അൽ-സബൂർ 14

അള്ളാഹുവിനെ നിഷേദിക്കുന്നവന്റെ മൗഢ്യം

14 1മഅബൂദില്ല എന്ന് മൂഢന്‍ തന്റെ ഖൽബിൽ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.

2റബ്ബ്ൽ ആലമീൻ ജന്നത്തില്‍ നിന്നു മനുഷ്യമക്കളെ നോക്കുന്നു; മഅബൂദിനെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.

3എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചു പോയി; നന്‍മ ചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.

4ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ റബ്ബ്ൽ ആലമീനെ വിളിച്ചപേക്ഷിക്കുന്നില്ല.

5അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍ , അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) വതഅലാ നീതിമാന്‍മാരോടു കൂടെയാണ്. 6നിങ്ങള്‍ ദരിദ്രന്റെ പ്രതീക്ഷകളെ തകര്‍ക്കാന്‍ നോക്കും; എന്നാല്‍ , റബ്ബ്ൽ ആലമീൻ അവന് അഭയമായുണ്ട്.

7യിസ്രായിലാഹിന്റെ വിമോചനം ബൈത്തുൽ മഖദ്ദസ്സി (സീയോനി) ല്‍ നിന്നു വന്നിരുന്നെങ്കില്‍ ! റബ്ബ്ൽ ആലമീൻ തന്റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാഖൂബ് ആനന്ദിക്കും; യിസ്രയിലാഹ് സന്തോഷിക്കും.


അടിക്കുറിപ്പുകൾ