അൽ-സബൂർ 47

ജനതകളുടെമേല്‍ വാഴുന്ന മഅബൂദ്

47 1ജനതകളേ, കരഘോഷം മുഴക്കുവിന്‍ . അള്ളാഹുവിന്റെ മുന്‍പില്‍ ആഹ്‌ളാദാരവം മുഴക്കുവിന്‍ . 2അത്യുന്നതനായ റബ്ബ് ഭീതിദനാണ്; അവിടുന്നു മുഴു ദുനിയാവിന്റെയും രാജാവാണ്. 3അവിടുന്നു രാജ്യങ്ങളുടെമേല്‍ നമുക്കു വിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി. 4അവിടുന്നു നമ്മുടെ അവകാശം തിരഞ്ഞെടുത്തു തന്നു; താന്‍ സ്‌നേഹിക്കുന്ന യാഖൂബിന്റെ അഭിമാനം തന്നെ.

5ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ മഅബൂദായ റബ്ബ്ൽ ആലമീൻ ആരോഹണം ചെയ്തു. 6അള്ളാഹുവിനെ പാടിപ്പുകഴ്ത്തുവിന്‍ ; സ്‌തോത്രങ്ങളാലപിക്കുവിന്‍ ; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍ ; കീര്‍ത്തനങ്ങളാലപിക്കുവിന്‍ . 7മഅബൂദള്ളാ മുഴുദുനിയാവിന്റെയും രാജാവാണ്; സബൂർ പാടികൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍ .

8അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു. 9ഇബ്രാഹീമിന്റെ മഅബൂദിന്റെ ജനത്തെപ്പോലെ, ജനതകളുടെ പ്രഭുക്കന്‍മാര്‍ ഒരുമിച്ചുകൂടുന്നു; ഭൂമിയുടെ രക്ഷാകവചങ്ങള്‍ അള്ളാഹുവിന് അധീനമാണ്; അവിടുന്നു മഹോന്നതനാണ്.


അടിക്കുറിപ്പുകൾ