അൽ-ആവിയാനി (ലേവ്യാ) 7

പ്രായശ്ചിത്ത ഖുർബാനി

7 1അതിവിശുദ്ധമായ പ്രായശ്ചിത്ത ഖുർബാനിക്കുള്ള ശരീഅത്താണിത്: 2ദഹന ഖുർബാനിക്കുള്ള മൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചു തന്നെ പ്രായശ്ചിത്ത ഖുർബാനിക്കുള്ള മൃഗത്തെയും കൊല്ലണം. അതിന്റെ രക്തം ഖുർബാനി പീഠത്തിനു ചുറ്റും തളിക്കണം. 3അതിന്റെ മേദസ്‌സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടു ചേര്‍ന്നുള്ള വൃക്കകളിലുള്ളതും - 4ഇരുവൃക്കകളും കൊഴുത്ത വാലും കരളിന്‍മേലുള്ള നെയ്‌വലയും എടുക്കണം. 5ഇമാം അവ റബ്ബ്ൽ ആലമീനായി ഖുർബാനി പീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്ചിത്ത ഖുർബാനിയാണ്. 6ഇമാമിന്റെ വംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. വിശുദ്ധ സ്ഥലത്തുവച്ചു വേണം അതു ഭക്ഷിക്കാന്‍. 7അത് അതിവിശുദ്ധമാണ്. പ്രായശ്ചിത്ത ഖുർബാനി പാപപരിഹാര ഖുർബാനി പോലെ തന്നെയാണ്. അവയുടെ ശരീഅത്തും ഒന്നുതന്നെ. ഖുർബാനി വസ്തു പരിഹാരകര്‍മം ചെയ്യുന്ന ഇമാമിനുള്ളതാണ്. 8ആര്‍ക്കെങ്കിലും വേണ്ടി ദഹന ഖുർബാനിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്റെ തുകല്‍ ഖുർബാനിയര്‍പ്പിക്കുന്ന ഇമാമിനുള്ളതാണ്. 9അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യ ഖുർബാനി വസ്തുക്കളെല്ലാം ഖുർബാനിയര്‍പ്പിക്കുന്ന ഇമാമിനുള്ളതാണ്. 10എണ്ണ ചേര്‍ത്തതും ചേര്‍ക്കാത്തതുമായ എല്ലാ ധാന്യ ഖുർബാനി വസ്തുക്കളും ഹാറൂന്റെ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്.

സമാധാനഖുർബാനി

11റബ്ബ്ൽ ആലമീനു സമര്‍പ്പിക്കുന്ന സമാധാന ഖുർബാനിയുടെ ശരീഅത്ത് ഇതാണ്: 12കൃതജ്ഞതാ പ്രകാശനത്തിനു വേണ്ടിയാണ് ഒരുവന്‍ അത് അര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചുചുട്ട അപ്പവുമാണ് കൃതജ്ഞതാ ഖുർബാനിയോടു ചേര്‍ത്തു സമര്‍പ്പിക്കേണ്ടത്. 13കൃതജ്ഞതാ പ്രകാശനത്തിനുള്ള സമാധാന ഖുർബാനിയോടുകൂടി പുളിപ്പുള്ള അപ്പവും കാഴ്ചയര്‍പ്പിക്കണം. 14ഓരോ ഖുർബാനിയര്‍പ്പണത്തിലും റബ്ബ്ൽ ആലമീനു കാഴ്ചയായി ഓരോ അപ്പം നല്‍കണം. അത് സമാധാന ഖുർബാനി മൃഗത്തിന്റെ രക്തം തളിക്കുന്ന ഇമാമിനുള്ളതാണ്. 15കൃതജ്ഞതാ പ്രകാശനത്തിനുള്ള സമാധാന ഖുർബാനിമൃഗത്തിന്റെ മാംസം ഖുർബാനിയര്‍പ്പിക്കുന്ന ദിവസം തന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പ്രഭാതം വരെ ബാക്കിവയ്ക്കരുത്. 16എന്നാല്‍, ഖുർബാനി നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ ആയിട്ടാണ് അര്‍പ്പിക്കുന്നതെങ്കില്‍ അര്‍പ്പിക്കുന്ന ദിവസം തന്നെ അതു ഭക്ഷിക്കണം. അവശേഷിക്കുന്നതു പിറ്റേദിവസം ഭക്ഷിക്കാം. 17ഖുർബാനി മൃഗത്തിന്റെ മാംസം മൂന്നാം ദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത് അഗ്‌നിയില്‍ ദഹിപ്പിക്കണം. 18സമാധാന ഖുർബാനിയുടെ മാംസം മൂന്നാം ദിവസം ഭക്ഷിക്കയാണെങ്കില്‍ ഖുർബാനി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന് അതിന്റെ ഫലം ലഭിക്കുകയുമില്ല. അത് അശുദ്ധമായിരിക്കും. ഭക്ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും.

19അശുദ്ധ വസ്തുക്കളുടെ സ്പര്‍ശമേറ്റ മാംസം ഭക്ഷിക്കരുത്. അതു തീയില്‍ ദഹിപ്പിച്ചുകളയണം. ശുദ്ധിയുള്ള എല്ലാവര്‍ക്കും മാംസം ഭക്ഷിക്കാം. 20എന്നാല്‍, അശുദ്ധനായിരിക്കേ ആരെങ്കിലും റബ്ബ്ൽ ആലമീന് അര്‍പ്പിക്കപ്പെട്ട സമാധാന ഖുർബാനിയുടെ മാംസം ഭക്ഷിച്ചാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. 21അശുദ്ധമായ ഏതെങ്കിലുമൊന്നിനെ, മാനുഷിക മാലിന്യത്തെയോ അശുദ്ധമായ മൃഗത്തെയോ നിന്ദ്യമായ എന്തെങ്കിലും അശുദ്ധ വസ്തുവിനെയോ, സ്പര്‍ശിച്ചതിനുശേഷം റബ്ബ്ൽ ആലമീന് അര്‍പ്പിക്കപ്പെട്ട സമാധാന ഖുർബാനിയുടെ മാംസം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

22റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 23യിസ്രായിലാഹ് ജനത്തോടു പറയുക, നിങ്ങള്‍ കാളയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്‌സു ഭക്ഷിക്കരുത്. 24ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ മൃഗത്തിന്റെ മേദസ്‌സു ഒരു കാരണവശാലും ഭക്ഷിക്കരുത്. അതു മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 25റബ്ബ്ൽ ആലമീനു ദഹന ഖുർബാനിയായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്‌സ് ആരെങ്കിലും ഭക്ഷിച്ചാല്‍ അവനെ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കണം. 26നിങ്ങള്‍ എവിടെ പാര്‍ത്താലും പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം ഭക്ഷിക്കരുത്. 27രക്തം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.

28റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 29യിസ്രായിലാഹ്ജനത്തോടു പറയുക, റബ്ബ്ൽ ആലമീനു സമാധാന ഖുർബാനിയര്‍പ്പിക്കുന്നവന്‍ തന്റെ ഖുർബാനി വസ്തുവില്‍ ഒരു ഭാഗം അവിടുത്തേക്കു പ്രത്യേക കാഴ്ചയായികൊണ്ടുവരണം. 30റബ്ബ്ൽ ആലമീനുള്ള ദഹനഖുർബാനിവസ്തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ഖുർബാനിമൃഗത്തിന്റെ നെഞ്ചോടൊപ്പം മേദസ്‌സും കൊണ്ടുവരണം. നെഞ്ച് അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം. 31മേദസ്‌സ് ഇമാം ഖുർബാനിപീഠത്തില്‍ വച്ച് ദഹിപ്പിക്കണം. എന്നാല്‍, നെഞ്ച് ഹാറൂനും പുത്രന്‍മാര്‍ക്കുമുള്ളതാണ്. 32സമാധാന ഖുർബാനിക്കുള്ള മൃഗത്തിന്റെ വലത്തെ കുറക് പ്രത്യേക കാഴ്ചയായി ഇമാമിനു നല്കണം. 33വലത്തെ കുറക് സമാധാന ഖുർബാനിയുടെ രക്തവും മേദസ്‌സും അര്‍പ്പിക്കുന്ന ഹാറൂന്റെ പുത്രനുള്ളതാണ്. 34നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കുറകും യിസ്രായിലാഹ്ജനത്തില്‍ നിന്നുള്ള ശാശ്വതാവകാശമായി സമാധാന ഖുർബാനിയില്‍ നിന്ന് ഹാറൂനും പുത്രന്‍മാര്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്നു. 35ഹാറൂനും പുത്രന്‍മാരും റബ്ബ്ൽ ആലമീന്റെ ഇമാമായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്തരായ ദിവസം, അവിടുത്തെ ദഹന ഖുർബാനികളില്‍നിന്ന് അവര്‍ക്കു ലഭിച്ച ഓഹരിയാണിത്. 36ഇത് അവര്‍ക്കു നല്‍കണമെന്ന് അവരുടെ അഭിഷേകദിവസം റബ്ബ്ൽ ആലമീൻ യിസ്രായിലാഹ് ജനത്തോടു കല്‍പിച്ചിട്ടുണ്ട്. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്.

37ദഹന ഖുർബാനി, ധാന്യ ഖുർബാനി, പാപപരിഹാര ഖുർബാനി, പ്രായശ്ചിത്ത ഖുർബാനി, സമാധാന ഖുർബാനി, അഭിഷേകം എന്നിവ സംബന്ധിച്ചുള്ള നിയമമാണിത്. 38അൽ-തൂർ മരുഭൂമിയില്‍വച്ച് തനിക്കു ഖുർബാനികളര്‍പ്പിക്കണമെന്ന് യിസ്രായിലാഹ്യരോടു കല്‍പിച്ചനാളിലാണ് അൽ-തൂർ മലയില്‍വച്ച് റബ്ബ്ൽ ആലമീൻ മൂസായോട് ഇങ്ങനെ ആജ്ഞാപിച്ചത്.