യഹിയ്യാ 21  

ഈസാ അൽ മസീഹ് വീണ്ടും പ്രത്യക്ഷപ്പെടുന്നു

21 1ഇതിനുശേഷം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തിബേരിയാസ് കടല്‍ത്തീരത്തുവച്ച് സാഹബാക്കൾക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: 2ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു സാഹബാന്‍മാരും ഒരുമിച്ചിരിക്കുകയായിരുന്നു. 3ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി തോണിയിൽ കേറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.

4ഉഷസ്‌സായപ്പോള്‍ ഈസാ അൽ മസീഹ് കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു ഈസാ അൽ മസീഹാണെന്നു സാഹബാക്കൾ അറിഞ്ഞില്ല. 5ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. 6അവന്‍ പറഞ്ഞു: തോണിയുടെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കേറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 7ഈസാ അൽ മസീഹ് സ്‌നേഹിച്ചിരുന്ന ആ സാഹബാൻ പത്രോസിനോടു പറഞ്ഞു: അതു റബ്ബാണ്. അതു റബ്ബാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. 8എന്നാല്‍, മറ്റു സാഹബാക്കൾ മീന്‍ നിറഞ്ഞവലയും വലിച്ചുകൊണ്ടു തോണിയില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.

9കരയ്ക്കിറങ്ങിയപ്പോള്‍ തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. 10ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. 11ഉടനെ ശിമയോന്‍പത്രോസ് തോണിയില്‍ കയറി വലിയ മത്‌സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്‌സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12ഈസാ അൽ മസീഹ് പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. സാഹബാക്കളിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍മുതിര്‍ന്നില്ല; അതു റബ്ബാണെന്ന് അവര്‍ അറിഞ്ഞിരുന്നു. 13ഈസാ അൽ മസീഹ് വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും. 14ഈസാ അൽ മസീഹ് വഫാത്തായവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം സാഹബാക്കൾക്ക് പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

പത്രോസ് അജപാലകന്‍

15അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ ഈസാ അൽ മസീഹ് ശിമയോന്‍പത്രോസിനോടു ചോദിച്ചു: യഹ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ്യായുടെ മകനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് റബ്ബേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. 16രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യഹ്യ്യായുടെ മകനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് റബ്ബേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. 17അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യഹ്യ്യായുടെ മകനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: റബ്ബേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. ഈസാ അൽ മസീഹ് പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. 18സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. 19ഇത് അവന്‍ പറഞ്ഞത്, വഫാത്തിനാല്‍ പത്രോസ് അള്ളാഹുവിനെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം ഈസാ അൽ മസീഹ് അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

ഈസാ അൽ മസീഹും ഇഷ്ടമുള്ള സാഹബാനും

20പത്രോസ് തിരിഞ്ഞു നോക്കിയപ്പോള്‍ ഈസാ അൽ മസീഹ് സ്‌നേഹിച്ചിരുന്ന ആ സാഹബാൻ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് ഈസാ അൽ മസീഹിന്റെ നെഞ്ചില്‍ ചാരിക്കിടന്നുകൊണ്ട്, റബ്ബേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് എന്നു ചോദിച്ചത്. 21അവനെ കണ്ടപ്പോള്‍ പത്രോസ് ഈസാ അൽ മസീഹ്നോടു ചോദിച്ചു: റബ്ബേ, ഇവന്റെ കാര്യം എന്ത്? 22ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഇഷ്ടമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക. 23ആ സാഹബാന്‍മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല ഈസാ അൽ മസീഹ് പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത് എന്നാണ്.

24ഈ സാഹബാന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം.

25ഈസാ അൽ മസീഹ് ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.


അടിക്കുറിപ്പുകൾ