അൽ അഫ് രാൽ 21
ജറുസലെമിലേക്ക്
21 1ഞങ്ങള്‍ അവരില്‍ നിന്നു പിരിഞ്ഞു സഫീന കയറി നേരേ കോസ് എന്ന ജസീറയിലെത്തി. അടുത്ത യൌമിൽ റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി. 2ഫെനീഷ്യായിലേക്കു പോകുന്ന ഒരു സഫീന കണ്ട് ഞങ്ങള്‍ അതില്‍ കയറി. 3ഇടത്തുവശത്തായി ജസീറത്തുൽ ഖുബുറുസ ദൃഷ്ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍ സഫീന ടയിറില്‍ അടുത്തപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി. 4ഹവാരിയൂങ്ങളെ കണ്ടുപിടിച്ച് ഞങ്ങള്‍ സബ്അത്ത് അയ്യാം അവിടെ താമസിച്ചു. റൂഹുൽ ഖുദ്ധൂസിനാൽ പ്രേരിതരായി അവര്‍ ബുലൂസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു. 5അവിടത്തെ താമസം കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹുർമകളും ഔലാദുകളുമുള്‍പ്പെടെ അവരെല്ലാവരും മദീനയ്ക്ക് വെളിയില്‍ വരെ ഞങ്ങളെ അനുയാത്ര ചെയ്തു. ബഹറിന്റെ കരയിൽ റുക്കൂഅ് ചെയ്ത് ഞങ്ങള്‍ ദുആ ഇരക്കുകയും വിടവാങ്ങുകയും ചെയ്തു. 6പിന്നെ ഞങ്ങള്‍ കപ്പലില്‍ കയറി; അവര്‍ ബൈത്തിലേക്കു മടങ്ങി.
7ടയിറില്‍ നിന്നുള്ള യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ ടൊളേമായിസില്‍ എത്തിച്ചേര്‍ന്നു. അവിടെ ഇഖ് വാനീങ്ങളോട് സലാം പറയുകയും അവരുടെ കൂടെ ഒരു യൌമിൽ താമസിക്കുകയും ചെയ്തു. 8അടുത്ത യൌമിൽ ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴു പേരില്‍ ഒരുവനും തബലീക്ക്കാരനുമായ ഫൽബൂസിന്റെ ബൈത്തില്‍ച്ചെന്ന് അവന്റെ കൂടെ താമസിച്ചു. 9കന്യകമാരും ഹിബത്തുന്നുബുവത്ത് ലഭിച്ചവരുമായ നാലു ബിൻതുകൾ അവനുണ്ടായിരുന്നു. 10കുറെ യൌമിൽ കഴിഞ്ഞപ്പോള്‍ അഗാബോസ് എന്നുപേരുള്ള ഒരു നബി ജൂദയായില്‍ നിന്ന് അവിടെയെത്തി. 11അവന്‍ ഞങ്ങളുടെ ഖരീബിൽ വന്ന് ബുലൂസിന്റെ അരപ്പട്ട എടുത്ത് അതുകൊണ്ടു നഫ്സിയായി കൈകാലുകള്‍ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. റൂഹുൽ ഖുദ്ധൂസ് അരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച് ജൂദന്‍മാര്‍ ഈ അരപ്പട്ടയുടെ മാലികിനെ ഇതുപോലെ ബന്ധിക്കുകയും കാഫിറുകൾക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. 12ഇതു കേട്ടപ്പോള്‍ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും ബുലൂസിനോടു ജറുസലെമിലേക്കു പോകരുതെന്ന് ത്വലബ് ചയ്തു. 13അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങളെന്താണ് ഈ ചെയ്യുന്നത്? നിലവിളിച്ചു കൊണ്ട് എന്റെ ഖൽബിനെ ഖുവ്വത്തില്ലാതാക്കുകയാണോ? ജറുസലെമില്‍വച്ചു കലിമത്തുള്ളാഹി വൽ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഇസ്മിനെ പ്രതി ബന്ധനം മാത്രമല്ല മൌത്താവാൻ പോലും ഞാന്‍ തയ്യാറാണ്. 14അവനെ സമ്മതിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ റബ്ബുൽ ആലമീന്റെ മുറാദ് നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്‍മാറി.
15ആ ദിവസങ്ങള്‍ക്കു ബഅ്ദായായി ഞങ്ങള്‍ യാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു. 16കേസറിയായില്‍ നിന്നുള്ള ചില ഹവാരിയൂങ്ങളും ഞങ്ങളോടൊപ്പം വന്നു. സമാനുൽ ഖദീമായ ഹവാരിയൂങ്ങളില്‍ ഒരുവനായ സൈപ്രസുകാരന്‍ മ്‌നാസ്‌സോന്റെ ബൈത്തിലാണ് ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.
ജറുസലെമിലെ ഖറാർ
17ഞങ്ങള്‍ ജറുസലെമില്‍ എത്തിയപ്പോള്‍, ഇഖ് വാനീങ്ങൾ സുറൂറോടെ ഞങ്ങളെ ഖുബൂൽ ചെയ്തു. 18അടുത്ത യൌമിൽ ബുലൂസ് ഞങ്ങളോടൊത്ത് യഅ്ഖൂബ് റസൂലിന്റെ ഖരീബിലേക്കു പോയി. ശൈഖുമാരെല്ലാവരും അവിടെ വന്നുകൂടി. 19അവരെ സലാം ചെയ്തതിനു ബഅ്ദായായി ബുലൂസ് തന്റെ ഖിദ്മത്ത് വഴി കാഫിറുകളുടെയിടയില്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാനതഅലാ ചെയ്ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. 20അവര്‍ അതുകേട്ട് അള്ളാഹുവിനെ ഹംദ് ചെയ്തു. അവര്‍ അവനോടുപറഞ്ഞു: യാ അഖൂ, ഈമാൻ ഖുബൂലാക്കിയവരില്‍ എത്രായിരം ജൂദരുണ്ടെന്നു നോക്കൂ. അവരെല്ലാം ശരീഅത്ത് പാലിക്കുന്നതില്‍ കബീറായ ദീനിയായിരുന്നവരുമാണ്. 21എന്നാല്‍, ശിശുക്കളെ സുന്നത്ത് ചെയ്യുകയോ ആബാഉമാരുടെ കാലത്തുള്ള ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞു കൊണ്ട് മൂസയെ അവഗണിക്കാന്‍ കാഫിറുകളുടെ ഇടയിലുള്ള ജൂദരെ നീ തഅലീം നൽകുന്നുവെന്ന് അവര്‍ കേട്ടിരിക്കുന്നു. 22നീ മൗജൂദാണെന്ന് അവര്‍ക്ക് തീര്‍ച്ചയായും അറഫാകും. എന്താണിനി ചെയ്യേണ്ടത്? 23അതിനാല്‍, ഞങ്ങള്‍ പറയുന്നതു പോലെ നീ പ്രവര്‍ത്തിക്കുക. നോമ്പ് നോറ്റ നാലുപേര്‍ ഞങ്ങളുടെ കൂടെയുണ്ട്. 24അവരോടൊപ്പം പോയി നീയും നഫ്സിയായി ത്വഹൂറാക്കുക. അവരുടെ റഅ്സ് മൊട്ടയടിക്കാനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീ തന്നെ ശരീഅത്തനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന അഖ്ബാറിൽ കഴമ്പില്ലെന്നും സകലരും അറിഞ്ഞുകൊള്ളും. 25എന്നാല്‍, ഈമാൻ ഖുബൂലാക്കിയ വിജാതീയരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഒരു രിസാലാത്തയച്ചിട്ടുണ്ട്. തിംസാലുകള്‍ക്ക് അര്‍പ്പിച്ചവസ്തുക്കള്‍, ദമ്, ഹറാമായി കൊല്ലപ്പെട്ടവ, സിന എന്നിവയില്‍ നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്. 26ബുലൂസ് അവരെ കൂട്ടിക്കൊണ്ടു പോയി അടുത്ത യൌമിൽ തന്നെ അവരോടൊപ്പം ത്വഹൂറാത്ത് നടത്തി. അവരുടെ ത്വഹൂറാത്ത് കാമിലാകുന്ന ദിവസവും, അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി ഖുർബാനിയര്‍പ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാന്‍ വേണ്ടി അവന്‍ ബൈത്തുൽ മുഖദസ്സിൽ പോയി.
ബുലൂസിനെ ബന്ധിക്കുന്നു
27ഏഴു യൌമിൽ തികയാറായപ്പോള്‍ ഏഷ്യയില്‍ നിന്നുള്ള ജൂദര്‍ അവനെ ബൈത്തുൽ മുഖദസ്സിൽ കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്തു. 28അവര്‍ വിളിച്ചുപറഞ്ഞു: ബനൂ ഇസ്റായേൽ ഖൌമേ, മുസായിദ ചെയ്യുവിന്‍. ജനത്തിനും ശരീഅത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും ആളുകളെ തഅലീം നൽകുന്നവന്‍ ഇവന്‍ തന്നെ. മാത്രമല്ല, ഇവന്‍ യുനാനികളെ ബൈത്തുള്ളയില്‍ കൊണ്ടുവന്ന് ഈ മുഖദ്ദിസായ മകാൻ നജസാക്കുകയും ചെയ്തിരിക്കുന്നു. 29എന്തെന്നാല്‍, മദീനയിൽവച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രോഫിമോസിനെയും അവര്‍ കണ്ടിരുന്നു. ബുലൂസ് അവനെയും ബൈത്തുൽ മുഖദസ്സില്‍ കൊണ്ടുവന്നിരിക്കും എന്ന് അവര്‍ കരുതി. 30മദീന മുഴുവന്‍ പ്രക്ഷുബ്ധമായി. ആളുകള്‍ ഓടിക്കൂടി. അവര്‍ ബുലൂസിനെ പിടിച്ചു ബൈത്തുൽ മുഖദസ്സിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. 31അവര്‍ ബുലൂസിനെ ഖത്ൽ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെം മുഴുവന്‍ ബഹളത്തിലാണെന്നു ആമിറിന് അറിവു ലഭിച്ചു. 32അവന്‍ ഉടന്‍തന്നെ ജുനൂദുകളെയും കതീബയിലെ ളാബിത്വ്മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ജുനൂദുകളെയും ആമിറിനെയും കണ്ടപ്പോള്‍ ബുലൂസിനെ പ്രഹരിക്കുന്നതില്‍ നിന്ന് അവര്‍ വിരമിച്ചു. 33ആമിർ വന്ന് അവനെ പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്ധിക്കാന്‍ അവന്‍ അംറാക്കി. അവന്‍ ആരാണെന്നും എന്തു ചെയ്തുവെന്നും ആമിർ അന്വേഷിച്ചു. 34ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം നിമിത്തം വസ്തുത ഫഹ്മാക്കാന്‍ കഴിയാതെ വന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ ഹുക്മ് നല്‍കി. 35നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ കൈയേറ്റം നിമിത്തം ജുനൂദുകള്‍ അവനെ എടുത്തുകൊണ്ടുപോവുകയാണു ചെയ്തത്. 36അവനെ ഖത്ൽ ചെയ്യുക എന്നു വിളിച്ചുപറഞ്ഞു കൊണ്ട് ജനക്കൂട്ടം പിറകെ കൂടി.
ആമിറിന്റെ മുമ്പില്‍
37പാളയത്തിലെത്താറായപ്പോള്‍ ബുലൂസ് ആമിറിനോടു പറഞ്ഞു: ഞാന്‍ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്ക് യുനാനിഭാഷ അറഫാവും, അല്ലേ? 38അപ്പോള്‍, അടുത്ത കാലത്തു ഖിലാഫത്തുണ്ടാക്കുകയും നാലായിരം അർഹാബിമാരെ സഹ്റായിലേക്കു നയിക്കുകയും ചെയ്ത മിസ്റിയനല്ലേ നീ? 39ബുലൂസ് പറഞ്ഞു: കിലിക്യായിലെ താര്‍സോസില്‍ നിന്നുള്ള ഒരു ജൂദനാണു ഞാന്‍ - ഒരു മശ്ഹൂറായ മദീനയിലെ പൗരന്‍. ഖൌമിനോടു സംസാരിക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ ത്വലബ് ചെയ്യുന്നു. 40അനുവാദം കിട്ടിയപ്പോള്‍ ബുലൂസ് നടയില്‍ നിന്നു കൊണ്ട് ഖൌമിനോട് ആംഗ്യം കാണിച്ചു. അവര്‍ പൂര്‍ണ നിശ്ശബ്ദരായി; ഇബ്രാനി ഭാഷയില്‍ അവന്‍ വയള് പറയാനാരംഭിച്ചു.