സദൃശ്യവാക്യങ്ങൾ 8מִשְׁלֵי (Mishlei)
ഹിക്മത്ത് റബ്ബിന്റെ അത്വാഅ്
8 1ഹിക്മത്ത് വിളിച്ചു പറയുന്നതും ഇൽമ് ഉയർന്ന സൌത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ?
2വറുഊസുശ്ശവാഹിഖിലും മസ് ലകിലുള്ള കുന്നുകളിലും, അവള്‍ നിലയുറപ്പിക്കുന്നു.
3മദീനത്തിന്റെ സഗ്റിൽ ബാബിന് അരികേ നിന്നുകൊണ്ട് അവള്‍ വിളിച്ചുപറയുന്നു;
4ബനൂ ആദമേ, ഞാന്‍ നിങ്ങളോടാണ് വിളിച്ചുപറയുന്നത്; നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ നിദാ ചെയ്യുന്നത്.
5ജാഹിലുകളേ, ഫഹ്മ് തഅലീമാക്കുവിന്‍, സഫീഹുകളേ[a] 8.5 സഫീഹുകളേ - ഹംഖുകളേ ,ശ്രദ്ധിക്കുവിന്‍.
6സംആക്കുവിന്‍, അഫ്ളലായ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്; എന്റെ ശഫത്തുകളില്‍ നിന്ന് ഉചിതമായ കലിമത്തുകള്‍ പുറപ്പെടും.
7ഞാന്‍ ഖസം വചിക്കും[b] 8.7 ഖസം വചിക്കും - സിദ്ഖ് പറയും ; ശർറ് എന്റെ ശഫത്തുകള്‍ക്ക് രുചിക്കാത്തതാണ്.
8എന്റെ ഖൌൽ ഹക്കോടുകൂടിയതാണ്; മുഅവജായോ ഇൽതിവാ ആയോ യോതൊന്നും അതിലില്ല.
9ഫഹ്മിന് അവ മുസ്തഖീമാണ്; മഅ് രിഫത്ത് കണ്ടെത്തുന്നവർക്ക് വാളിഹത്താണ്.
10എന്റെ തഅ് ലീമാത് ഫിള്ളത്തിനു ബദലും എന്റെ ഹിക്മത്ത്[c] 8.10 ഹിക്മത്ത് - മഅ് രിഫത്ത് ജയ്യിദായ [d] 8.10 ജയ്യിദായ ഫള് ലുയതായ ദബഹിനു ബദലും ആണ്.
11എന്തെന്നാല്‍, ഹിക്മത്ത് ലുഅ് ലുഅത്തുകളെക്കാള്‍[e] 8.11 ലുഅ് ലുഅത്തുകളെക്കാള്‍ - ജൌഫറിനേക്കാൾ ഖയ്റാണ്; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നും അതിനു മുസാവിയല്ല [f] 8.11 മുസാവിയല്ല - സവാഅല്ല .
12ഹിക്മത്താണ് ഞാന്‍; എന്റെ മുകൂസ് വിവേകത്തിലും. മഅ് രിഫത്തും ഹിൽമും[g] 8.12 ഹിൽമും - തദ്ബീറും എനിക്കുണ്ട്.
13തഖ് വാ ശർറിനെ വെറുക്കലാണ്; ഉജ്ബ്, കിബ്റ്, ളലാലത്തിന്റെ സബീൽ, ശർറുടയ കലാം എന്നിവ ഞാന്‍ വെറുക്കുന്നു.
14മശൂറത്തും റഅ് യയും കാര്യശേഷിയും എനിക്കുണ്ട്; ഇൽമും ഖുവ്വത്തും എന്റേതാണ്.
15മലിക്കുകൾ ഭരിക്കുന്നതും,സുൽത്താനിയത്തുകള്‍ അദ്ൽ നടത്തുന്നതും ഞാന്‍ മുഖേനയാണ്.
16ഞാന്‍ മുഖാന്തരം മലിക്കുകൾ മുൽക് നടത്തുന്നു; അമീറുകൾ ദുനിയാവിനെ ഭരിക്കുന്നതും അങ്ങനെ തന്നെ.
17എന്നെ ഹുബ്ബ് വെക്കുന്നവരെ ഞാനും ഹുബ്ബ് വെക്കുന്നു; ഹദറോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തുന്നു.
18ഗിനയും കറാമത്തും നിലനില്‍ക്കുന്ന മാലും ഹള്ളും എന്റെ അടുക്കലുണ്ട്.
19എന്നില്‍ നിന്നുള്ള സമറത്ത് ദഹബിനെക്കാള്‍, ഇബ്രീസിനെക്കാള്‍ പോലും, ഖയ്റാണ്; എന്റെ മുൻതജ് ജയ്യിദായ ഫിള്ളത്തിനെക്കാളും.
20ഞാന്‍ അദ്ൽന്റെ ത്വരീഖിലും ന്യായത്തിന്റെ ത്വരീഖുകളിലും ചരിക്കുന്നു.
21ഞാന്‍ എന്നെ ഹുബ്ബ് വെക്കുന്നവരെ ഗനിയ്യുകളാക്കി, അവരുടെ ഭണ്‍ഡാരം നിറയ്ക്കുന്നു.
22റബ്ബുൽ ആലമീൻ തന്റെ സൃഷ്ടികര്‍മത്തിന്റെ ബദ്ഇല്‍, തന്റെ എല്ലാ ആദ്യപടപ്പുകളിലും ആദ്യത്തേതായി എന്നെ പടച്ചു.
23അസൽ മുതൽ, അർളിന്റെ അവാഇൽ മുതൽ, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു.
24ബഹറുകള്‍ക്കും കസീറത്തുൽ മിയാഹായ യമ്പൂഉകള്‍ക്കും മുന്‍പുതന്നെ എനിക്കു ജന്‍മം കിട്ടി.
25ജബലുകള്‍ക്കും തല്ലാലിനും രൂപം കിട്ടുന്നതിനു മുന്‍പ് ഞാനുണ്ടായി.
26ദുനിയാവോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്നതിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു.
27അവിടുന്ന് സമാഉകള്‍ സ്ഥാപിച്ചപ്പോഴും ബഹ്റിനു മീതേ ദാഇറ നിര്‍മിച്ചപ്പോഴും
28ഉയരത്തില്‍ സഹാബുകളെ ഉറപ്പിച്ചപ്പോഴും ബഹ്റിന് യമ്പൂഉകളെ സ്ഥാപിച്ചപ്പോഴും
29മാഅ് തന്റെ ഹുക്മിന് മുഖാലഫ വരുത്താതിരിക്കാന്‍ വേണ്ടി ബഹ്റിന് അതിരിട്ടപ്പോഴും അർളിന്റെ അസാസ് ഉറപ്പിച്ചപ്പോഴും
30ഒരു സ്വാനിഇനെപ്പോലെ ഞാന്‍ അവിടുത്തെ അരികിലുണ്ടായിരുന്നു. യൌമൻ ഫ യൌമൻ മസ്രൂറായികൊണ്ടും അവിടുത്തെ മുന്‍പില്‍ ദായിമായി സന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു.
31ഇൻസാൻ അധിവസിക്കുന്ന അവിടുത്തെ ദുനിയാവില്‍ ഞാന്‍ സുറൂറാകുകയും ബനൂ ആദമിൽ സുറൂർ കണ്ടെത്തുകയും ചെയ്തു.
32ആകയാല്‍, യാ ബനിയ്യ, എന്റെ ഖൌൽ ശ്രദ്ധിക്കുവിന്‍; എന്റെ സബീലുകൾ പിന്തുടരുന്ന ഒക്ത നസീബുള്ളവരാണ്.
33തഅ് ലീമാത് കേട്ടു ഹാകിമുകളായിത്തീരുവിന്‍; അതിനെ ഇഅ്റാളു ചെയ്യരുത്[h] 8.33 ഇഅ്റാളു ചെയ്യരുത് - റഫ്ള് ചെയ്യരുത് .
34എന്റെ അബ് വാബിന്റെ ഖവാഇമിൽ യൌമൻ ഫ യൌമൻ കാത്തുനിന്ന്, എന്റെ വാതിലുകളില്‍ നള്റുറപ്പിച്ച്, എന്റെ കലാം കേള്‍ക്കുന്നവന്‍ നസീബുള്ളവന്‍.
35എന്തെന്നാല്‍, എന്നെ കണ്ടെത്തുന്നവന്‍ നഫ്സ് കണ്ടെത്തുന്നു; റബ്ബുൽ ആലമീന്റെ രിളാ നേടുകയും ചെയ്യുന്നു.
36എന്നാല്‍, എന്നെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവന്‍ മൌത്തിനെയാണ് മഹബ്ബത്ത് വെക്കുന്നത്.