അൽ-സബൂർ 33

സ്രഷ്ടാവും പരിപാലകനുമായ മഅബൂദ്

33 1നീതിമാന്‍മാരേ, റബ്ബ്ൽ ആലമീനില്‍ ആനന്ദിക്കുവിന്‍ ; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കു യുക്തമാണല്ലോ. 2കിന്നരം കൊണ്ടു റബ്ബ്ൽ ആലമീനെ സ്തുതിക്കുവിന്‍ , പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍ . 3റബ്ബ്ൽ ആലമീന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍ ; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍ .

4റബ്ബ്ൽ ആലമീന്റെ കലാം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്. 5അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. റബ്ബ്ൽ ആലമീന്റെ കാരുണ്യംകൊണ്ടു ദുനിയാവ് നിറഞ്ഞിരിക്കുന്നു,

6റബ്ബ്ൽ ആലമീന്റെ കലാമിനാൽ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും. 7അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.

8ഈ ദുനിയാവ് മുഴുവന്‍ റബ്ബ്ൽ ആലമീനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ ഭയത്തോടെ നില്‍ക്കട്ടെ! 9അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു, അതു സുസ്ഥാപിതമായി.

10റബ്ബ്ൽ ആലമീൻ ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു. 11റബ്ബ്ൽ ആലമീന്റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു. 12റബ്ബ്ൽ ആലമീൻ മഅബൂദായുള്ള ജനവും അവിടുന്നു തനിക്കു വേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.

13റബ്ബ്ൽ ആലമീൻ ജന്നത്തില്‍ നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു. 14തന്റെ സിംഹാസനത്തില്‍ നിന്ന് അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു. 15അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു. 16സൈന്യബാഹുല്യം കൊണ്ടു മാത്രം രാജാവു രക്ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്ധാവു മോചിതനാകുന്നില്ല. 17പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ വ്യര്‍ഥമാണ്; അതിന്റെ വലിയ ശക്തികൊണ്ട് അതിനു രക്ഷിക്കാന്‍ കഴിയുകയില്ല.

18ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും റബ്ബ്ൽ ആലമീൻ കടാക്ഷിക്കുന്നു. 19അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു; ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

20നാം റബ്ബ്ൽ ആലമീനു വേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവും പരിചയും. 21നമ്മുടെ ഹൃദയം റബ്ബ്ൽ ആലമീനില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍ , നമ്മള്‍ അവിടുത്തെ വിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു. 22യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.