അൽ-സബൂർ 4

അള്ളാഹുവിലുള്ള ആനന്ദവും സുരക്ഷിതത്വവും

4 1എനിക്കു നീതി നടത്തിത്തരുന്ന യാ അള്ളാ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ ദുആ കേള്‍ക്കണമേ!

2മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും? 3റബ്ബ്ൽ ആലമീൻ നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

4കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചു ദികൃ ചെയ്ത് മൗനമായിരിക്കുക. 5ഉചിതമായ ഖുർബാനികള്‍ അര്‍പ്പിക്കുകയും റബ്ബ്ൽ ആലമീനിൽ ആശ്രയിക്കുകയും ചെയ്യുവിന്‍.

6ആര് നമുക്കു നന്‍മ ചെയ്യും? യാ അള്ളാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട്. 7ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഖൽബിൽ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.

8ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, യാ റബ്ബേ, അങ്ങു തന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.