തീത്തൊസ് 2 Πρὸς Τίτον (Pros Titon)
അംറുകൾ
2 1നീ സഹീഹായ ഈമാൻ സംഹിതയനുസരിച്ചുള്ള അംറുകള്‍ തഅലീം നൽകുക. 2പ്രായം ചെന്ന രിജാൽ മിതത്വം പാലിക്കുന്നവരും ഗൗരവ ബുദ്ധികളും വിവേകികളും ഈമാനിലും മഹബ്ബത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക. 3പ്രായം ചെന്ന മർഅത്തുകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ ജയ്യിദായ അംറുകള്‍ പഠിപ്പിക്കട്ടെ. 4ഭര്‍ത്താക്കന്‍മാരെയും അത്വഫാലിനെയും ഹുബ്ബ് വെക്കാനും, ഹിക്മത്തും ചാരിത്ര ശുദ്ധിയും കുടുംബ ജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനും യുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ. 5അങ്ങനെ, അള്ളാഹുവിൻറെ കലാമിനെ അപകീര്‍ത്തിയില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരം തന്നെ, ആത്മ നിയന്ത്രണം ഹിഫാളത്ത് ചെയ്യാന്‍ യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക. 6നീ എല്ലാവിധത്തിലും സാലിഹായ അമലുകള്‍ക്കു മാതൃകയായിരിക്കുക; നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും, 7ആരും ജറീമത്ത് പറയാത്ത വിധം നിര്‍ദോഷമായ സംസാര രീതിയും പ്രകടമാക്കുക. 8അങ്ങനെയായാല്‍ അൾദാദുകള്‍ നമ്മെപ്പറ്റി ഒരു ജരീമത്തും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും. 9അടിമകളോട് സയ്യിദുമാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും കുല്ലു കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക. 10അവര്‍ എതിര്‍ത്തു കലാമാക്കരുത്; ഒന്നും അപഹരിക്കുകയുമരുത്; എല്ലാകാര്യങ്ങളിലും നമ്മുടെ നാസിറുൽ ഇലാഹായ റബ്ബുൽ ആലമീന്റെ പ്രബോധനങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം പൂര്‍ണവും ആത്മാര്‍ഥവുമായ അമാനത്ത് പുലര്‍ത്തണം.
11കുല്ലു മനുഷ്യരുടെയും നാസിറുൽ ഇലാഹായ റബ്ബുൽ ആലമീന്റെ ഫദുലുൽ ഇലാഹി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12നിര്‍മതത്വവും ലൗകിക മോഹങ്ങളും ഉപേക്ഷിക്കാനും ഈ ദുനിയാവില്‍ സമചിത്തതയും നീതിനിഷ്ഠയും അള്ളാഹുവിൽ ഭക്തിയുമുള്ള ഹയാത്ത് നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. 13അതേസമയം, നമ്മുടെ നാസിറുൽ ഇലാഹായ അള്ളാഹുവിന്റെയും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെയും തംജീദ് പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം മുൻതളിറാരായിരിക്കുകയും ചെയ്യുന്നു. 14കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് കുല്ലു ശർറുകളിലും നിന്നു നമ്മെ സലാമത്താക്കുന്നതിനും, സാലിഹായ അമലുകള്‍ ചെയ്യുന്നതില്‍ തീക്ഷണതയുള്ള ഒരു ഖൌമിനെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ഖുർബാനിയര്‍പ്പിച്ചു.
15ഈ ഉമൂർ നീ ഇഅ് ലാനാക്കുക; തികഞ്ഞ സുൽത്താനിയത്തോടെ നീ നാസിനെ ഉദ്‌ബോധിപ്പിക്കുകയും തൌബീഖാക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.