ഇബ്രാനി 10  

എന്നേക്കുമുള്ള ഏകബലി

10 1അൽ-കാനൂനള്ളാഹി (അൽ-ഫുർഖാൻ വ അൽ തൌറത്ത്) വരാനിരിക്കുന്ന നന്‍മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ഖുർബാനി തന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; 2അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ഖുർബാനി തന്നെ നിന്നു പോകുമായിരുന്നില്ലേ? ഇബാദത്ത് ചെയ്യുന്നവര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരു അവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല. 3എന്നാല്‍, ഈ ബലികള്‍ മൂലം അവര്‍ ആണ്ടു തോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു. 4കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.

5ഇതിനാല്‍, അവന്‍ ഈ ദുനിയാവിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ഖുർബാനികളും നേർച്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; 6ദഹന ഖുർബാനികളിലും പാപപരിഹാര ഖുർബാനികളിലും അവിടുന്നു സംപ്രീതനായില്ല. 7അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ, ഞാന്‍ പറഞ്ഞു: യാ അള്ളാ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. കാണുക സബൂർ 40:6-8

8നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ഖുർബാനികളും കാഴ്ചകളും ദഹന ഖുർബാനികളും പാപപരിഹാര ഖുർബാനികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ 9ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. 10ആ ഹിതമനുസരിച്ച് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

11പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ഖുർബാനികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചു കൊണ്ട് ഓരോ ഇമാമും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. 12എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കു വേണ്ടി എന്നേക്കുമായുള്ള ഏക ഖുർബാനി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, അള്ളാഹുവിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായി. 13ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. 14വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏക ഖുർബാനി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.

15റൂഹുൽ ഖുദ്ധൂസു തന്നെ നമുക്കു സാക്ഷ്യം നല്‍കുന്നു: 16ആ ദിവസങ്ങള്‍ക്കു ശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉടമ്പടി ഇതാണ് എന്നു റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മനസ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും. 17അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല. 18പാപമോചനം ഉള്ളിടത്തു പാപപരിഹാര ഖുർബാനി ആവശ്യമില്ലല്ലോ.

ഉപദേശവും മുന്നറിയിപ്പും

19എന്റെ സഹോദരരേ, ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ രക്തം മൂലം മിഹ്റാബ് അൽ-അഖ്ദാസ് (വിശുദ്ധ) സ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോ ധൈര്യമുണ്ട്. 20എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു. 21അള്ളാഹുവിൻറെ ഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാ ഇമാമുണ്ട്. 22അതിനാല്‍, ഈമാന്റെ ഉറപ്പുള്ള സത്യ ഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. ഇതിന് ദുഷ്ടമ നഃസാക്ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധ ജലത്താല്‍ കഴുകുകയും വേണം. 23നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റു പറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം. 24സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്‌സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം. 25ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ ജാമിയ്യാ യോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. മാത്രമല്ല, ഖിയാമത്ത് ദിനം അടുത്തു വരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്‌സാഹിപ്പിക്കുകയും വേണം.

26സത്യത്തെ സംബന്ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ഖുർബാനി അവശേഷിക്കുന്നില്ല. 27മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ. 28മൂസാ നബിയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു. 29ഹബീബുള്ളയെ പുച്ഛിച്ചു തള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും ഫദുലുൽ ഇലാഹിയുടെ റൂഹിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്‍േറതാണ്. 30ഞാന്‍ പകരംവീട്ടും എന്നും റബ്ബുൽ ആലമീൻ തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. 31ജീവിക്കുന്ന മഅബൂദിന്റെ കൈയില്‍ ചെന്നു വീഴുക വളരെ ഭയാനകമാണ്.

32നിങ്ങള്‍ പ്രബുദ്ധരാക്കപ്പെട്ടതിനു ശേഷം, കഷ്ടപ്പാടുകളോടു കഠിനമായി പൊരുതി നിന്ന ആ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ക്കുവിന്‍. 33ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്ക്കും അധിക്‌ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്തു. 34തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു. 35നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനു വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു. 36അള്ളാഹുവിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശക്തി ആവശ്യമായിരിക്കുന്നു.

37ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല. 38എന്റെ നീതിമാന്‍ ഈമാൻ മൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്റെ റൂഹ് അവനില്‍ പ്രസാദിക്കുകയില്ല.

39പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, ഈമാൻ വെച്ച് റൂഹാനി രക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.


അടിക്കുറിപ്പുകൾ