അൽ അഫ് രാൽ 4  

യഹിയ്യായും സാഫ്ആനും മജ് ലിസിനു മുമ്പില്‍

4 1അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ഇമാംമാരും ബൈത്തുള്ളയിലെ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു. 2അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഖിയാമത്തിലെ ഉത്ഥാനത്തെക്കുറിച്ചു കലിമത്തുള്ള ഈസായെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍വളരെ അസ്വസ്ഥരായിരുന്നു. 3അവര്‍ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അടുത്ത ദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു. 4അവരുടെ കലാം കേട്ടവരില്‍ അനേകര്‍ ഈമാൻ വെച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.

5പിറ്റേ ദിവസം അധികാരികളും സഫാരിയുങ്കളും ഉലമാക്കളും ജറുസലെമില്‍ സമ്മേളിച്ചു. 6പ്രധാന ഇമാം അന്നാസും കയ്യാഫാസും യഹിയ്യായും അലക്സാണ്ടറും പ്രധാന ഇമാമിന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു. 7റസൂലുമാരെ അവര്‍ തങ്ങളുടെ മധ്യത്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്? 8അപ്പോള്‍ റൂഹുല്‍ ഖുദ്ധൂസിൽ നിറഞ്ഞ് സഫ്ആൻ അവരോടു പറഞ്ഞു: 9ഭരണാധികാരി സഫാരിയംകളേ, ഉലമാക്കളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍, 10നിങ്ങളും ഇസ്രായിലാഹ് മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍ നിന്നു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഉയിര്‍പ്പിക്കുകയും ചെയ്ത കലിമത്തുള്ള ഈസാ അൽ മസീഹിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. 11വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്. മറ്റാരിലും രക്ഷയില്ല. 12ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.

13സഫ്ആന്റെയും യഹിയ്യായുടെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണ മനുഷ്യരാണെന്നു മനസ്‌സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ ഈസാ അൽ മസീഹിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയും ചെയ്തു. 14എന്നാല്‍, സുഖം പ്രാപിച്ച മനുഷ്യന്‍ അവരുടെ സമീപത്തു നില്‍ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 15അതുകൊണ്ട്, സംഘത്തില്‍ നിന്നു പുറത്തു പോകാന്‍ അവരോട് കല്‍പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു. 16ഈ മനുഷ്യരോടു നാം എന്താണു ചെയ്യുക? ഇവര്‍ വഴി ശ്രദ്‌ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികള്‍ക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാധ്യമല്ല. 17എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം. 18അവര്‍ അവരെ വിളിച്ച് ഈസാ അൽ മസീഹിന്റെ നാമത്തില്‍യാതൊന്നും സംസാരിക്കുകയോ തഅലീം നൽകുകയോ അരുതെന്നു കല്‍പിച്ചു. 19സഫ്ആനും യഹിയ്യായും അവരോടു മറുപടി പറഞ്ഞു: റബ്ബുൽ ആലമീനേക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു അള്ളാഹുവിൻറെ സന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍. 20എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. 21അവര്‍ അവരെ കൂടുതല്‍ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. കാരണം, ജനത്തെ അവര്‍ ഭയപ്പെട്ടു. എന്തെന്നാല്‍, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടിരുന്നു. 22അദ്ഭുതകരമായ രോഗശാന്തി ലഭിച്ച മനുഷ്യനു നാല്‍പതിലേറെ വയസ്‌സുണ്ടായിരുന്നു.

ഈസാ അൽ മസീഹിൻറെ അൽ മുഅമിനൂൻറെ ദുആ

23മോചിതരായ അവര്‍ സ്വസമൂഹത്തിലെത്തി ഇമാം പ്രമുഖന്‍മാരും ഉലമാക്കളും പറഞ്ഞകാര്യങ്ങള്‍ അവരെ അറിയിച്ചു. 24അതുകേട്ടപ്പോള്‍ അവര്‍ ഏക മനസ്‌സോടെ ഉച്ചത്തില്‍ അള്ളാഹുവിനോടു ദുആ ഇരന്നു: റബ്ബുൽ ആലമീൻ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ, 25ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവൂദിന്റെ അധരത്തിലൂടെ റൂഹുൽ ഖുദ്ദൂസിനാൽ അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ഥമായ കാര്യങ്ങള്‍ വിഭാവനം ചെയ്തതുമെന്തിന്? 26അൽ മാലിക്കള്ളാഹുവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ദുനിയാവിലെ രാജാക്കന്‍മാര്‍ അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയും ചെയ്തു. 27അവിടുന്ന് അഭിഷേകം ചെയ്ത അവിടുത്തെ ഖുദ്ധൂസ് അൽ ഇലാഹുൽ മസിഹായ്ക്കെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായിലാഹിനോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി. 28അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തത്. 29അതിനാല്‍, റബ്ബേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ. 30അവിടുത്തെ ഖുദ്ധൂസ് അൽ ഇലാഹുൽ മസിഹായുടെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ കലാം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. 31ദുആ കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും റൂഹുൽ ഖുദ്ദൂസിനാല്‍ പൂരിതരായി അള്ളാഹുവിൻറെ കലാം ധൈര്യപൂര്‍വം പ്രസംഗിച്ചു.

അൽ മുഅമിനീനിൻറെ കൂട്ടായ്മ

32മുഅമിനീകളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. 33റസൂലുമാര്‍, സയ്യിദിനാ ഈസാ അൽ മസീഹിൻറെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടെയും മേല്‍ ഫദുലുൽ ഇലാഹി സമൃദ്ധമായി ഉണ്ടായിരുന്നു. 34അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക റസൂലുമാരുടെ കാല്‍ക്കലര്‍പ്പിച്ചു. 35അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. 36ബാര്‍ണബാസ് എന്ന അപരനാമത്താല്‍ അപ്പസ്‌തോലന്‍മാര്‍ വിളിച്ചിരുന്നവനും - ഈ വാക്കിന്റെ അര്‍ഥം ആശ്വാസ പുത്രന്‍ എന്നാണ് - സൈപ്രസ് സ്വദേശിയും ലേവായനുമായ യൂസുഫ് 37തന്റെ വയല്‍ വിറ്റുകിട്ടിയ പണം റസൂലുമാരുടെ കാല്‍ക്കലര്‍പ്പിച്ചു.


അടിക്കുറിപ്പുകൾ