ലൂക്കാ 9  

സാഹബാക്കളെ അയയ്ക്കുന്നു

9 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പന്ത്രണ്ടുപേരെയും വിളിച്ച് സകല ശൈത്താന്മാരുടെയും മേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. 2ഇലാഹിൻറെ രാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി ഈസാ അൽ മസീഹ് അവരെ അയച്ചു. 3ഈസാ അൽ മസീഹ് പറഞ്ഞു:യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. 4നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. 5നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍ നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. 6അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് ഇൻജീലിൻറെ തഅലീം നൽകി എല്ലായിടത്തും രോഗശാന്തി നല്‍കുകയുംചെയ്തു.

ഹേറോദേസിന്റെ ഉത്കണ്ഠ

7സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, 8ഇല്ല്യാസ് നബി (അ) പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ അംബിയാക്കളിൽ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. 9ഹേറോദേസ് പറഞ്ഞു: ഞാന്‍ യഹ്യാ നബി (അ) ശിരശ്‌ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അദ്ദേഹം ആരാണ്? ഈസാ അൽ മസീഹിനെ കാണാന്‍ ഹേറോദേസ് ആഗ്രഹിച്ചു.

അപ്പം വര്‍ദ്ധിപ്പിക്കുന്നു

10സാഹബാക്കൾ മടങ്ങിവന്ന് തങ്ങള്‍ ചെയ്തതെല്ലാം ഈസാ അൽ മസീഹിനെ അറിയിച്ചു. ഈസാ അൽ മസീഹ് ബേത്‌സയ്ദാ എന്ന പട്ടണത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി. 11ഇതറിഞ്ഞ് ജനങ്ങള്‍ ഈസാ അൽ മസീഹിന്റെ പിന്നാലെ ചെന്നു. ഈസാ അൽ മസീഹ് അവരെ സ്വീകരിച്ച് ഇലാഹിൻറെ രാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്തു. 12പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടു പേരും അടുത്തുവന്ന് ഈസാ അൽ മസീഹ് നോടു പറഞ്ഞു: നാം വിജനപ്രദേശത്തായതു കൊണ്ട് ഗ്രാമങ്ങളിലും നാട്ടിന്‍ പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്ക്കുക. 13ഈസാ അൽ മസീഹ് പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്‌സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടുവരണം. 14അവിടെ ഏകദേശം അയ്യായിരം പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. ഈസാ അൽ മസീഹ് സാഹബാക്കളോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജനങ്ങളെ ഇരുത്തുവിന്‍. 15അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി. 16അപ്പോള്‍ ഈസാ അൽ മസീഹ് ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, ജന്നത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി സാഹബാക്കളെ ഏല്‍പിച്ചു. 17എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

18ഒരിക്കല്‍ ഈസാ അൽ മസീഹ് തനിയെ ദുആ ഇരക്കുകയായിരുന്നു. സാഹബാക്കളും ഈസാ അൽ മസീഹിൻറെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി. 19ചിലര്‍ യഹ്യാ നബി മറ്റു ചിലര്‍ ഇല്ല്യാസ് നബി എന്നും വേറെ ചിലര്‍ അംബിയാക്കളിൽ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നും പറയുന്നു. 20അപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: അങ്ങ് ഇലാഹിൻറെ മസീഹ് ആണ്.

21ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം

വഫാത്തിനെ കുറിച്ചുള്ള -ഒന്നാം പ്രവചനം

22ഈസാ അൽ മസീഹ് അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ലബ്ബാമാർ, ഇമാം പ്രമുഖന്‍മാര്‍, ഉലമാക്കൾ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 23ഈസാ അൽ മസീഹ് എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. 24സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും. 25ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം? 26ഒരുവന്‍ എന്നെക്കുറിച്ചോ ഇൻജീലിനെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെയും റഹ്മത്തിൻറെ മലക്കുകളുമായി വരുമ്പോള്‍ ലജ്ജിക്കും 27എന്നാല്‍, ജന്നത്തുൽ ദുനിയാ കാണുന്നതിനുമുമ്പു മയ്യത്താകാത്തത്ത ചിലര്‍ ഈ നില്‍ക്കുന്നവരുടെ ഇടയിലുണ്ട് എന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

ഈസാ അൽ മസീഹ് രൂപാന്തരപ്പെടുന്നു

28ഈസാ അൽ മസീഹ് ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങള്‍ കഴിഞ്ഞ് പത്രോസ്, യഹിയ്യാ, യാക്കൂബ് എന്നിവരെ കൂട്ടിക്കൊണ്ടു ദുആ ഇരക്കാന്‍ മലയിലേക്കു കയറിപ്പോയി. 29ദുആ ഇരക്കുമ്പോള്‍ ഈസാ അൽ മസീഹിൻറെ മുഖഭാവം മാറി; വസ്ത്രം വെണ്‍മയോടെ ശോഭിച്ചു. 30അപ്പോള്‍ രണ്ടുപേര്‍ - മൂസാ നബി (അ) ഇല്ല്യാസ് നബി (അ)- ഈസാ അൽ മസീഹിനോടു സംസാരിച്ചു കൊണ്ടിരുന്നു. 31അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട റബ്ബിന്റെ വഫാത്തിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. 32നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ റബ്ബിന്റെ മഹത്വം ദര്‍ശിച്ചു; ഈസാ അൽ മസീഹിനോടുകൂടെ നിന്ന ഇരുവരെയും കണ്ടു. 33അവര്‍ പിരിഞ്ഞു പോകുമ്പോള്‍ പത്രോസ് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഉസ്താദ്, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കുടിലുകള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മൂസാ നബിയ്ക്ക്, ഒന്ന് ഇല്ല്യാസ് നബിക്ക്. താന്‍ എന്താണു പറയുന്നതെന്ന് അവനുതന്നെ നിശ്ചയമില്ലായിരുന്നു. 34അവന്‍ ഇതു പറയുമ്പോള്‍ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ സാഹബാക്കൾ ഭയപ്പെട്ടു. 35അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇദ്ദേഹം എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ കലാം ശ്രവിക്കുവിന്‍. 36സ്വരം നിലച്ചപ്പോള്‍ ഈസാ അൽ മസീഹ് മാത്രം കാണപ്പെട്ടു. സാഹബാക്കൾ മൗനം അവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.

ശൈത്താൻ ബാതിതനായ ബാലനെസുഖപ്പെടുത്തുന്നു

37പിറ്റേദിവസം അവര്‍ മലയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ഒരു ജനക്കൂട്ടം ഈസാ അൽ മസീഹിൻറെ അടുത്തുവന്നു. 38ജനക്കൂട്ടത്തില്‍ നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഉസ്താദ്, എന്റെ മകനെ കടാക്ഷിക്കണമെന്ന് അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. അവന്‍ എന്റെ ഏക മകനാണ്. 39അവനെ ഒരു ബദ്റൂഹ് പിടികൂടുന്നു. അപ്പോള്‍ അവന്‍ പെട്ടെന്ന് നിലവിളിക്കുന്നു. നുരയും പതയും പുറപ്പെടുന്നതുവരെ അത് അവനെ ഞെരുക്കി പീഡിപ്പിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്യുന്നു. അത് അവനെ വിട്ടുമാറുന്നുമില്ല. 40അതിനെ പുറത്താക്കാന്‍ ഞാന്‍ അങ്ങയുടെ സാഹബാക്കളോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. 41ഈസാ അൽ മസീഹ് പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരുക. 42ഈസാ അൽ മസീഹിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ ശൈത്താൻ അവനെ നിലത്തു വീഴ്ത്തി പീഡിപ്പിച്ചു. ഈസാ അൽ മസീഹ് ബദ്റൂഹിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി തൻറെ ബാപ്പയെ ഏല്‍പിക്കുകയും ചെയ്തു. 43ഇലാഹിൻറെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അദ്ഭുതപ്പെട്ടു.

വഫാത്തിനെക്കുറിച്ചു രണ്ടാം പ്രവചനം

44ഈസാ അൽ മസീഹ് പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, ഈസാ അൽ മസീഹ് സാഹബാക്കളോട് പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. 45അവര്‍ക്ക് ഈ വചനം മനസ്‌സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മനസ്‌സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരുന്നു. അതെപ്പറ്റി ഈസാ അൽ മസീഹിനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

ആരാണു വലിയവന്‍?

46തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് അവര്‍ തര്‍ക്കിച്ചു. 47അവരുടെ ഹൃദയ വിചാരങ്ങള്‍ അറിഞ്ഞ ഈസാ അൽ മസീഹ് ഒരു ശിശുവിനെ എടുത്ത് അടുത്തു നിറുത്തി, 48അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.

നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്

49ഉസ്താദ്, അങ്ങയുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതു കൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു എന്ന് യൂഹന്നാ പറഞ്ഞു. 50ഈസാ അൽ മസീഹ് പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

സമരിയാക്കാരുടെ തിരസ്‌കാരം

51തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, ഈസാ അൽ മസീഹ് ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. 52ഈസാ അൽ മസീഹ് തനിക്കു മുമ്പേ ഏതാനും ദൂതന്‍മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. 53ഈസാ അൽ മസീഹ് ജറുസലെമിലേക്കു പോവുകയായിരുന്നതു കൊണ്ട് അവര്‍ ഈസാ അൽ മസീഹിനെ സ്വീകരിച്ചില്ല. 54ഇതു കണ്ടപ്പോള്‍ സാഹബാക്കളായ യാക്കൂബും യഹിയ്യായും പറഞ്ഞു: റബ്ബേ, ജന്നത്തില്‍ നിന്ന് അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ? 55ഈസാ അൽ മസീഹ് തിരിഞ്ഞ് അവരെ ശാസിച്ചു. 56അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

സാഹബാക്കളുടെ യോഗ്യതകൾ

57അവര്‍ പോകും വഴി ഒരുവന്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: അങ്ങ് എവിടെപ്പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കും. 58ഈസാ അൽ മസീഹ് പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. 59ഈസാ അൽ മസീഹ് വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: റബ്ബേ, ഞാന്‍ ആദ്യം പോയി എന്റെ ബാപ്പയുടെ മയ്യത്ത് നിസ്‌കരിക്കാന്‍ അനുവദിച്ചാലും. 60ഈസാ അൽ മസീഹ് പറഞ്ഞു: മയ്യത്തായവര്‍ തങ്ങളുടെ മയ്യത്തായവരെ ഖബറടക്കട്ടെ; നീ പോയി ഇലാഹിൻറെ രാജ്യം പ്രസംഗിക്കുക. 61മറ്റൊരുവന്‍ പറഞ്ഞു: റബ്ബേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ കുടീലുള്ളവരോടു വിടവാങ്ങാന്‍ അനുവദിക്കണം. 62ഈസാ അൽ മസീഹ് പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും ജന്നത്തിനു യോഗ്യനല്ല.


അടിക്കുറിപ്പുകൾ