അൽ-സബൂർ 65

അള്ളാഹു സുബുഹാന തഅലാ മിൽഅ് ചൊരിയുന്നു


65 1യാ അള്ളാ, സീയൂനില്‍ പാർക്കുന്ന അങ്ങു ഹംദുടയവനാണ്; അങ്ങേക്കുള്ള നദ്റുകള്‍ ഞങ്ങള്‍ നിറവേറ്റും.

2ദുആ ശ്രവിക്കുന്നവനേ, മര്‍ത്യരെല്ലാം പാപഭാരവുമായി അങ്ങയുടെ ഹള്ദ്രത്തിൽ വരുന്നു.

3അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അങ്ങ് ഞങ്ങളെ മഗ്ഫിറത്തിലാക്കുന്നു.

4അങ്ങയുടെ ഹറമിൽ പാർക്കാന്‍ അങ്ങുതന്നെ ഇക്തിയാർചെയ്തുകൊണ്ടു വരുന്നവന്‍ മുബാറക് ‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ, ഖുദ്ദൂസി ബൈത്തിലെ,നന്‍മകൊണ്ടു റാളീങ്ങളാകും.

5ഞങ്ങളുടെ രക്ഷയായ മഅബൂദ്, ഭയങ്കരമായ അമലുകളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, അർള് മുഴുവന്റെയും ദൂരത്തുള്ള ബഹറുകളുടെയും റജാഅ് അവിടുന്നാണ്.

6അവിടുന്നു ഖുവ്വത്ത്കൊണ്ട് അര മുറുക്കി ജബലുകളെ ഉറപ്പിക്കുന്നു.

7അവിടുന്നു ബഹറുകളുടെ മുഴക്കവും തിരമാലകളുടെ അലര്‍ച്ചയും ഖൌമുകളുടെ കലഹവും ശമിപ്പിക്കുന്നു.

8അർളിന്റെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും അങ്ങയുടെ അജീബായ അമലുകള്‍കണ്ടു ഭയപ്പെടുന്നു. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകള്‍ സുറൂർ കൊണ്ട് ആര്‍ത്തുവിളിക്കാന്‍ അങ്ങ് ഇടയാക്കുന്നു.

9അവിടുന്നു അർളിനെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു, അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ഇലാഹിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു അർളിനെ ഒരുക്കി അവര്‍ക്കു ഹബ്ബ് നല്‍കുന്നു.

10അവിടുന്ന് അതിന്റെ ഉഴവുചാലുകളെ കസീറായി നനയ്ക്കുന്നു; കട്ടയുടച്ചു നിരത്തുകയും മഴവര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു; അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.

11സനവാത്തുകളെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകള്‍ പുഷ്ടി പൊഴിക്കുന്നു.

12മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ മിൽഅ് ചൊരിയുന്നു; കുന്നുകള്‍ സന്തോഷം അണിയുന്നു.

13മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്‌വരകള്‍ ഹബ്ബ് കൊണ്ടു മൂടിയിരിക്കുന്നു; സുറൂർ കൊണ്ട് അവ ആര്‍ത്തുപാടുന്നു.