സൂറ അൽ-അദ്ദാൻ 29
29 1ഏഴാം മാസം ഒന്നാം യൌമിൽ മുഖദ്ദിസ്സായ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ശുഗ് ലൊന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള ദിവസമാകുന്നു. 2റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം. 3അവയുടെ കൂടെ ധാന്യബലിയായി കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും, 4ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് ദഹ്ൻ ചേര്‍ത്ത് അര്‍പ്പിക്കണം. 5അതോടൊപ്പം നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം. 6അമാവാസികളില്‍ അര്‍പ്പിക്കുന്ന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, നിയമപ്രകാരമുള്ള അവയുടെ പാനീയബലി എന്നിവയ്ക്കു അലാവത്തായി റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്.
7ഏഴാം മാസം പത്താം യൌമിൽ നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ശുഗ് ലൊന്നും ചെയ്യരുത്. 8എന്നാല്‍, ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ ഇവയെ റബ്ബുൽ ആലമീനു മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി അര്‍പ്പിക്കണം; അവ ഊനമറ്റതായിരിക്കണം. 9അവയോടൊന്നിച്ചുള്ള ധാന്യബലിയായി, കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന് പത്തില്‍ രണ്ടും 10ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് ദഹ്ൻ ചേര്‍ത്ത് അര്‍പ്പിക്കണം. 11പരിഹാരദിനത്തില്‍ അര്‍പ്പിക്കുന്ന പാപപരിഹാര ബലി, അനുദിന ദഹനബലി, അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി എന്നിവയ്ക്കു അലാവത്തായി പാപപരിഹാരത്തിനായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
12ഏഴാം മാസം പതിനഞ്ചാം യൌമിൽ നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ശുഗ് ലൊന്നും അന്നു ചെയ്യരുത്. ഏഴു യൌമിൽ നിങ്ങള്‍ റബ്ബുൽ ആലമീന് ഉത്‌സവമാഘോഷിക്കണം. 13റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി പതിമൂന്നു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പതിനാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ മുഹരിഖത്തായി അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കണം. 14അവയോടൊന്നിച്ചു ധാന്യബലിയായി കാളക്കുട്ടി ഒന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടൊന്നിനു പത്തില്‍ രണ്ടും, 15ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് ദഹ്ൻ ചേര്‍ത്ത് അര്‍പ്പിക്കണം. 16അനുദിന ദഹനബലിക്കും അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്ക്കും അലാവത്തായി പാപപരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
17രണ്ടാം യൌമിൽ പന്ത്രണ്ടു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, 18നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം. 19അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്ക്കു അലാവത്തായി പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
20മൂന്നാം യൌമിൽ പതിനൊന്നു കാള, രണ്ടു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ, 21നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടും കൂടെ അര്‍പ്പിക്കണം. 22അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും അലാവത്തായി പാപ പരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
23നാലാം യൌമിൽ പത്തു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, 24നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം. 25അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും അലാവത്തായി പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
26അഞ്ചാം യൌമിൽ ഒമ്പതു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, 27നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടും കൂടെ അര്‍പ്പിക്കണം. 28അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും അലാവത്തായി പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
29ആറാം യൌമിൽ എട്ടു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ നിയമപ്രകാരം 30അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം. 31അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും അലാവത്തായി പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
32ഏഴാം യൌമിൽ ഏഴു കാളകള്‍, രണ്ടു മുട്ടാടുകള്‍, 33ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടും കൂടെ അര്‍പ്പിക്കണം. 34അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും അലാവത്തായി, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
35എട്ടാം യൌമിൽ നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ശുഗ് ലൊന്നും അന്നു ചെയ്യരുത്. 36റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി ഒരു സൌറിനെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകളെയും അര്‍പ്പിക്കണം. 37നിയമപ്രകാരം അവയുടെ എണ്ണമനുസരിച്ചു ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കണം. 38അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും അലാവത്തായി, പാപ പരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
39നദ്റുകളും സ്വാഭീഷ്ടക്കാഴ്ചകളുമായി നിങ്ങള്‍ സമര്‍പ്പിക്കുന്ന മുഹരിഖത്തുകള്‍, ധാന്യബലികള്‍, പാനീയ ഖുർബാനികള്‍ എന്നിവയ്ക്കു അലാവത്തായി നിര്‍ദിഷ്ട മായ ഉത്‌സവദിനങ്ങളില്‍ ഇവയും റബ്ബുൽ ആലമീന് അര്‍പ്പിക്കണം.
40റബ്ബുൽ ആലമീൻ കല്‍പിച്ചതെല്ലാം മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞു.