സൂറ അൽ-യൂസാആ 6

അരീഹായുടെ പതനം

6 1യിസ്രായിലാഹ് ജനത്തെ ഭയന്ന് അരീഹാപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല. 2റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: ഇതാ ഞാന്‍ അരീഹാപ്പട്ടണത്തെ അതിന്‍റെ രാജാവിനോടും യുദ്ധവീരന്‍മാരോടും കൂടെ നിന്‍റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു. 3നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം. 4ഏഴു ഇമാംമാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു താബൂത്ൽ അഹദിന്‍റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം ഇമാംമാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയുംവേണം. 5അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്‍റെ മതില്‍ നിലംപതിക്കും. നിങ്ങള്‍ നേരേ ഇരച്ചുകയറുക. യൂസാ ഇബ്നു നൂൻ ഇമാംമാരെ വിളിച്ചു പറഞ്ഞു: താബൂത്ൽ അഹദെടുക്കുക. ഏഴു ഇമാംമാര്‍ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദിന്‍റെ മുന്‍പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നില്‍ക്കട്ടെ. 7അവന്‍ ജനത്തോടു പറഞ്ഞു: മുന്നോട്ടു പോകുവിന്‍; പട്ടണത്തിനുചുറ്റും നടക്കുവിന്‍; ആയുധധാരികള്‍ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദിനു മുന്‍പില്‍ നടക്കട്ടെ.

8യൂസാആ കല്‍പിച്ചതു പോലെ ഏഴു ഇമാംമാര്‍, ആട്ടിന്‍കൊമ്പു കൊണ്ടുള്ള കാഹളം മുഴക്കിക്കൊണ്ട് റബ്ബ്ൽ ആലമീന്‍റെ മുന്‍പില്‍ നടന്നു. റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു. 9ആയുധധാരികള്‍ കാഹളം മുഴക്കുന്ന ഇമാംമാരുടെ മുന്‍പിലും ബാക്കിയുള്ളവര്‍ താബൂത്ൽ അഹദിന്‍റെ പിന്നിലും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു. 10കല്‍പന കിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്‍പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും യൂസാആ ജനത്തോടു പറഞ്ഞു. 11അങ്ങനെ റബ്ബ്ൽ ആലമീന്‍റെ താബൂത് പട്ടണത്തിന് ഒരു പ്രാവശ്യം പ്രദക്ഷിണം വച്ചു. അവര്‍ പാളയത്തിലേക്കു മടങ്ങി, രാത്രി കഴിച്ചു.

12പിറ്റേദിവസം അതിരാവിലെ യൂസാആ ഉണര്‍ന്നു; ഇമാംമാര്‍ റബ്ബ്ൽ ആലമീന്‍റെ താബൂത് എടുത്തു. 13ഏഴു ഇമാംമാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദിനു മുന്‍പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ താബൂത്ൽ അഹദിന്‍റെ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു. 14രണ്ടാം ദിവസവും അവര്‍ പട്ടണത്തിനു പ്രദക്ഷിണം വയ്ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്തു. ആറു ദിവസം ഇങ്ങനെ ചെയ്തു.

15ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന് ആദ്യത്തേതുപോലെ ഏഴു പ്രാവശ്യം അവര്‍ പ്രദക്ഷിണം വച്ചു. അന്നുമാത്രമേ ഏഴു പ്രാവശ്യം പ്രദക്ഷിണം വച്ചുള്ളു. 16ഏഴാം പ്രാവശ്യം ഇമാംമാര്‍ കാഹളം മുഴക്കിയപ്പോള്‍ യൂസാആ ജനത്തോടു പറഞ്ഞു: അട്ടഹസിക്കുവിന്‍. ഈ പട്ടണം റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. 17പട്ടണവും അതിലുള്ള സമസ്തവും റബ്ബ്ൽ ആലമീനു കാഴ്ചയായി നശിപ്പിക്കപ്പെടേണ്ടതാണ്. നമ്മുടെ ദൂതന്‍മാരെ ഒളിപ്പിച്ചതിനാല്‍ വേശ്യയായ റാഹാബും അവളുടെ കുടുംബത്തിലുള്ളവരും ജീവനോടെ ഇരിക്കട്ടെ. 18നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നും എടുക്കരുത്; അങ്ങനെ ചെയ്താല്‍ യിസ്രായിലാഹ് പാളയത്തിനു നാശവും അനര്‍ഥവും സംഭവിക്കും. 19എന്നാല്‍, വെള്ളിയും സ്വര്‍ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മിതമായ പാത്രങ്ങള്‍ റബ്ബ്ൽ ആലമീനു വിശുദ്ധമാണ്; അവ റബ്ബ്ൽ ആലമീന്‍റെ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിക്കണം. 20കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയും ചെയ്തു. അവര്‍ ഇരച്ചു കയറി പട്ടണം പിടിച്ചെടുത്തു. 21അതിലുള്ള സമസ്തവും അവര്‍ നിശ്‌ശേഷം നശിപ്പിച്ചു. പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി.

22ദേശ നിരീക്ഷണത്തിനു പോയ ഇരുവരോടും യൂസാആ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളോടു സത്യം ചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരുവിന്‍. 23ആ യുവാക്കള്‍ അവിടെച്ചെന്ന് റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും കൊണ്ടുവന്ന് യിസ്രായിലാഹ് പാളയത്തിനു പുറത്തു താമസിപ്പിച്ചു. 24പിന്നീട് അവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്‌നിക്കിരയാക്കി. പിച്ചളയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണവും വെള്ളിയും അവര്‍ റബ്ബ്ൽ ആലമീന്‍റെ ഭണ്‍ഡാഗാരത്തില്‍ നിക്‌ഷേപിച്ചു. 25വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും യൂസാആ സംരക്ഷിച്ചു. എന്തെന്നാല്‍, അരീഹാ നിരീക്ഷിക്കുന്നതിനു യൂസാആ അയച്ച ദൂതന്‍മാരെ അവള്‍ ഒളിപ്പിച്ചു. അവളുടെ കുടുംബം യിസ്രായിലാഹിൽ ഇന്നുമുണ്ട്.

26യൂസാആ അന്ന് അവരോടു ശപഥം ചെയ്തുപറഞ്ഞു:

അരീഹാ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്തന്‍.

അതിന്‍റെ അടിസ്ഥാനമിടാന്‍ ഒരുമ്പെടുന്നവന് അവന്‍റെ മൂത്തമകനും,

കവാടങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്നവന് അവന്‍റെ ഇളയമകനും നഷ്ടപ്പെടും.

27റബ്ബ്ൽ ആലമീൻ യൂസാആയോടുകൂടെയുണ്ടായിരുന്നു. അവന്‍റെ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിച്ചു.