്‍ വീണു മയായത്തായി. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മരിച്ചു കിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി ഭര്‍ത്താവിനു സമീപം ഖബറടക്കി. 11ജമാഅത്ത് മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയ ഭയമുണ്ടായി.

അദ്ഭുതങ്ങളും അടയാളങ്ങളും

12റസൂലുമാരു വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്‌സോടെ സോളമന്റെ മണ്‍ഡപത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു. 13മറ്റുള്ളവരില്‍ ആരുംതന്നെ അവരോടു ചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു. 14റബ്ബുൽ ആലമീനിൽ ഈമാൻ വച്ച പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു. 15അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. സഫ്ആൻ കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 16ബദ്റൂഹുകൾ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.

തടവറയില്‍നിന്നു മോചനം

17എന്നാല്‍, പ്രധാനഇമാമും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുഖിയൂൻ വിഭാഗവും അസൂയ നിറഞ്ഞ് 18റസൂലുമാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു. 19രാത്രി റബ്ബുൽ ആലമീന്റെ മലക്ക് കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു: 20നിങ്ങള്‍ ബൈത്തുള്ളയില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ കലാം പ്രസംഗിക്കുവിന്‍.

സംഘത്തിന്റെ മുമ്പില്‍

21അവര്‍ ഇതുകേട്ട് പ്രഭാതമായപ്പോള്‍ ബൈത്തുള്ളയിൽ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാന ഇമാമും അനുചരന്‍മാരും ഒന്നിച്ചുകൂടി ന്യായാധിപ സംഘത്തെയും, ഇസ്രായിലാഹിലെ മജിലിസ്, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയും ചെയ്തു. 22ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു: 23കാരാഗൃഹത്തിന്റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍ നില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല. 24ഇതു കേട്ടപ്പോള്‍ ബൈത്തുള്ളയിലെ സേനാധിപനും ഇമാം പ്രമുഖന്‍മാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി. 25അപ്പോള്‍ ഒരാള്‍ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ബൈത്തുള്ളയില്‍ നിന്നുകൊണ്ടു ജനങ്ങൾക്ക് തഅലീം കൊടുക്കുന്നു. 26അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

27അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിര്‍ത്തി. പ്രധാന ഇമാംമാർ അവരോടു പറഞ്ഞു: 28ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. 29സഫ്ആനും റസൂലുമാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ അള്ളാഹുവിനെയാണ് അനുസരിക്കേണ്ടത്. 30നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന ഖുർബാനുള്ളാ ഇസാ അൽ മസീഹിനെ നമ്മുടെ പിതാക്കന്‍മാരുടെ റബ്ബ് ഉയിര്‍പ്പിച്ചു. 31ഇസ്രായിലാഹിന് അനുതാപവും പാപമോചനവും നല്‍കാന്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി. 32ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു റബ്ബുൽ ആലമീൻ പ്രദാനംചെയ്യുന്ന റൂഹുൽ ഖുദ്ധൂസ് ഇതിനു സാക്ഷിയാണ്.

ഗമാലിയേല്‍ ഇടപെടുന്നു

33ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പസ്‌തോലന്‍മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. 34എന്നാല്‍, നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു. 35അനന്തരം അവന്‍ പറഞ്ഞു: ഇസ്രായിലാഹ് ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം. 36കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു. 37അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച് അനുയായികളാക്കി. അവനും നശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു. 38അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. 39മറിച്ച്, അള്ളാഹുവില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, റബ്ബുൽ ആലമീനെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു. 40അവര്‍ റസൂലുമാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനു ശേഷം, ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു. 41അവരാകട്ടെ, കുർബാനുള്ള ഈസാ അൽ മസീഹിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി. 42എല്ലാ ദിവസവും ബൈത്തുള്ളയില്‍വച്ചും ഭവനംതോറും ചെന്നും ഈസാ അൽ മസീഹ് ഖുർബാനുള്ളയാണ് എന്നു തഅലീം നൽകിയും തബലീക് ചെയ്തും പോന്നു.


അടിക്കുറിപ്പുകൾ