സൂറ അൽ-അദ്ദാൻ 9

രണ്ടാമത്തെ പെസഹാ

9 1യിസ്രായിലാഹ് ജനം ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍വച്ചു റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു : 2യിസ്രായിലാഹ് ജനം നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്കണം. 3ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിങ്ങള്‍ പെസഹാ ആചരിക്കണം. 4പെസഹാ ആചരിക്കണമെന്ന് യിസ്രായിലാഹ് ജനത്തെ മൂസാ അറിയിച്ചു. 5അങ്ങനെ അവര്‍ ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അൽ-തൂർ മരുഭൂമിയില്‍വച്ചു പെസഹാ ആചരിച്ചു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതനുസരിച്ച് യിസ്രായിലാഹ് പ്രവര്‍ത്തിച്ചു. 6മയ്യത്ത് സ്പര്‍ശിച്ച് അശുദ്ധരായതുകൊണ്ട് ആ ദിവസം പെസഹാ ആചരിക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു. 7അവര്‍ മൂസായുടെയും ഹാറൂന്റെയും അടുത്തു ചെന്നു പറഞ്ഞു: ഞങ്ങള്‍ മൃതശരീരം സ്പര്‍ശിച്ച് അശുദ്ധരായി, എന്നാല്‍, നിശ്ചിത സമയത്ത് യിസ്രായിലാഹിലെ മറ്റ് ആളുകളോടു ചേര്‍ന്ന് റബ്ബ്ൽ ആലമീനു കാഴ്ച സമര്‍പ്പിക്കുന്നതില്‍ നിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മൂസാ പറഞ്ഞു: 8റബ്ബ്ൽ ആലമീൻ തന്റെ ഹിതം എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക.

9റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: യിസ്രായിലാഹ് ജനത്തോടു പറയുക, 10നിങ്ങളോ നിങ്ങളുടെ മക്കളില്‍ ആരെങ്കിലുമോ മയ്യത്ത് സ്പര്‍ശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ റബ്ബ്ൽ ആലമീനു പെസഹാ ആചരിക്കണം. 11രണ്ടാം മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അത് ആചരിക്കണം. പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലയും കൂട്ടി പെസഹാ ഭക്ഷിക്കണം. 12പ്രഭാതത്തിലേക്ക് ഒന്നും അവശേഷിക്കരുത്. മൃഗത്തിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. ശരീഅത്ത് നിയമങ്ങളനുസരിച്ച് അവര്‍ പെസഹാ ആ ചരിക്കണം. 13എന്നാല്‍, ഒരുവന്‍ അശുദ്ധനല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിത സമയത്തു റബ്ബ്ൽ ആലമീനു കാഴ്ച നല്‍കാത്തതുകൊണ്ടു സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. അവന്‍ തന്റെ പാപത്തിന്റെ ഫലം വഹിക്കണം. 14നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശി റബ്ബ്ൽ ആലമീനു പെസഹാ ആചരിക്കുന്നെങ്കില്‍ നിയമങ്ങളും വിധികളുമനുസരിച്ച് അവന്‍ അതു നിര്‍വഹിക്കണം. പരദേശിക്കും സ്വദേശിക്കും ഒരേ ശരീഅത്ത് തന്നെ.

കൂടാരമുകളില്‍ മേഘം

15ഷഹാദത്തൻ കൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതല്‍ പ്രഭാതം വരെ അതു കൂടാരത്തിനു മുകളില്‍ നിന്നു. 16നിരന്തരമായി അത് അങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. 17മേഘം കൂടാരത്തില്‍ നിന്ന് ഉയരുമ്പോള്‍ യിസ്രായിലാഹ് ജനം യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും. 18റബ്ബ്ൽ ആലമീന്റെ കല്‍പനയനുസരിച്ച് യിസ്രായിലാഹ് ജനം യാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പനപോലെ അവര്‍ പാളയമടിച്ചു. മേഘം ഖയാമത്തുൽ ഇബാദത്തിനു മുകളില്‍ നിശ്ചലമായി നില്‍ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. 19മേഘം ദീര്‍ഘനാള്‍ കൂടാരത്തിനു മുകളില്‍ നിന്നപ്പോഴും യിസ്രായിലാഹ് റബ്ബ്ൽ ആലമീന്റെ കല്‍പന അനുസരിക്കുകയും യാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു. 20ചിലപ്പോള്‍ ഏതാനും ദിവസം മാത്രം മേഘം കൂടാരത്തിനു മുകളില്‍ നിന്നു. അപ്പോഴും റബ്ബ്ൽ ആലമീന്റെ കല്‍പനയനുസരിച്ച് അവര്‍ പാളയത്തില്‍ത്തന്നെ വസിച്ചു. അവിടുത്തെ കല്‍പനയനുസരിച്ചു മാത്രമേ അവര്‍ യാത്ര പുറപ്പെട്ടുള്ളു. 21ചിലപ്പോള്‍ മേഘം സന്ധ്യ മുതല്‍ പുലര്‍ച്ചവരെ മാത്രം നില്‍ക്കും. പ്രഭാതത്തില്‍ മേഘം ഉയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും. പകലോ രാത്രിയോ ആയാലും മേഘം ഉയരുമ്പോള്‍ അവര്‍ പുറപ്പെടും. 22മേഘം രണ്ടു ദിവസമോ ഒരു മാസമോ അതില്‍ കൂടുതലോ കൂടാരത്തിനുമുകളില്‍ നിന്നാലും അവര്‍യാത്ര തുടരാതെ പാളയത്തില്‍ത്തന്നെ വസിക്കും. മേഘം ഉയരുമ്പോള്‍ അവര്‍ യാത്ര തുടരും. 23റബ്ബ്ൽ ആലമീന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പാളയമടിക്കുകയുംയാത്ര പുറപ്പെടുകയും ചെയ്തിരുന്നത്. അവിടുന്നു മൂസാ വഴി നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു.