അൽ-സബൂർ 59

അള്ളാഹു എന്റെ ശക്തിദുര്‍ഗം

59 1യാ റബ്ബ്ൽ ആലമീൻ, ശത്രുക്കളുടെ കൈയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ! 2ദുഷ്‌കര്‍മികളില്‍നി നിന്ന് എന്നെ വിടുവിക്കണമേ! രക്തദാഹികളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ!

3അതാ, അവര്‍ എന്റെ ജീവനു വേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; യാ റബ്ബ്ൽ ആലമീൻ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല. 4എന്റെ തെറ്റുകള്‍കൊണ്ടല്ല, അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ! 5സൈന്യങ്ങളുടെ മഅബൂദായ യാ റബ്ബ്ൽ ആലമീൻ, അങ്ങ് യിസ്രായിലാഹിന്റെ മഅബൂദാണ്, ജനതകളെ ശിക്ഷിക്കാന്‍ അങ്ങ് ഉണരണമേ! വഞ്ചനയോടെ തിന്‍മ നിരൂപിക്കുന്നവരില്‍ ഒരുവനെയും വെറുതെവിടരുതേ!

6സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ടു നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു. 7അവരുടെ വായ് അസഭ്യം ചൊരിയുന്നു; അവരുടെ അധരങ്ങള്‍ വാളാണ്; ആരുണ്ടു കേള്‍ക്കാന്‍ എന്ന് അവര്‍ വിചാരിക്കുന്നു.

8യാ റബ്ബ്ൽ ആലമീൻ, അങ്ങ് അവരെ പരിഹസിക്കുന്നു; അവിടുന്നു സകല ജനതകളെയും പുച്ഛിക്കുന്നു. 9എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും; യാ അള്ളാ, അങ്ങ് എനിക്കു കോട്ടയാണ്. 10എന്റെ മഅബൂദ് കനിഞ്ഞ് എന്നെ സന്ദര്‍ശിക്കും; എന്റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്കിടയാക്കും.

11അവരെ കൊന്നുകളയരുതേ! അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്മരിക്കും. ഞങ്ങളുടെ പരിചയായ യാ റബ്ബ്ൽ ആലമീൻ, അവിടുത്തെ ശക്തിയാല്‍ അവരെ ചിതറിച്ചു ക്ഷയിപ്പിക്കണമേ! 12അവരുടെ വായിലെ പാപം നിമിത്തം, അധരങ്ങളിലെ വാക്കുകള്‍മൂലം, അഹങ്കാരികളായ അവര്‍ കെണിയില്‍ കുടുങ്ങട്ടെ! അവര്‍ ചൊരിയുന്ന ശാപവും നുണയും മൂലം, 13ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്‍മൂലനം ചെയ്യണമേ! അങ്ങനെ മഅബൂദള്ളാ യാഖൂബിന്റെ മേല്‍വാഴുന്നുവെന്നു ഭൂമിയുടെ അതിരുകളോളം മനുഷ്യര്‍ അറിയട്ടെ!

14സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട് അവര്‍ നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു. 15അവര്‍ ആഹാരത്തിനു വേണ്ടി ചുറ്റിത്തിരിയുന്നു. തൃപ്തിയാകുവോളം കിട്ടിയില്ലെങ്കില്‍ അവര്‍ മുറുമുറുക്കുന്നു.

16ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു. 17എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതികളാലപിക്കും; യാ ആള്ളാ, അങ്ങാണ് എന്റെ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന മഅബൂദ്.