സൂറ അൽ-യൂസാആ 8

ആയ് പട്ടണം നശിപ്പിക്കുന്നു

8 1റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയും പ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിന്റെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. 2അരീഹായോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന് അതിനു പിന്നില്‍ പതിയിരിക്കണം.

3യൂസാആയും യോദ്ധാക്കളും ആയ് പട്ടണത്തിലേക്കു പുറപ്പെട്ടു. യൂസാആ ധീരപരാക്രമികളായ മുപ്പതിനായിരം പേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അയച്ചു. 4അവന്‍ അവരോട് ആജ്ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിന് നിങ്ങള്‍ അതിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെ അകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയും വേണം. 5ഞാനും കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും. അവര്‍ ഞങ്ങള്‍ക്കെതിരേ വരുമ്പോള്‍ മുന്‍പിലത്തെപ്പോലെ ഞങ്ങള്‍ പിന്തിരിഞ്ഞോടും. 6പട്ടണത്തില്‍ നിന്നു വളരെ അകലെ എത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോള്‍ അവര്‍ പറയും ഇതാ, അവര്‍ മുന്‍പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങള്‍ അങ്ങനെ ഓടും. 7അപ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് പട്ടണം പിടിച്ചടക്കണം. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ അതു നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചുതരും. 8റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ പട്ടണം പിടിച്ചടക്കിയതിനു ശേഷം അത് അഗ്‌നിക്കിരയാക്കണം. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു. 9യൂസാആ അവരെ യാത്രയാക്കി. അവര്‍ പോയി ആയ് പട്ടണത്തിനു പടിഞ്ഞാറ് ആ പട്ടണത്തിനും ബഥേലിനും മധ്യേ ഒളിച്ചിരുന്നു. യൂസാആ ആ രാത്രിയില്‍ ജനത്തോടുകൂടെ താമസിച്ചു.

10അവന്‍ അതിരാവിലെ എഴുന്നേറ്റു യോദ്ധാക്കളെ വിളിച്ചുകൂട്ടി. യിസ്രായിലാഹിലെ ശ്രേഷ്ഠന്‍മാരോടു കൂടെ ജനത്തെ ആയ് പട്ടണത്തിലേക്കു നയിച്ചു. 11അവനും കൂടെയുണ്ടായിരുന്ന യോദ്ധാക്കളും പട്ടണത്തിന്റെ പ്രധാന കവാടത്തിനു വടക്കുവശത്തായി പാളയമടിച്ചു. അവര്‍ക്കും ആയ് പട്ടണത്തിനും മധ്യേ ഒരു താഴ്‌വരയുണ്ടായിരുന്നു. 12പട്ടണത്തിനു പടിഞ്ഞാറുവശത്ത് ബഥേലിനും പട്ടണത്തിനും മധ്യേ ഏകദേശം അയ്യായിരം യോദ്ധാക്കളെ അവന്‍ ഒളിപ്പിച്ചു. 13പ്രധാന പാളയം പട്ടണത്തിനു വടക്കുഭാഗത്തും ബാക്കിയുള്ളവ പടിഞ്ഞാറുഭാഗത്തും ആയിരുന്നു. യൂസാആ ആ രാത്രി താഴ്‌വരയില്‍ത്തന്നെ കഴിച്ചുകൂട്ടി. 14ആയ്‌രാജാവ് ഇതു കണ്ടപ്പോള്‍ അരാബായിലേക്കുള്ള ഇറക്കത്തില്‍വച്ച് യിസ്രായിലാഹ്യരെ നേരിടാന്‍ സൈന്യസമേതം പുറപ്പെട്ടു. എന്നാല്‍, പട്ടണത്തിന്റെ പുറകില്‍ ശത്രുസൈന്യം പതിയിരുന്നത് അവര്‍ അറിഞ്ഞില്ല. 15യൂസാആയും ജനവും പരാജിതരായി എന്നു നടിച്ചു മരുഭൂമിയുടെ നേരേ ഓടി. 16അവരെ പിന്തുടരുന്നതിനു രാജാവ്, പട്ടണത്തിലുണ്ടായിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ യൂസാആയെ പിന്തുടര്‍ന്നു പട്ടണത്തില്‍ നിന്നു വളരെ വിദൂരത്തായി. 17യിസ്രായിലാഹിനെ പിന്തുടരാത്തവരായി ആരും ബഥേലിലോ ആയ് പട്ടണത്തിലോ ഉണ്ടായിരുന്നില്ല. അവര്‍ പട്ടണം അടയ്ക്കാതെയാണു പോയത്.

18റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: നിന്റെ കൈയിലിരിക്കുന്ന കുന്തം ആയ് പട്ടണത്തിനു നേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിന്റെ കരങ്ങളില്‍ ഏല്‍പിക്കും. യൂസാആ അങ്ങനെ ചെയ്തു. 19അവന്‍ കൈയുയര്‍ത്തിയയുടനെ, ഒളിച്ചിരുന്നവര്‍ എഴുന്നേറ്റ് പട്ടണത്തിലേക്കു പാഞ്ഞുചെന്ന് അതു കൈവശപ്പെടുത്തി; തിടുക്കത്തില്‍ പട്ടണത്തിനു തീവച്ചു. 20ആയ്‌നിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്ന് പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നതിനു സാധിച്ചില്ല. കാരണം, മരുഭൂമിയിലേക്ക് ഓടിയവര്‍ ഓടിച്ചവരുടെ നേരേ തിരിഞ്ഞു. 21പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയെന്നും അതില്‍ നിന്നു പുക പൊങ്ങുന്നെന്നും കണ്ടപ്പോള്‍ യൂസാആയും യിസ്രായിലാഹ് ജനവും തിരിഞ്ഞ് ആയ്‌നിവാസികളെ വധിച്ചു. 22പട്ടണത്തില്‍ കടന്ന യിസ്രായിലാഹ്യരും ശത്രുക്കള്‍ക്കെതിരേ പുറത്തുവന്നു. ആയ്‌നിവാസികള്‍ യിസ്രായിലാഹ്യരുടെ മധ്യത്തില്‍ കുടുങ്ങി. അവരെ യിസ്രായിലാഹ്യർ സംഹരിച്ചു; ആരും രക്ഷപെട്ടില്ല. 23എന്നാല്‍, രാജാവിനെ ജീവനോടെ പിടിച്ച് അവര്‍ യൂസാആയുടെ അടുക്കല്‍ കൊണ്ടുവന്നു.

24യിസ്രായിലാഹ് തങ്ങളെ പിന്തുടര്‍ന്ന ആയ് പട്ടണക്കാരെയെല്ലാം വിജനദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍ വരെ വാളിനിരയായി. പിന്നീട്, യിസ്രായിലാഹ്യർ ആയ് പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അവശേഷിച്ചവരെയും വാളിനിരയാക്കി. 25ആയ് പട്ടണത്തിലുണ്ടായിരുന്ന പന്തീരായിരം സ്ത്രീപുരുഷന്‍മാര്‍ അന്നു മൃതിയടഞ്ഞു. 26ആയ്‌നിവാസികള്‍ പൂര്‍ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍ യൂസാആ പിന്‍വലിച്ചില്ല. 27റബ്ബ്ൽ ആലമീൻ യൂസാആയോടു കല്‍പിച്ചതനുസരിച്ച് യിസ്രായിലാഹ്യർ പട്ടണത്തില്‍നിന്നു കന്നുകാലികളെയും കൊള്ളവസ്തുക്കളെയും എടുത്തു. 28അങ്ങനെ യൂസാആ ആയ് പട്ടണത്തിനു തീവച്ച് അതിനെ ഒരു നാശക്കൂമ്പാരമാക്കി. ഇന്നും അത് അങ്ങനെതന്നെ കിടക്കുന്നു. 29പിന്നീട് അവന്‍ ആയ് രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്‌നം വരെ ജഡം അതിന്‍മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്തമയമായപ്പോള്‍ ശരീരം മരത്തില്‍ നിന്നിറക്കി നഗരകവാടത്തില്‍ വയ്ക്കാന്‍ യൂസാആ കല്‍പിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു മുകളില്‍ ഒരു കല്‍ക്കൂമ്പാരം ഉയര്‍ത്തി. അത് ഇന്നും അവിടെയുണ്ട്.

30യൂസാആ യിസ്രായിലാഹിന്റെ മഅബൂദായ റബ്ബ്ൽ ആലമീന് ഏബാല്‍മലയില്‍ ഒരു ഖുർബാനിപീഠം നിര്‍മിച്ചു. 31റബ്ബ്ൽ ആലമീന്റെ ദാസനായ മൂസാ യിസ്രായിലാഹ് ജനത്തോടു കല്‍പിച്ചതുപോലെയും മൂസായുടെ ശരീഅത്ത്ഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതില്‍ അവര്‍ റബ്ബ്ൽ ആലമീനു ദഹനഖുർബാനികളും സമാധാനഖുർബാനികളും അര്‍പ്പിച്ചു. 32മൂസാ എഴുതിയ ശരീഅത്ത്ത്തിന്റെ ഒരു പകര്‍പ്പ് യിസ്രായിലാഹ് ജനത്തിന്റെ സാന്നിധ്യത്തില്‍ യൂസാആ അവിടെ കല്ലില്‍ കൊത്തിവച്ചു. 33അവിടെ യിസ്രായിലാഹ് ജനം തങ്ങളുടെശ്രേഷ്ഠന്‍മാര്‍, സ്ഥാനികള്‍, ന്യായാധിപന്‍മാര്‍ എന്നിവരോടും തങ്ങളുടെയിടയിലുള്ള വിദേശികളോടും സ്വദേശികളോടും കൂടെ റബ്ബ്ൽ ആലമീന്റെ താബൂത്ൽ അഹദ് വഹിച്ചിരുന്ന ലേവ്യഇമാംമാര്‍ക്കെതിരേ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതി ഗരിസിം മലയുടെ മുന്‍പിലും പകുതി ഏബാല്‍മലയുടെ മുന്‍പിലും നിലകൊണ്ടു. റബ്ബ്ൽ ആലമീന്റെ ദാസനായ മൂസാ കല്‍പിച്ചിരുന്നതുപോലെ അനുഗ്രഹം സ്വീകരിക്കാനായിരുന്നു ഇത്. 34അതിനുശേഷം അവന്‍ ശരീഅത്ത്ഗ്രന്ഥത്തിലെ വാക്കുകളെല്ലാം - അനുഗ്രഹവചസ്‌സുകളും ശാപവാക്കുകളും - വായിച്ചു. 35മൂസാ കല്‍പിച്ച ഒരു വാക്കുപോലും, സ്ത്രീകളും കുട്ടികളും തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന പരദേശികളും അടങ്ങിയ യിസ്രായിലാഹ് സമൂഹത്തില്‍ യൂസാആ വായിക്കാതിരുന്നില്ല.