മത്തി 26  

ഈസാ അൽ മസീഹിനെ വധിക്കാന്‍ ആലോചന

26 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം ശിഷ്യന്‍മാരോടു പറഞ്ഞു: 2രണ്ടു ദിവസം കഴിഞ്ഞ് പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പിക്കപ്പെടും.

3പ്രധാന പുരോഹിതന്‍മാരും ജന പ്രമാണികളും കയ്യാഫാസ് എന്നു പേരായ പ്രധാനാചാര്യന്‍െറ കൊട്ടാരത്തില്‍ സമ്മേളിച്ച്, 4ഈസാ അൽ മസീഹിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ചു. 5അവര്‍ പറഞ്ഞു: തിരുനാള്‍ ദിവസം വേണ്ടാ; ജനങ്ങള്‍ ബഹളമുണ്ടാക്കും.

ബഥാനിയായിലെ തൈലാഭിഷേകം

6ഈസാ അൽ മസീഹ് ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്‍െറ ഭവനത്തില്‍ ഇരിക്കുമ്പോള്‍, 7വിലയേറിയ സുഗന്ധ തൈലം നിറച്ച ഒരു വെണ്‍കല്‍ പാത്രവുമായി ഒരു സ്ത്രീ നബിയെ സമീപിച്ചു. അവിടുന്നു ഭക്ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം ഈസാ അൽ മസീഹിൻറെ ശിരസ്സില്‍ ഒഴിച്ചു.

8ഇതു കണ്ടു ശിഷ്യന്‍മാര്‍ കോപത്തോടെ പറഞ്ഞു: എന്തിന് ഈ പാഴ്ചെലവ്? 9ഈ സുഗന്ധ തൈലം നല്ല വിലയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ?

10ഈസാ അൽ മസീഹ് ഇതു ഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങള്‍ ഈ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. 11ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. 12എന്‍റെ മയ്യത്ത ് നിസ്കാരത്തിനുള്ള ഒരുക്കമായിട്ടാണ് ഇവള്‍ എന്‍െറ ശരീരത്തില്‍ തൈലം പൂശിയത്. 13സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്‍െറ വഞ്ചന

14പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്കറിയോത്താ പ്രധാന ഇമാംമാരുടെ അടുത്തു ചെന്നു ചോദിച്ചു: 15ഞാന്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതുവെള്ളി നാണയങ്ങള്‍ വാഗ്ദാനം ചെയ്തു. 16അപ്പോള്‍ മുതല്‍ അവന്‍ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.

പെസഹാ ആചരിക്കുന്നു

17പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ഒന്നാം ദിവസം സാഹബാക്കൾ ഈസാ അൽ മസീഹിന്‍െറ അടുത്തു വന്നു ചോദിച്ചു: അങ്ങക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് അവിടുന്നു ആഗ്രഹിക്കുന്നത്?

18ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഉസ്താദ് പറയുന്നു, എന്‍െറ സമയം സമാഗതമായി; ഞാന്‍ എന്‍െറ സാഹബാക്ടുകളോടുകൂടെ നിന്‍െറ വീട്ടില്‍ പെസഹാ ആചരിക്കും. 19ഈസാ അൽ മസീഹ് നിര്‍ദേശിച്ചതു പോലെ സാഹബാക്കൾ പെസഹാ ഒരുക്കി.

20വൈകുന്നേരമായപ്പോള്‍ അവിടുന്നു പന്ത്രണ്ടു സാഹബാക്ടൊകളോടൊത്ത് ഭക്ഷണത്തിനിരുന്നു. 21ഭക്ഷിച്ചുകൊണ്ടിരിക്കെ, അവിടുന്നു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.

22അവര്‍ അതീവ ദുഃഖിതരായി; റബ്ബേ, അതു ഞാന്‍ അല്ലല്ലോ എന്ന് ഓരോരുത്തരും ഈസാ അൽ മസീഹിനോട് ചോദിക്കാന്‍ തുടങ്ങി.

23അവിടുന്നു പ്രതിവചിച്ചു: എന്നോടു കൂടെ പാത്രത്തില്‍ കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. 24മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതു പോലെ പോകുന്നു. എന്നാല്‍, മനുഷ്യ പുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!

25അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അദ്ദേഹത്തോടു ചോദിച്ചു: ഉസ്താദ്, അതു ഞാനോ? അവിടുന്നു പറഞ്ഞു: നീ പറഞ്ഞു കഴിഞ്ഞു.

പുതിയ ഉടമ്പടി

26അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈസാ അൽ മസീഹ് അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് സാഹബാക്കൾക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍െറ ശരീരമാണ്.

27അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്നു പാനം ചെയ്യുവിന്‍. 28ഇതു പാപമോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍െറ രക്തമാണ്. 29ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.

30സ്തോത്ര ഗീതം ആലപിച്ച ശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഗുരുവിനെ നിഷേധിക്കും

31ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.

32എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ട ശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകും.

33അപ്പോള്‍ പത്രോസ് അദ്ദേഹത്തോടു പറഞ്ഞു. എല്ലാവരും അങ്ങില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല.

34ഈസാ അൽ മസീഹ് പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനു മുമ്പു നീ എ ന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും.

35പത്രോസ് പറഞ്ഞു: അങ്ങയോടുകുടെ മയ്യത്താകേണ്ടി വന്നാല്‍പ്പോലും ഞാന്‍ അങ്ങയെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ സാഹബാക്കളും പറഞ്ഞു.

ഗത്സേമനിയില്‍ ദുആ ചെയ്യുന്നു

36അനന്തരം ഈസാ അൽ മസീഹ് അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി. നബി സാഹബാക്കളോടു പറഞ്ഞു: ഞാന്‍ പോയി ദുആ ചെയ്യും വരെ നിങ്ങള്‍ ഇവിടെ ഇരിക്കുക. 37ഈസാ അൽ മസീഹ് പത്രോസിനെയും സെബദിയുടെ ഇരുപുത്രന്‍മാരെയും കൂടെക്കൊണ്ടു പോയി, ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി. 38ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.

39ഈസാ അൽ മസീഹ് അല്‍പ ദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്‍െറ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്‍െറ ഹിതം പോലെയല്ല; അവിടുത്തെ ഹിതം പോലെയാകട്ടെ.

40അനന്തരം ഈസാ അൽ മസീഹ് സാഹബാക്കളുടെ അടുത്തേക്കു വന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. ഈസാ അൽ മസീഹ് പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ? 41പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു ദുആ ഇരക്ന്‍കുവിൻ; റൂഹ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.

42രണ്ടാം പ്രാവശ്യവും ഈസാ അൽ മസീഹ് പോയി ദുആ ചെയ്തു: എന്‍െറ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!

43ഈസാ അൽ മസീഹ് വീണ്ടും വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.

44ഈസാ അൽ മസീഹ് അവരെ വിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ ദുആ ആവര്‍ത്തിച്ചു. 45പിന്നെ ഈസാ അൽ മസീഹ് സാഹബാക്കളുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു. 46എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കുന്നു

47ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന ഇമാംമാരുടെയും ജന പ്രമാണികളുടെയും അടുക്കല്‍ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. 48ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക. 49അവന്‍ പെട്ടെന്ന് ഈസാ അൽ മസീഹിന്‍െറ അടുത്തുചെന്ന്, ഉസ്താദ്, സ്വസ്തി എന്നു പറഞ്ഞ് ഈസാ അൽ മസീഹിനെ ചുംബിച്ചു.

50ഈസാ അൽ മസീഹ് അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് ഈസാ അൽ മസീഹിനെ പിടിച്ചു. 51ഈസാ അൽ മസീഹിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന ഇമാമിന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു.

52ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. 53എനിക്ക് എന്‍െറ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ മലക്കുകലുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? 54അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും?

55ഈസാ അൽ മസീഹ് ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങള്‍ എന്നെ ബന്ധിക്കുവാന്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. 56പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ സാഹബാക്കളെല്ലാം ഈസാ അൽ മസീഹിനെ വിട്ട് ഓടിപ്പോയി.

ന്യായാധിപസംഘത്തിനു മുമ്പില്‍

57ഈസാ അൽ മസീഹിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന ഇമാമായ കയ്യാഫാസിന്‍െറ അടുത്തേക്ക് ഈസാ അൽ മസീഹിനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്‍മാരും സമ്മേളിച്ചിരുന്നു. 58പ്രധാനഇമാമിന്‍െറ മുറ്റം വരെ പത്രോസ് അദ്ദേഹത്തെ അല്‍പം ദൂരെയായി അനുഗമിച്ചു. അനന്തരം, അവന്‍ അകത്തുകടന്ന് അവസാനം എന്തെന്നു കാണാന്‍ പരിചാരകന്‍മാരോടുകൂടെ ഇരുന്നു.

59പ്രധാന ഇമാമാംമാരും ന്യായാധിപസംഘം മുഴുവനും ഈസാ അൽ മസീഹിനെ മയ്യത്തിനേല്‍പിച്ചു കൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അന്വേഷിച്ചു. 60പല കള്ളസാക്ഷികള്‍ വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല. 61അവസാനം രണ്ടുപേര്‍ മുന്നോട്ടുവന്ന്, ഇപ്രകാരം പറഞ്ഞു: ഈ ബൈത്തുൽ മുഖദ്ദസ് നശിപ്പിക്കാനും മൂന്നു ദിവസംകൊണ്ടു നിര്‍മിക്കാനും എനിക്കു സാധിക്കും എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

62പ്രധാന ഇമാം എഴുന്നേറ്റു നിന്ന് അദ്ദേഹത്തോടു ചോദിച്ചു: നിനക്കു മറുപടിയില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്? 63ഈസാ അൽ മസീഹാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ പ്രധാന ഇമാം ഈസാ അൽ മസീഹിനോടു പറഞ്ഞു: ജീവിക്കുന്ന റബ്ബുൽ ആലമീൻറെ നാമത്തില്‍ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക.

64ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.

65അപ്പോള്‍ പ്രധാന ഇമാം മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇദ്ദേഹം അള്ദൂളാഹുവിനെതിരെ ദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെ ക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ! 66നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അദ്ദേഹം മരണത്തിനര്‍ഹനാണ്.

67അനന്തരം അവര്‍ ഈസാ അൽ മസീഹിൻറെ മുഖത്തു തുപ്പുകയും മസീഹിനെ അടിക്കുകയും ചെയ്തു. 68റബ്ബേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞു കൊണ്ട് മറ്റു ചിലര്‍ ഈസാ അൽ മസീഹിൻറെ കരണത്തടിച്ചു.

പത്രോസ് ഈസാ അൽ മസീഹിനെ തള്ളിപ്പറയുന്നു

69പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, നീയും ആ ഗലീലിക്കാരനായ യിശൂഅയോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

70നീ പറയുന്നതെന്താണെന്നു ഞാന്‍ അറിയുന്നില്ല എന്ന് അവരുടെയെല്ലാം മുമ്പാകെ അവന്‍ നിഷേധിച്ചു പറഞ്ഞു.

71അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ ഈസാ അൽ മസീഹിൻറെ കൂടെയായിരുന്നു.

72ഞാന്‍ ഈസാ അൽ മസീഹിനെ അറിയുകയില്ല എന്ന് അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു.

73കുറെ കഴിഞ്ഞപ്പോള്‍, അടുത്തു നിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്‍െറ സംസാരരീതി തന്നെ ഇതു തെളിയിക്കുന്നു.

74പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി. ഉടനെ കോഴി കൂകി. 75കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് ഈസാ അൽ മസീഹ് പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു.


അടിക്കുറിപ്പുകൾ