2 ശമൂവേൽ 12

שְׁמוּאֵל ב׳ (Shmuel Bet)

നാസാന്‍ ദാവൂദിനെ മലാമത്താക്കുന്നു

12 1റബ്ബുൽ ആലമീൻ നാസാന്‍ നബിയെ ദാവൂദിന്റെ അടുക്കലേക്കയച്ചു. അവന്‍ മലിക്കിനോടു പറഞ്ഞു: ഒരു മദീനത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ഗനിയ്യും അപരന്‍ മിസ്കീനും[a] 12:1 മിസ്കീനും - ഫഖീറും . 2ഗനിയ്യിനു കസീറായ നിലയിൽ ഗനമും ബഖറുമുണ്ടായിരുന്നു. 3ഫഖീറിനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു നഅ്ജത്തല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ ഔലാദിനോടൊപ്പം വളര്‍ന്നു. അവന്റെ ത്വആമിൽ നിന്ന് അതു അക്ൽ ചെയ്തു; അവന്റെ പാനീയത്തില്‍ നിന്ന് അതു ശുർബി; അത് അവന്റെ ഹിജ്റിൽ ഉറങ്ങി; അത് അവനു ഇബ്നത്തിനെപ്പോലെയായിരുന്നു. 4അങ്ങനെയിരിക്കേ, ഗനിയ്യിന്റെ ബൈത്തില്‍ ഒരു മുസാഫിർ വന്നു. അവനുവേണ്ടി സ്വന്തം ഗനമിലൊന്നിനെ കൊന്നു ത്വആമൊരുക്കാന്‍ ഗനിയ്യിനു മനസ്‌സില്ലായിരുന്നു. അവന്‍ മിസ്കീനിന്റെ ഗനമിനെ പിടിച്ചു തന്റെ ളയ്ഫിനു ത്വആമൊരുക്കി. 5ഇതു കേട്ടപ്പോള്‍ ഗള്ബാനായി ദാവൂദ് പറഞ്ഞു: റബ്ബുൽ ആലമീനാണേ, ഇതു ചെയ്തവന്‍ മൌത്താകണം. 6അവന്‍ ഒട്ടും റഅ്ഫത്ത് കാണിക്കാതെ ഇതു ചെയ്തതുകൊണ്ട് അർബഉ മടങ്ങു മടക്കിക്കൊടുക്കണം.

7നാസാന്‍ പറഞ്ഞു: ആ ഇൻസാൻ നീ തന്നെ. ഇസ്രായീലിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായീലിന്റെ മലിക്കായി തഖ്ദീസ് ചെയ്തു. ശാവുലില്‍നിന്നു നിന്നെ രക്ഷിച്ചു. 8നിന്റെ സയ്യിദിന്റെ ബൈത്ത് നിനക്കു നല്‍കി; അവന്റെ സൌജത്ത്മാരെയും നിനക്കു തന്നു. നിന്നെ ഇസ്രായീലിന്റെയും യൂദായുടെയും മലിക്കാക്കി. ഇതുകൊണ്ടു രിളയായില്ലെങ്കില്‍ ഇനിയും സായിദായി നല്‍കുമായിരുന്നു. 9പിന്നെ, എന്തുകൊണ്ട് നീ എന്നെ ഇത്വാഅത്ത് ചെയ്യാതെ, എന്റെ അമാമിൽ ഈ ശർറ് ചെയ്തു? അമ്മൂന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ മഖ്തൂലാക്കിച്ചു; അവന്റെ സൌജയെ നീ സറഖത്ത് ചെയ്തു. 10എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ സൌജത്തിനെ നീ സ്വന്തമാക്കിയതു കൊണ്ട് നിന്റെ ബൈത്തില്‍നിന്നു സയ്ഫ് ഒഴിയുകയില്ല. 11റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ബൈത്തില്‍ നിന്നു തന്നെ നിനക്കു ഞാന്‍ ശർറുണ്ടാക്കും. നിന്റെ ഖുദ്ദാമില്‍വച്ച് ഞാന്‍ നിന്റെ ബീവിമാരെ അന്യനു കൊടുക്കും. ഖുദ്ദാമുശ്ശംസിൽ അവന്‍ അവരോടൊത്തു ഇള്ത്വിജാഅ് ചെയ്യും. നീ ഇതു സിർറായിച്ചെയ്തു. 12ഞാനിതു ഇസ്രായീലിന്റെ മുഴുവന്‍ ഖുദ്ദാമില്‍വച്ച് ഖുദ്ദാമുശ്ശംസിൽ ചെയ്യിക്കും.

ദാവൂദ് തൌബ ചെയ്യുന്നു

13ഞാന്‍ റബ്ബുൽ ആലമീനെതിരായി ഖത്തീഅത്ത് ചെയ്തു പോയി, ദാവൂദു പറഞ്ഞു. നാസാന്‍ പറഞ്ഞു: റബ്ബുൽ ആലമീൻ നിന്റെ ഖത്തീഅത്ത് ക്ഷമിച്ചിരിക്കുന്നു; നീ മയ്യിത്താവുകയില്ല. 14എങ്കിലും, ഈ ഫിഅൽകൊണ്ടു നീ റബ്ബിനെ അവഹേളിച്ചതിനാല്‍, നിന്റെ വലദ് മൌത്തായിപോകും. 15നാസാന്‍ ബൈത്തിലേക്കു റുജൂആയി. ഊറിയായുടെ സൌജത്ത് പ്രസവിച്ച ദാവൂദിന്റെ സ്വബിയ്യിനു റബ്ബുൽ ആലമീന്റെ ളർബേറ്റു. അതിനു മറള് പിടിപെട്ടു.

16സ്വബിയ്യിനു വേണ്ടി ദാവൂദ് ഇലാഹിനോടു ദുആ ഇരന്നു. അവന്‍ നോമ്പ് നോറ്റു. ലയ് ലു മുഴുവന്‍ മുറിയില്‍ അർളിൽ കിടന്നു. 17ഖസ്റിലെ ശുയൂഖ് അവനെ നിലത്തുനിന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ത്വആം കഴിച്ചുമില്ല. ഏഴാം യൌമിൽ വലദ് മയ്യിത്തായി. 18ദാവൂദിനോടു നബഅ് പറയാന്‍ ഖിദ്മത്ത്കാര്‍ ബേജാറായി. അവര്‍ തമ്മില്‍പറഞ്ഞു: വലദ് ഹയാത്തിലിരിക്കുമ്പോള്‍പോലും നാം പറഞ്ഞത് അവന്‍ ശ്രദ്ധിച്ചില്ല. വലദ് മൌത്തായെന്ന് നാം എങ്ങനെ അറിയിക്കും? അവന്‍ വല്ല ശർറും കാണിക്കും. 19ഖിദ്മത്ത്കാര്‍ അടക്കംപറയുന്നതു കണ്ടപ്പോള്‍ വലദ് മൌത്തായെന്നു ദാവൂദിന് അറഫായി. വലദ് മയ്യിത്തായോ? അവന്‍ ത്വലബാക്കി. ഉവ്വ്, കുട്ടി മയ്യിത്തായി, അവര്‍ പറഞ്ഞു. 20അപ്പോള്‍ ദാവൂദ് അർളില്‍ നിന്നെഴുന്നേറ്റു കുളിച്ച് ദഹ്ൻ പൂശി ലിബാസ് മാറി, ബൈത്തുല്ലാഹിയില്‍ച്ചെന്ന് ഇബാദത്ത് ചെയ്തു. ഖസ്റില്‍ തിരിച്ചെത്തി ത്വആം സുആലാക്കി. അവര്‍ വിളമ്പി. അവന്‍ അക്ൽ ചെയ്തു. 21ദാവൂദിന്റെ ഖാദിമുകൾ സുആലാക്കി: ഈ ചെയ്തതെന്ത്? വലദ് ഹയാത്തിലിരിക്കുമ്പോള്‍ അങ്ങ് നോമ്പ് നോറ്റു ബുകാഇലായി; കുട്ടി മൌത്തായപ്പോഴാകട്ടെ അങ്ങ് എഴുന്നേറ്റു ഒജീനിച്ചിരിക്കുന്നു. 22വലദ് ഹയാത്തിലിരിക്കുമ്പോള്‍ ഞാന്‍ നോമ്പ് നോറ്റു ബുകാഇലായി; ശരിതന്നെ. റബ്ബുൽ ആലമീൻ റഹ്മത്ത്തോന്നി കുഞ്ഞിന്റെ നഫ്സ് രക്ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി. 23എന്നാല്‍, ഇപ്പോള്‍ അവന്‍ മൌത്തായിരിക്കുന്നു. ഇനി ഞാന്‍ സൌമ് നോൽക്കുന്നതെന്തിന്? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവന്റെയടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്റെയടുക്കലേക്കു വരികയില്ല.

24പിന്നെ, ദാവൂദ്, തന്റെ സൌജത്ത് ബെത്‌ശബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ ദുഖൂലാക്കി. അവള്‍ ഒരു ഇബ്നിനെ പ്രസവിച്ചു. ദാവൂദ് അവനു സുലൈമാന്‍ എന്നു പേരിട്ടു. റബ്ബുൽ ആലമീൻ അവനെ ഹുബ്ബ് വെച്ചു. 25നാസാന്‍ റബ്ബുൽ ആലമീന്റെ നിര്‍ദേശമനുസരിച്ച് അവനു യദീദിയ എന്നു പേരിട്ടു.

26യൂവാബ് അമ്മൂന്യരുടെ റബ്ബാ ളർബ് ചെയ്ത് മദീനത്തുൽ മംലക പിടിച്ചെടുത്തു. 27അവന്‍ മുർസലുകളെ അയച്ച് ദാവൂദിനോട് പറഞ്ഞു: ഞാന്‍ റബ്ബാ ആക്രമിച്ച് അവിടത്തെ മിയാഹ് കൈവശപ്പെടുത്തിയിരിക്കുന്നു. 28ബാക്കി ജുന്ദിനെ നയിച്ച് മദീന വളഞ്ഞ് നീ തന്നെ അതു പിടിച്ചടക്കുക. അല്ലെങ്കില്‍, മദീന ഞാന്‍ പിടിച്ചടക്കുകയും അത് എന്റെ ഇസ്മില്‍ അറിയപ്പെടാന്‍ ഇടയാവുകയും ചെയ്യുമല്ലോ. 29അതുകൊണ്ട്, ദാവൂദ് ജുന്ദിനെ നയിച്ച് റബ്ബായിലെത്തി, മദീന പിടിച്ചടക്കി. 30അവന്‍ അവരുടെ മലിക്കിന്റെ താജ് റഅ്സിൽ നിന്നെടുത്തു. ഒരു വസ്നത്ത് ദഹബ് കൊണ്ടുള്ളതായിരുന്നു അത്. ഒരു ജൌഹറും അതില്‍ പതിച്ചിരുന്നു. ദാവൂദ് ആ താജ് അണിഞ്ഞു. അവന്‍ മദീനത്തില്‍ നിന്നു കസീറായി ഗനീമത്ത് മുതലുകളും കൊണ്ടുപോന്നു. 31സുക്കാനുൽ മദീനയെയും അവന്‍ കൊണ്ടു വന്നു. നവാരിജ്, മിഅ് വൽ, ഫഅ്സ് എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ആജുർറിലും അവരെ ശുഗ് ലിനാക്കി. മറ്റ് അമ്മൂന്യ മദീനത്തുകളോടും ദാവൂദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവൂദും അന്നാസും ജറുസലേമിലേക്കു റുജൂആയി.


അടിക്കുറിപ്പുകൾ