അൽ-ആവിയാനി (ലേവ്യാ) 22
ഖുർബാനിവസ്തുഭോജനം
22 1റബ്ബ്ൽ ആലമീൻ മൂസായോടു അംറാക്കി: 2യിസ്രായീൽ ഖൌമ് എനിക്കു സമര്‍പ്പിക്കുന്ന മുഖദ്ദിസ്സായ വസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ മുഖദ്ദിസായ ഇസ്മിനെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന് ഹാറൂനോടും സന്തതികളോടും പറയുക. ഞാനാണ് റബ്ബ്ൽ ആലമീൻ. 3നിങ്ങളുടെ സന്തതി പരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, യിസ്രായിലാഹ്യർ റബ്ബ്ൽ ആലമീനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന്‍ എന്റെ ഹള്റത്തിൽ നിന്നു വിച്‌ഛേദിക്കപ്പെടും. 4ഞാനാണ് റബ്ബ്ൽ ആലമീൻ. ഹാറൂന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന്‍ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ അക്ൽ ചെയ്യരുത്. 5ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള ഏതെങ്കിലും മാലിന്യത്തെയോ സ്പര്‍ശിച്ച് അശുദ്ധനായവനും വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 6സ്‌നാനം ചെയ്തല്ലാതെ അവന്‍ വിശുദ്ധവസ്തുക്കള്‍ അക്ൽ ചെയ്യരുത്. 7ശംസ് അസ്തമിക്കുമ്പോള്‍ അവന്‍ ശുദ്ധിയുള്ളവനായിരിക്കും. അതിനുശേഷം അവന് വിശുദ്ധവസ്തുക്കള്‍ അക്ൽ ചെയ്യാം. എന്തെന്നാല്‍ അത് അവന്റെ ഭക്ഷണമാണ്. 8ചത്തതോ കാട്ടുമൃഗങ്ങള്‍ കൊന്നതോ ആയ ഒരു മൃഗത്തെയും ഒജീനിച്ച് അവര്‍ മാലിന്യമേല്‍ക്കരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ. 9ഖതീഅ ചെയ്യാതിരിക്കുന്നതിനും, വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി മയ്യത്താകാതിരിക്കുന്നതിനുമായി അവര്‍ എന്റെ ഹുക്മ് ഇത്വാഅത്ത് ചെയ്യണം. റബ്ബ്ൽ ആലമീനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നത്.
10അന്യര്‍ ആരും മുഖദ്ദിസ്സായ വസ്തുക്കള്‍ അക്ൽ ചെയ്യരുത്. ഇമാമിന്റെ ഖരീബില്‍ വന്നു വസിക്കുന്നവനോ കൂലിവേലക്കാരനോ അതു അക്ൽ ചെയ്യരുത്. 11എന്നാല്‍, ഇമാം വിലയ്ക്കു വാങ്ങുകയോ അവന്റെ ബൈത്തില്‍ ജനിക്കുകയോ ചെയ്ത അടിമകള്‍ക്ക് അതു അക്ൽ ചെയ്യാം. 12ഇമാമിന്റെ മകള്‍ ഇമാമേതര കുടുംബത്തില്‍ നിഖാഹ് ചെയ്താൽ അവള്‍ മുഖദ്ദിസ്സായ വസ്തുക്കള്‍ ഭക്ഷിച്ചുകൂടാ. 13എന്നാല്‍ ഇമാമിന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതികളില്ലാതെ യൗവനത്തിലെന്ന പോലെ പിതൃഭവനത്തിലേക്കു തിരിച്ചുവരുകയാണെങ്കില്‍ അബ്ബയുടെ മിറാസ് അവള്‍ക്കു അക്ൽ ചെയ്യാം. 14അന്യര്‍ അതു ഭക്ഷിച്ചുകൂടാ. ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്റെ വിലയുടെ അഞ്ചിലൊരു ഭാഗംകൂടി ചേര്‍ത്ത് ഇമാമിനെ ഏല്‍പിക്കണം. 15യിസ്രായീൽ ഖൌമ് തങ്ങളുടെ റബ്ബ്ൽ ആലമീനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളൊന്നും ഇമാം അശുദ്ധമാക്കരുത്. 16മുഖദ്ദിസ്സായ വസ്തുക്കള്‍ ഒചീനിച്ച് തങ്ങളുടെമേല്‍ അകൃത്യത്തിന്റെ ജറീമത്ത് വരുത്തിവയ്ക്കരുത്. എന്തെന്നാല്‍, റബ്ബ്ൽ ആലമീനായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.
17റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 18ഹാറൂനോടും പുത്രന്‍മാരോടും യിസ്രായീൽ ജനത്തോടും പറയുക, യിസ്രായീൽ ഭവനത്തിലോ യിസ്രായിലാഹിലെ പരദേശികളിലോ ഉള്ള ആരെങ്കിലും റബ്ബ്ൽ ആലമീനു ഇഹ്റാഖ് ഖുർബാനിയായി സക്കാത്തോ സദക്കയാ സമര്‍പ്പിക്കുമ്പോള്‍ 19അതു സ്വീകാര്യമാകണമെങ്കില്‍ കാഴ്ചവയ്ക്കുന്നത് മാടുകളിലോ ചെമ്മരിയാടുകളിലോ കോലാടുകളിലോ നിന്നെടുത്ത ഊനമറ്റ ഒരു ആണ്‍ മൃഗമായിരിക്കണം. 20ന്യൂനതയുള്ള ഒന്നിനെയും കാഴ്ചവയ്ക്കരുത്. അതു സ്വീകാര്യമാകുകയില്ല. 21ആരെങ്കിലും റബ്ബ്ൽ ആലമീനു സക്കാത്തും സദക്കയും സമാധാനഖുർബാനിയായി അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോ നിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്ചവയ്ക്കണം. അതിന് ഒരുന്യൂനതയും ഉണ്ടായിരിക്കരുത്. 22അന്ധതയുള്ളതോ അംഗഭംഗം സംഭവിച്ചതോ മുടന്തുള്ളതോ എന്തെങ്കിലും വ്രണമോ തടിപ്പോ പുഴുക്കടിയോ ഉള്ളതോ ആയ ഒന്നിനെയും റബ്ബ്ൽ ആലമീനു സമര്‍പ്പിക്കരുത്. ഇവയെ റബ്ബ്ൽ ആലമീന്റെ ദബീഹത്തില്‍ ദഹനഖുർബാനിയായി അര്‍പ്പിക്കരുത്. 23അവയവങ്ങളില്‍ എന്തെങ്കിലും കുറവോ കൂടുതലോ ഉള്ള സൌറിനെയോ ശാത്തിനെയോ സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കാം. എന്നാല്‍, നദ്റായി അതു സ്വീകാര്യമല്ല. 24വൃഷണങ്ങള്‍ ഉടച്ചതോ ചതച്ചതോ എടുത്തു കളഞ്ഞതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങളുടെ ദേശത്തുവച്ച് റബ്ബ്ൽ ആലമീന് കാഴ്ചവയ്ക്കരുത്. 25വിദേശികളില്‍ നിന്നു നിങ്ങള്‍ക്കു കിട്ടിയ ഇത്തരം ഒരു മൃഗത്തെയും നിങ്ങളുടെ മഅബൂദിനു ഭോജനഖുർബാനിയായി അര്‍പ്പിക്കരുത്. അവയ്ക്ക് ന്യൂനതയുണ്ട്. അംഗഭംഗമുള്ളതാകയാല്‍ അവ സ്വീകാര്യമല്ല.
26റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 27ഒരു സൌറോ ചെമ്മരിയാടോ കോലാടോ ജനിച്ചാല്‍ അതു തള്ളയോടുകൂടെ സബ്അത്ത് അയ്യാം നില്‍ക്കട്ടെ: എട്ടാംദിവസം മുതല്‍ റബ്ബ്ൽ ആലമീനു ദഹനഖുർബാനിക്ക് അതു സ്വീകാര്യമായിരിക്കും. 28പശുവോ പെണ്ണാടോ എന്തുതന്നെയായാലും തള്ളയെയും കുട്ടിയെയും ഒരേ യൌമിൽ തന്നെ ഖത്ൽ ചെയ്യരുത്. 29കൃതജ്ഞതാഖുർബാനിയര്‍പ്പിക്കുമ്പോള്‍ റബ്ബ്ൽ ആലമീനു സ്വീകാര്യമാകുന്ന വിധത്തില്‍ വേണം അത് അര്‍പ്പിക്കാന്‍. 30അത് അന്നുതന്നെ അക്ൽ ചെയ്യണം. അതില്‍ ഒട്ടും പിറ്റേദിവസം രാവിലെവരെ ശേഷിക്കരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
31നിങ്ങള്‍ എന്റെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. ഞാനാണ് റബ്ബ്ൽ ആലമീൻ. 32യിസ്രായീൽ ഖൌമുകളുടെയിടയില്‍ എന്റെ പരിശുദ്ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എന്റെ മുഖദ്ദസായ ഇസ്മിന് അശുദ്ധമാക്കരുത്. നിങ്ങളെ വിശുദ്ധീകരിക്കുന്ന റബ്ബ്ൽ ആലമീൻ ഞാനാണ്. 33നിങ്ങളുടെ മഅബൂദായിരിക്കേണ്ടതിന് ഞാനാണ് മിസ്ർ ദൌലയിൽ നിന്നു നിങ്ങളെ കൊണ്ടുവന്നത്. ഞാനാണ് റബ്ബ്ൽ ആലമീൻ.