കൊലൊസ്സ്യർ 4  

4 1യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും ജന്നത്തില്‍ ഒരുയജമാനന്‍ ഉണ്ടെന്ന് ഓര്‍മിക്കുവിന്‍.

തഅലീം

2കൃതജ്ഞതാ ഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം ദുആ ഇരക്കുവിന്‍. 3കലിമത്തുള്ളയുടെ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ കലിമത്തുള്ള വ ഖുർബാനുള്ള വ സയ്യിദുൽ ബഷീറിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും ദുആ ഇരക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നത്. 4പ്രസംഗിക്കാന്‍ എനിക്കുള്ള ഉത്തരവാദിത്വമനുസരിച്ച്, ആ രഹസ്യം ഞാന്‍ പ്രസ്പഷ്ടമാക്കാന്‍ ഇടയാകുന്നതിനുവേണ്ടി നിങ്ങള്‍ ദുആ ഇരക്കുവിൻ

5പുറമേയുള്ളവരോടു നിങ്ങള്‍ വിവേകപൂര്‍വം വര്‍ത്തിക്കുവിന്‍. സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക. 6നിങ്ങളുടെ സംസാരം ഫദുലുള്ളാഹി നിറഞ്ഞതും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്‌സിലാക്കിയിരിക്കണം.

സലാം

7എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിക്കിക്കോസ് നിങ്ങളെ അറിയിക്കും. അവന്‍ എന്റെ വത്‌സല സഹോദരനും കലിമത്തുള്ള വ ഖുർബാനുള്ള അൽ മസീഹില്‍ വിശ്വസ്ത ശുശ്രൂഷകനും സഹസേവകനുമത്രേ. 8അതിനു വേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ അടുത്തേക്കു ഞാന്‍ അയച്ചത് - അതായത്; ഞങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനും വേണ്ടി. 9നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരാളും അവരോടൊപ്പം വരുന്നുണ്ട് - വിശ്വസ്തനും പ്രിയങ്കരനുമായ സഹോദരന്‍ ഒനേസിമോസ്. ഇവിടെ നടന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് അവര്‍ നിങ്ങളെ അറിയിക്കും.

10എന്റെ കൂട്ടു തടവുകാരനായ അരിസ്താര്‍ക്കൂസ് നിങ്ങളെ അഭിവാദനം ചെയ്യുന്നു, അപ്രകാരം തന്നെ ബാര്‍ണബാസിന്റെ പിതൃവ്യ പുത്രനായ മര്‍ക്കോസും. അവനെക്കുറിച്ചു നിങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ. അവന്‍ വരുകയാണെങ്കില്‍ നിങ്ങള്‍ അവനെ സ്വാഗതം ചെയ്യണം. 11യൂസ്‌തോസ് എന്നു വിളിക്കപ്പെടുന്ന ഈസായും നിങ്ങള്‍ക്കു വന്ദനം പറയുന്നു. മാമലക്കത്തുള്ളായ്ക്കു വേണ്ടി അധ്വാനിക്കുന്ന എന്റെ സഹ പ്രവര്‍ത്തകരില്‍ സുന്നത്ത് ചെയ്തവര്‍ ഈ മൂന്നു പേര്‍ മാത്രമാണ്. ഇവര്‍ എനിക്കു വലിയ ആശ്വാസമായിരുന്നു. 12നിങ്ങളില്‍നിന്നുള്ളവനും അൽ മസീഹാ കലിമത്തുള്ള വ ഖുർബാനുള്ളയുടെ ദാസനുമായ എപ്പഫ്രാസ് നിങ്ങള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. അള്ളാഹുവിൻറെ തിരുമനസ്‌സില്‍ നിങ്ങള്‍ പൂര്‍ണമായി ആശ്രയിക്കുന്നതിനും പക്വമതികളായി നിലനില്‍ക്കുന്നതിനും വേണ്ടി അവന്‍ തന്റെ ദുആകളില്‍ താത്പര്യപൂര്‍വം നിങ്ങളെ അനുസ്മരിക്കുന്നതാണ്. 13നിങ്ങള്‍ക്കു വേണ്ടിയും ലവൊദീക്യായിലും ഹിയറാപോളീസിലും ഉള്ളവര്‍ക്കു വേണ്ടിയും അവന്‍ കഠിനമായി അധ്വാനിച്ചിട്ടുണ്ട് എന്നതിനു ഞാന്‍ സാക്ഷിയാണ്. 14നമ്മുടെ പ്രിയങ്കരനായ ഭിഷഗ്വരന്‍ ലൂക്കായും ദേമാസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. 15ലവൊദീക്യായിലുള്ള സഹോദരര്‍ക്കും നിംഫായ്ക്കും അവളുടെ ഭവനത്തിലെ ജാമിയ്യയ്ക്കും എന്റെ ആശംസകള്‍. 16ഈ കത്തു നിങ്ങളുടെയിടയില്‍ വായിച്ചു കഴിഞ്ഞതിനു ശേഷം ലവൊദീക്യായിലുള്ള ജാമിയ്യായിലും വായിക്കണം. അതുപോലെ തന്നെ ലവൊദീക്യാക്കാര്‍ക്കുള്ള കത്തു നിങ്ങളും വായിക്കണം. 17റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള സ്വീകരിച്ചിരിക്കുന്ന ശുശ്രൂഷ നിര്‍വഹിക്കാന്‍ പരിശ്രമിക്കുക എന്ന് ആര്‍ക്കിപ്പൂസിനോടു പറയുക.

18പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്റെ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ഫദുലുള്ളാഹി നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.