സൂറ അൽ-യൂസാആ 9
ഗിബയോന്‍കാരുടെ വഞ്ചന
9 1ഉർദൂന്‍റെ മറുകരയില്‍ ജബലുകളിലും വാദികളിലും ലബനോന്‍ വരെ നീണ്ടു കിടക്കുന്ന കബീറായ കടലിന്‍റെ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരും ആയ രാജാക്കന്‍മാരെല്ലാവരും 2ഇതു കേട്ടപ്പോള്‍ യൂസാആയ്ക്കും യിസ്രായിലാഹിനുമെതിരേ ഹർബ് ചെയ്യാന്‍ ഒരുമിച്ചു കൂടി.
3എന്നാല്‍, അരീഹായോടും ആയ് പട്ടണത്തോടും യൂസാആ ചെയ്തത് അറഫായപ്പോള്‍ 4ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു. പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ നബീദും എടുത്ത് അവര്‍ കഴുതപ്പുറത്തു കയറ്റി. 5നന്നാക്കിയെടുത്ത പഴയ ചെരിപ്പുകളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച് അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു. 6അവര്‍ ഗില്‍ഗാലില്‍ യൂസാആയുടെ പാളയത്തില്‍ച്ചെന്ന് അവനോടും യിസ്രായിലാഹ്യരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തു നിന്നു വരുകയാണ്. ഞങ്ങളുമായി ഒരു അഹ്ദ് ചെയ്യണം. 7അപ്പോള്‍ യിസ്രായീൽ ഖൌമ് ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക് അഹ്ദ് ചെയ്യാന്‍ ആവില്ല. 8ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ് എന്ന് അവര്‍ യൂസാആയോടു പറഞ്ഞു. അപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു: 9നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്‍റെ ഇസ്മ് കേട്ട് വിദൂരദേശത്തു നിന്ന് ഈ ഖാദിമുകൾ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് മിസ്ർല്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങള്‍ അറഫായി. 10ഉർദൂന്‍റെ മറുകരയിലുള്ള അമൂര്യ മലിക്കുമാരായ ഹെഷ്‌ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ പാർക്കുന്ന ബാശാന്‍ മലിക്കായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്. 11ഞങ്ങളുടെ ശൈഖുമാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു: യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ എടുത്തു ചെന്ന് അവരെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാണ്, അതുകൊണ്ട് ഞങ്ങളുമായി ഒരു അഹ്ദ് ഉണ്ടാക്കുക എന്നുപറയണം. 12ഇതാ ഞങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍ നിന്ന് എടുത്ത ഇവയ്ക്ക് പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു. 13ഞങ്ങള്‍ നബീദ് നിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. റബ്ബ്ൽ ആലമീന്‍റെ നിര്‍ദ്‌ദേശമാരായാതെ ഖൌമ് ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പങ്കുചേര്‍ന്നു. 14യൂസാആ അവരുടെ ഹയാത്ത് രക്ഷിക്കാമെന്ന് സമാധാനയുടമ്പടി ചെയ്തു. 15ജനപ്രമാണികളും അങ്ങനെ ഖസം ചെയ്തു.
16അഹ്ദ് ചെയ്തു മൂന്നു യൌമിൽ കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ അയല്‍വാസികളും തങ്ങളുടെ മധ്യേതന്നെ വസിക്കുന്നവരും ആണെന്ന് യിസ്രായിലാഹ്യര്‍ക്കു മനസ്‌സിലായി. 17യിസ്രായീൽ ഖൌമ് യാത്ര പുറപ്പെട്ട് മൂന്നാം യൌമിൽ അവരുടെ മദീനത്തുകളായ ഗിബയോന്‍, കെഫീറാ, ബേറോത്ത്, കിര്യാത്ത് യയാറിം എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നു. 18യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീന്‍റെ ഇസ്മിൽ ജനപ്രമാണികള്‍ ഖസം ചെയ്തിരുന്നതിനാല്‍ ഖൌമ് അവരെ വധിച്ചില്ല. സമൂഹം മുഴുവന്‍ ജനപ്രമാണികള്‍ക്കെതിരേ പിറുപിറുത്തു. 19പ്രമാണികള്‍ അവരോടു പറഞ്ഞു: യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീന്‍റെ ഇസ്മിൽ ഖസം ചെയ്തതിനാല്‍ ഇപ്പോള്‍ നമ്മള്‍ അവരെ ഉപദ്രവിച്ചുകൂടാ. 20നമുക്ക് ഇങ്ങനെ ചെയ്യാം. അവര്‍ ജീവിച്ചുകൊള്ളട്ടെ; അല്ലാത്തപക്ഷം അള്ളാഹുവിന്‍റെ ഗളബ് നമ്മുടെമേല്‍ വാഖിആആകും. നാം അവരോടു ഖസം ചെയ്തതാണല്ലോ. 21അവര്‍ യിസ്രായിലാഹില്‍ ഖൌമിനുവേണ്ടി വിറകുവെട്ടിയും മാഅ് കോരിയും ജീവിച്ചുകൊള്ളട്ടെ എന്നു പ്രമാണികള്‍ നിര്‍ദേശിച്ചു. സമൂഹം അത് അംഗീകരിച്ചു.
22യൂസാആ അവരെ വിളിച്ചു ചോദിച്ചു: അടുത്തുതന്നെ വസിക്കേ വളരെ ദൂരത്താണെന്നു പറഞ്ഞു നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചതെന്തിന്? 23അതിനാല്‍, നിങ്ങള്‍ ശപിക്കപ്പെട്ടവരാകട്ടെ! നിങ്ങള്‍ എന്നും എന്‍റെ മഅബൂദിന്‍റെ ബൈത്തില്‍ മാഅ് കോരുകയും വിറകുവെട്ടുകയും ചെയ്യുന്ന അടിമകളായിരിക്കും. 24അവര്‍ യൂസാആയോടു പറഞ്ഞു: നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ തന്‍റെ അബ്ദായ മൂസായോട് ഈ ദൌല മുഴുവനും നിങ്ങള്‍ക്കു തരണമെന്നും തദ്‌ദേശ വാസികളെയെല്ലാം നിഗ്രഹിക്കണമെന്നും കല്‍പിച്ചിട്ടുണ്ടെന്ന് നിന്‍റെ ഇബാദായ ഞങ്ങള്‍ക്ക് അറിവുകിട്ടി. അതുകൊണ്ട് നിങ്ങളുടെ മുന്നേറ്റത്തില്‍ ഭയന്ന് ഹയാത്ത് രക്ഷിക്കാന്‍ ഇങ്ങനെ ചെയ്തുപോയി. 25ഇതാ, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കരങ്ങളിലാണ്. ന്യായവും യുക്തവുമെന്നു തോന്നുന്നത് ഞങ്ങളോടു ചെയ്യുക. 26അപ്രകാരംതന്നെ അവന്‍ അവരോടു പ്രവര്‍ത്തിച്ചു; അവരെ യിസ്രായീൽ ജനങ്ങളുടെ കരങ്ങളില്‍നിന്നു മഗ്ഫിറത്തിലാക്കി; അവരെ വധിച്ചില്ല. 27അന്നു യൂസാആ അവരെ യിസ്രായിലാഹ്യര്‍ക്കും റബ്ബ്ൽ ആലമീന്‍റെ ഖുർബാനി പീഠത്തിനും വേണ്ടി വിറകുവെട്ടാനും മാഅ് കോരാനും നിയമിച്ചു. തന്നെ ഇബാദത്ത് ചെയ്യാനായി റബ്ബ്ൽ ആലമീൻ മുഖ്താറാക്കിയ മകാനിൽ അവര്‍ ഇന്നും അതേ ജോലി ചെയ്യുന്നു.