അൽ-ആവിയാനി (ലേവ്യാ) 21

ഇമാമുകളുടെ വിശുദ്ധി

21 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഹാറൂന്റെ പുത്രന്‍മാരായ ഇമാംമാരോടു പറയുക, ഇമാംമാരിലാരും തങ്ങളുടെ ഉമ്മത്തിൽ മൃതരായവര്‍ക്കു വേണ്ടി സ്വയം അശുദ്ധരാകരുത്. 2എന്നാല്‍, തന്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി - ബാപ്പാ, ഉമ്മാ, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെ പ്രതി - അവന്‍ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ. 3അതുപോലെ, കന്യകയായ സഹോദരിയെ പ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്ധപ്പെട്ടവളാണ്. 4അവന്‍ തന്റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്. 5ദുഃഖസൂചകമായി ഇമാംമാര്‍ തല മുണ്‍ഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്. 6മഅബൂദിന്റെ മുന്‍പില്‍ അവര്‍ വിശുദ്ധരായിരിക്കണം. മഅബൂദിന്റെ നാമം അശുദ്ധമാക്കരുത്. അവരാണ് മഅബൂദായ റബ്ബ്ൽ ആലമീനു ദഹന ഖുർബാനികളും ഭോജന ഖുർബാനികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം. 7അവര്‍ വേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭര്‍ത്താവ് ഉപേക്ഷിച്ചവളെയോ നിഖാഹ് ചെയ്യരുത്. എന്തെന്നാല്‍, ഇമാം മഅബൂദിന്റെ സന്നിധിയില്‍ വിശുദ്ധനായിരിക്കണം. 8നിന്റെ മഅബൂദിനു കാഴ്ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്ധീകരിക്കണം. അവന്‍ നിനക്കു വിശുദ്ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്ധീകരിക്കുന്ന റബ്ബ്ൽ ആലമീനായ ഞാന്‍ പരിശുദ്ധനാണ്. 9ഇമാമിന്റെ മകള്‍ പരസംഗം ചെയ്ത് തന്നെത്തന്നെ മലിനയാക്കിയാല്‍ അവള്‍ തന്റെ പിതാവിനെ അശുദ്ധനാക്കുന്നു. അവളെ അഗ്‌നിയില്‍ ദഹിപ്പിക്കണം.

10അഭിഷേക തൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്ധ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരന്‍മാരില്‍ പ്രധാന ഇമാമുമായവന്‍ തന്റെ തല നഗ്‌നമാക്കുകയോ വസ്ത്രം കീറുകയോ അരുത്. 11അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്. 12അവന്‍ വിശുദ്ധസ്ഥലം വിട്ടു പുറത്തുപോകുകയോ മഅബൂദിന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. എന്തെന്നാല്‍, മഅബൂദിന്റെ അഭിഷേക തൈലത്തിന്റെ കിരീടം അവന്റെ മേല്‍ ഉണ്ട്. 13ഞാനാണ് റബ്ബ്ൽ ആലമീൻ. കന്യകയെ ആയിരിക്കണം അവന്‍ ബീവിയായി സ്വീകരിക്കുന്നത്. 14വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, മലിനയാക്കപ്പെട്ടവള്‍, വേശ്യ എന്നിവരെ അവന്‍ നിഖാഹ് ചെയ്യരുത്; ഉമ്മത്തില്‍ നിന്ന് ഒരു കന്യകയെ വേണം അവന്‍ ബീവിയായി സ്വീകരിക്കാന്‍. 15അങ്ങനെ അവന്‍ തന്റെ മക്കളെ ഉമ്മത്തുകളുടെ ഇടയില്‍ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്ധീകരിക്കുന്ന റബ്ബ്ൽ ആലമീൻ.

16റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 17ഹാറൂനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ മഅബൂദിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്. 18കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍, 19ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍, 20ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്. 21ഇമാമായ ഹാറൂന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും റബ്ബ്ൽ ആലമീനു ദഹനഖുർബാനിയര്‍പ്പിക്കാന്‍ അടുത്തു വരരുത്. 22എന്നാല്‍, മഅബൂദിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം. 23അവന്‍ ഖുർബാനി പീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, റബ്ബ്ൽ ആലമീനായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്. 24ഹാറൂനോടും പുത്രന്‍മാരോടും യിസ്രായിലാഹ് ജനത്തോടും മൂസാ ഇക്കാര്യം പറഞ്ഞു.