അൽ-സബൂർ 56

ഞാന്‍ നിര്‍ഭയനായി അള്ളാഹുവിൽ ആശ്രയിക്കും

56 1യാ അള്ളാ, എന്നോടു റഹം തോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍ എന്നെ പീഡിപ്പിക്കുന്നു. 2ദിവസം മുഴുവനും എന്റെ ശത്രുക്കള്‍ എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെ യുദ്ധം ചെയ്യുന്നു. 3ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. 4ആരുടെ കലാം ഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ അള്ളാഹുവിൽ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

5ദിവസം മുഴുവനും അവര്‍ എന്നെ ദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ ഉപദ്രവിക്കാമെന്നാണ്. 6അവര്‍ കൂട്ടംകൂടി പതിയിരിക്കുന്നു; അവര്‍ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന് എന്റെ കാലടികളെ നിരീക്ഷിക്കുന്നു. 7അവരുടെ അകൃത്യത്തിനു തക്കപ്രതിഫലം നല്‍കണമേ! യാ അള്ളാ, ക്രോധത്തോടെ ജനതകളെ തകര്‍ക്കണമേ!

8അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ. 9ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ ശത്രുക്കള്‍ പിന്തിരിയും; അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു. 10ഞാന്‍ ആരുടെ കലാം കീര്‍ത്തിക്കുന്നുവോ, ആ അള്ളാഹുവിൽ , ഞാന്‍ ആരുടെ കലാം പ്രകീര്‍ത്തിക്കുന്നുവോ, 11ആ റബ്ബില്‍ , നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

12യാ അള്ളാ, അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാ ഖുർബാനി അര്‍പ്പിക്കും. 13ഞാന്‍ അള്ളാഹുവിന്റെ സന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ഹയാത്തിനെ മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.


അടിക്കുറിപ്പുകൾ