റോമാകാര്‍ക്കെഴുതിയ ലേഖനം 5  

നീതീകരണത്തിന്റെ ഫലങ്ങള്‍

5 1ഈമാനാല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ റബ്ബുൽ ആലമീൻ (കലിമത്തുള്ള വ ഖുർബാനുള്ള) ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വഴി അള്ളാഹുവുമായി സലാമത്തില്‍ ആയിരിക്കാം. 2നമുക്കു കൈവന്നിരിക്കുന്ന ഈ ഫദുലുൽ ഇലാഹി (കൃപ) ലേക്ക് അവന്‍ മൂലം ഈമാലാല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായുടെ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം. 3മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. 4എന്തെന്നാല്‍, കഷ്ടത സഹന ശീലവും, സഹന ശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന റൂഹുൽ ഖുദ്ധൂസിലൂടെ അള്ളാഹുവിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.

6നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു അൽ മസീഹാ പാപികള്‍ക്കു വേണ്ടി മരിച്ചു. 7നീതിമാനു വേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നു വരാം. 8എന്നാല്‍, നാം പാപികളായിരിക്കേ, അൽ മസീഹാ നമുക്കു വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം അള്ളാഹു തഅലാ പ്രകടമാക്കിയിരിക്കുന്നു. 9ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. 10നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ ഹീബീബുള്ളായുടെ മരണത്താല്‍ അള്ളാഹുവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച. 11മാത്രമല്ല, നമ്മുടെ റബ്ബുൽ ആലമീൻ (കലിമത്തുള്ള വ ഖുർബാനുള്ള) ഈസാ അൽ മസീഹ് വഴി നാം അള്ളാഹുവില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.

ആദവും അൽ മസീഹും

12ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. 13ശരീഅത്ത് നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, കാനൂനള്ളാ ഇല്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല. 14ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലം മുതല്‍ മൂസാ നബിയുടെ കാലം വരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്.

15എന്നാല്‍, പാപം പോലെയല്ല കൃപാ (ഫദുലുൽ ഇലാഹ്) ദാനം. ഒരു മനുഷ്യന്റെ പാപം മൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ഫദുലുൽ ഇലാഹും ഖുർബാനുള്ളാ ഈസാ അൽ മസീഹെന്ന ഒരു മനുഷ്യന്റെ ഫദുലുൽ ഇലാഹും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു! 16ഒരുവന്റെ പാപത്തില്‍ നിന്നുളവായ ഫലം പോലെയല്ല ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കു ശേഷം ആഗതമായ ഫദുലുൽ ഇലാഹാകട്ടെ, നീതീകരണത്തിനു കാരണമായി. 17ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍ മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, ഫദുലുൽ ഇലാഹിൻറെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് എന്ന ഒരു മനുഷ്യന്‍ മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!

18അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതു പോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. 19ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതു പോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും. 20പാപം വര്‍ധിപ്പിക്കാന്‍ കാനൂനള്ളാ രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത് ഫദുലുൽ ഇലാഹ് അതിലേറെ വര്‍ധിച്ചു. 21അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതു പോലെ, ഫദുലുൽ ഇലാഹ് (കൃപ) വഴി നമ്മുടെ റബ്ബുൽ ആലമീൻ (കലിമത്തുള്ള വ ഖുർബാനുള്ള) ഈസാ അൽ മസീഹ്വഴി നിത്യ ജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും.


അടിക്കുറിപ്പുകൾ