മത്തി 1  

ഈസാ അൽ മസീഹിന്റെ വംശാവലി

(ലൂക്കാ 3:23-38)

1 1ഇബ്രാഹീം നബി (അ) ന്റെ പുത്രനായ ദാവൂദ് നബി (അ) ന്റെ പുത്രന്‍ ഈസാ അൽ മസീഹിന്റെ വംശാവലി കിത്താബ്.

2ഇബ്രാഹീം നബി (അ) ഇസഹാക്ക് നബി (അ) ന്റെ അബ്ബുവായിരുന്നു. ഇസഹാക്ക് നബി (അ) യാക്കൂബ് നബി (അ) ന്റെയും യാക്കൂബ് നബി (അ) യൂദായുടെയും സഹോദരന്‍മാരുടെയും അബ്ബുവായിരുന്നു. 3താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും അബ്ബൂവായിരുന്നു യൂദാ. പേരെസ്‌ഹെസ്‌റോന്റെയും ഹെസ്‌റോന്‍ ആരാമിന്റെയും അബ്ബൂവായിരുന്നു. 4ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും നഹ്‌ഷോന്‍ സല്‍മോന്റെയും അബ്ബൂവായിരുന്നു. 5സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും 6ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്‌സെയുടെയും ജസ്‌സെ ദാവൂദ് നബി (അ) ന്റെയും അബ്ബൂവായിരുന്നു.

ദാവൂദ് നബി (അ) ഊറിയായുടെ ഭാര്യയില്‍ നിന്നു ജനിച്ച സുലൈമാൻ നബി (അ) ന്റെ അബ്ബൂവായിരുന്നു. 7സുലൈമാന്‍ നബി (അ) റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും അബ്ബൂവായിരുന്നു. 8ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും 9ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്‌സെയുടെയും 10മനാസ്‌സെ ആമോസിന്റെയും ആമോസ് ജോസിയായുടെയും അബ്ബൂവായിരുന്നു. 11ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്‍മാരുടെയും അബ്ബൂവായിരുന്നു ജോസിയാ.

12യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും അബ്ബൂവായിരുന്നു. 13സൊറൊബാബേല്‍ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും 14എലിയാക്കിം ആസോറിന്റെയും ആസോര്‍ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും 15അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസര്‍ മഥാന്റെയും മഥാന്‍ യാക്കോബിന്റെയും അബ്ബൂവായിരുന്നു. 16യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ യൂസഫിന്റെ അബ്ബൂവായിരുന്നു. അവളില്‍ നിന്നു അൽ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) എന്നു വിളിക്കപ്പെടുന്ന അൽ മസീഹ് ജനിച്ചു.

17ഇങ്ങനെ, ഇബ്രാഹീം നബി (അ) മുതല്‍ ദാവൂദ് നബി (അ) വരെ പതിന്നാലും ദാവൂദ് നബി (അ) മുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ അൽ മസീഹ് വരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.

ഈസാ അൽ മസീഹിന്റെ ജനനം

(ലൂക്കാ 2:1-7)

18ഈസാ അൽ മസീഹിന്റെ ജനനം ഇപ്രകാരമായിരുന്നു: അൽ മസീഹിന്റെ ഉമ്മയായ മറിയം ബീവിയും യൂസഫും തമ്മിലുള്ള മൊഹറ് കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ റൂഹുൽ ഖുദ്ദൂസിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. 19അവളുടെ പുതിയാപ്ല യൂസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 20അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, റബ്ബിന്റെ മലക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവൂദ് നബി (അ) ന്റെ പുത്രനായ യൂസഫ്, മറിയത്തെ ബീവിയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് റൂഹിൽ ഖുദ്ദൂസിനാലാണ്. 21അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈസാ എന്നുപേരിടണം. എന്തെന്നാല്‍, ഈസാ അൽ മസീഹ് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. 22കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

23റബ്ബ് നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു റബ്ബ് നബിമാർ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

24യൂസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, റബ്ബിന്റെ മലക്ക് കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ബീവിയെ സ്വീകരിച്ചു. 25പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് ഈസാ എന്നു പേരിട്ടു.


അടിക്കുറിപ്പുകൾ