അൽ-സബൂർ 76

ജയാളിയായ മഅബൂദ്

76 1മഅബൂദ് യൂദായില്‍ മശ്ഹൂറാണ്; ഇസ്രായിലാഹിൽ അവിടുത്തെ ഇസ്മ് മഹനീയവുമാണ്. 2അവിടുത്തെ പാർപ്പ് സാലെമിലും താമസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു. 3അവിടെ വച്ച് അവിടുന്ന്, മിന്നല്‍പോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ സിലാഹുകളും തകര്‍ത്തുകളഞ്ഞു.

4അങ്ങു ബറക്ഖത്തിനാൽ സംപൂര്‍ണനാകുന്നു; ശാശ്വത പാറകളെക്കാള്‍ അങ്ങു അസീസാണ്. 5ശജാഅത്തിന്റെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; ജിഹാദ് ചെയ്യുന്നവർക്കു കൈയുയര്‍ത്താന്‍ കഴിയാതെപോയി. 6യാഖൂബിന്റെ മഅബൂദ്, അങ്ങ് ശാസിച്ചപ്പോള്‍ കുതിരയും കുതിരക്കാരനും നടുങ്ങി നിലത്ത് വീണു.

7അങ്ങു പേടിക്കപ്പെടേണ്ടവനാണ്; അങ്ങയുടെ ഗളബ് ഉജ്ജ്വലിച്ചാല്‍ പിന്നെ ആര്‍ക്ക് അങ്ങയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയും? 8സമാഇൽ നിന്ന് അങ്ങു വിധി പ്രസ്താവിച്ചു; 9നീതി സ്ഥാപിക്കാന്‍, ദുനിയാവിലുള്ള എല്ലാപീഡിതരെയും രക്ഷിക്കാന്‍, അവിടുന്ന് എഴുന്നേറ്റപ്പോള്‍ ദുനിയാവ് ഭയന്നു സ്തംഭിച്ചുപോയി.

10മനുഷ്യന്റെ ഗളബ് പോലും അങ്ങേക്കു ഇബാദത്തായി പരിണമിക്കും; അതില്‍നിന്നു രക്ഷപെടുന്നവര്‍ അങ്ങയുടെ ചുറ്റും ചേര്‍ന്നു നില്‍ക്കും. 11നിങ്ങളുടെ മഅബൂദായ റബ്ബിനു നേര്‍ച്ചകള്‍ നേരുകയും അവ നിറവേറ്റുകയും ചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ പേടിക്കപ്പെടേണ്ടുന്നവനായ അവിടുത്തേക്കു അത്തഹിയ്യാത്ത് കൊണ്ടുവരട്ടെ. 12അവിടുന്നു പ്രഭുക്കന്‍മാരുടെ ഹയാത്തിനെ ഛേദിച്ചുകളയും; ദുനിയാവിലെ മലിക്കുകൾക്ക് അവിടുന്നു ഖൌഫിന് സബബാണ്.