സൂറ അൽ-അദ്ദാൻ 10

കാഹളം

10 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു : 2അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍ നിന്നു പുറപ്പെടാനും അവ മുഴക്കണം. 3അവ രണ്ടും ഒന്നിച്ചു മുഴക്കുമ്പോള്‍ സമൂഹം മുഴുവനും ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ നിന്റെ മുമ്പില്‍ സമ്മേളിക്കണം. 4ഒരു കാഹളം മാത്രം ഊതിയാല്‍ യിസ്രായിലാഹിലെ ഗോത്രത്തലവന്മാരായ നായകന്മാര്‍ മാത്രം നിന്റെ മുമ്പില്‍ ഒന്നിച്ചുകൂടണം. 5സന്നാഹത്തിനുള്ള ആദ്യ കാഹളം മുഴങ്ങുമ്പോള്‍ കിഴക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം. 6അതു രണ്ടാം പ്രാവശ്യം മുഴങ്ങുമ്പോള്‍ തെക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം. യാത്ര പുറപ്പെടേണ്ടപ്പോഴൊക്കെ സന്നാഹധ്വനി ഉയര്‍ത്തണം. 7സമൂഹം ഒന്നിച്ചു കൂടാന്‍ കാഹളമൂതുമ്പോള്‍ സന്നാഹധ്വനി മുഴക്കരുത്. 8ഹാറൂന്റെ പുത്രന്മാരാണു കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങള്‍ക്കു തലമുറതോറും എന്നേക്കുമുള്ള നിയമം ആയിരിക്കും. 9നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിനെതിരേ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങളെ ഓര്‍ക്കുന്നതിനും ശത്രുവില്‍ നിന്നു നിങ്ങള്‍ രക്ഷിക്കപ്പെടുന്നതിനും കാഹളങ്ങള്‍ സന്നാഹ ധ്വനി മുഴക്കണം. 10നിങ്ങളുടെ സന്തോഷത്തിന്റെ ദിനങ്ങളിലും നിര്‍ദിഷ്ടമായ ഉത്സവങ്ങളിലും മാസാരംഭങ്ങളിലും ദഹനഖുർബാനികളും സമാധാനഖുർബാനികളും അര്‍പ്പിക്കുമ്പോഴും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ മഅബൂദ് നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനാണ്.

അൽ-തൂറില്‍നിന്നു പുറപ്പെടുന്നു

11രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം ഷഹാദത്തൻ കൂടാരത്തിനു മുകളില്‍നിന്നു മേഘം ഉയര്‍ന്നു. 12അപ്പോള്‍ യിസ്രായിലാഹ് ജനം ഗണങ്ങളായി അൽ-തൂർ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു. മേഘം പാരാന്‍ മരുഭൂമിയില്‍ ചെന്നു നിന്നു. 13മൂസാവഴി റബ്ബ്ൽ ആലമീൻ നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ ആദ്യമായി യാത്ര പുറപ്പെട്ടു. 14യൂദാഗോത്രം ഗണങ്ങളായി പതാകയുമേന്തി ആദ്യം പുറപ്പെട്ടു. അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോനായിരുന്നു അവരുടെ നായകന്‍. 15ഇസാക്കര്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നതു സുവാറിന്റെ മകന്‍ നെത്തനേല്‍ ആണ്. 16സെബുലൂണ്‍ ഗോത്രത്തെ നയിച്ചത് ഹേലോനിന്റെ പുത്രന്‍ എലിയാബ് ആകുന്നു.

17കൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗര്‍ഷോന്റെയും മെറാറിയുടെയും പുത്രന്മാര്‍ അതു വഹിച്ചുകൊണ്ടു പുറപ്പെട്ടു. 18അനന്തരം, റൂബന്‍ ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. ഷെദെയൂറിന്റെ മകന്‍ എലിസൂര്‍ അവരുടെ മുമ്പില്‍ നടന്നു. 19ശിമയോന്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് സുരിഷദ് ദായിയുടെ മകന്‍ ഷെലൂമിയേല്‍ ആണ്. 20ഗാദ് ഗോത്രത്തെ നയിച്ചത് റവുവേലിന്റെ മകന്‍ എലിയാസാഫ് അത്രേ.

21അതിനുശേഷം, വിശുദ്ധ വസ്തുക്കള്‍ വഹിച്ചുകൊണ്ടു കൊഹാത്തിന്റെ പുത്രന്‍മാര്‍ പുറപ്പെട്ടു. അവര്‍ എത്തുന്നതിനുമുമ്പ് ഷഹാദത്തൻ കൂടാരം സ്ഥാപിക്കപ്പെട്ടു. 22തുടര്‍ന്ന് എഫ്രായിം ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. അവരുടെ നായകന്‍ അമ്മിഹൂദിന്റെ മകന്‍ എലിഷാമ ആയിരുന്നു. 23മനാസ്സെ ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് പെദാഹ്‌സൂറിന്റെ മകന്‍ ഗമാലിയേല്‍ ആണ്. 24ബഞ്ചമിന്‍ ഗോത്രത്തെ നയിച്ചത് ഗിദെയോനിയുടെ മകന്‍ അബിദാന്‍.

25ദാന്‍ ഗോത്രം അണികളായി പതാകയേന്തി എല്ലാ സംഘങ്ങളുടെയും പിന്‍നിരയായി പുറപ്പെട്ടു. അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസര്‍ അവരുടെ മുമ്പില്‍ നടന്നു. 26ആഷേര്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് ഒക്രാന്റെ മകന്‍ പഗിയേല്‍ ആണ്. 27നഫ്താലി ഗോത്രത്തെനയിച്ചത് ഏനാന്റെ മകന്‍ അഹീറ. 28അണികളായി യാത്ര പുറപ്പെട്ടപ്പോള്‍ യിസ്രായിലാഹ് ഈ ക്രമത്തിലാണ് നീങ്ങിയിരുന്നത്.

29തന്റെ അമ്മായിയപ്പനായ മിദിയാന്‍കാരന്‍ റവുവേലിന്റെ മകന്‍ ഹോബാബിനോടു മൂസാ പറഞ്ഞു: റബ്ബ്ൽ ആലമീൻ ഞങ്ങള്‍ക്കു നല്‍കുമെന്ന് അരുളിച്ചെയ്ത സ്ഥലത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെ കൂടെ വരുക. നിനക്കു നന്‍മയുണ്ടാകും. 30കാരണം, റബ്ബ്ൽ ആലമീൻ യിസ്രായിലാഹിനു നന്‍മ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ പറഞ്ഞു: ഞാന്‍ വരുന്നില്ല; എന്റെ ദേശത്തേക്കും ബന്ധുക്കളുടെ അടുത്തേക്കും ഞാന്‍ മടങ്ങിപ്പോകുന്നു. 31അപ്പോള്‍ മൂസാ പറഞ്ഞു: ഞങ്ങളെ വിട്ടുപോകരുതെന്നു ഞാനപേക്ഷിക്കുന്നു. കാരണം, മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്നു നിനക്കറിയാം. നീ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശിയായിരിക്കും. 32നീ ഞങ്ങളോടുകൂടെ വരുകയാണെങ്കില്‍ റബ്ബ്ൽ ആലമീൻ ഞങ്ങള്‍ക്കു നല്‍കുന്ന സമൃദ്ധിയില്‍ നിനക്കു പങ്കു ലഭിക്കും.

33അവര്‍ റബ്ബ്ൽ ആലമീന്റെ പര്‍വതത്തില്‍ നിന്നു പുറപ്പെട്ടു മൂന്നു ദിവസംയാത്ര ചെയ്തു. അവര്‍ക്ക് ഒരു വിശ്രമസ്ഥലം ആരാഞ്ഞുകൊണ്ടു റബ്ബ്ൽ ആലമീന്റെ വാഗ്ദാനപേടകം അവരുടെ മുമ്പില്‍ പോയിരുന്നു. 34അവര്‍ പാളയത്തില്‍നിന്നു പുറപ്പെട്ടുയാത്ര ചെയ്തപ്പോഴെല്ലാം റബ്ബ്ൽ ആലമീന്റെ മേഘം പകല്‍സമയം അവര്‍ക്കു മീതേയുണ്ടായിരുന്നു.

35പേടകം പുറപ്പെട്ടപ്പോഴെല്ലാം മൂസാ ദുആ : യാ റബ്ബ്ൽ ആലമീൻ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ! 36പേടകം നിശ്ചലമായപ്പോള്‍ അവന്‍ ദുആ ഇരന്നു: യാ റബ്ബ്ൽ ആലമീൻ, അവിടുന്ന് യിസ്രായിലാഹിന്റെ പതിനായിരങ്ങളിലേക്കു തിരിച്ചു വന്നാലും.