അൽ-ആവിയാനി (ലേവ്യാ) 24

ഖയാമത്തുൽ ഇബാദത്തിലെ ദീപം

24 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരാന്‍ യിസ്രായിലാഹ് ജനത്തോടു പറയുക. 3സമാഗമ കൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്ത് പ്രദോഷം മുതല്‍ പ്രഭാതം വരെ നിരന്തരം റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ഹാറൂന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള ശരീഅത്താണിത്. 4റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ദീപപീഠത്തിന്‍മേല്‍ അവന്‍ ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം.

തിരുസാന്നിദ്ധ്യ അപ്പം

5നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ അപ്പത്തിനും പത്തില്‍രണ്ട് ഏഫാ മാവ് ഉപയോഗിക്കണം. 6അവ ആറു വീതം രണ്ടു നിരകളായി പൊന്‍മേശയില്‍ വയ്ക്കണം. 7ശുദ്ധമായ കുന്തുരുക്കം ഓരോ നിലയിലും വയ്ക്കണം. റബ്ബ്ൽ ആലമീന് അപ്പത്തോടൊപ്പം സ്മരണാംശമായി അഗ്‌നിയില്‍ അര്‍പ്പിക്കാന്‍ വേണ്ടിയാണ് ഇത്. 8യിസ്രായിലാഹ് ജനത്തിനു വേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോന്‍ അതു റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ ക്രമപ്പെടുത്തിവയ്ക്കണം. 9അത് ഹാറൂനും അവന്റെ പുത്രന്‍മാര്‍ക്കും ഉള്ളതായിരിക്കും. അവര്‍ അതു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു റബ്ബ്ൽ ആലമീന് അര്‍പ്പിതമായ ദഹന ഖുർബാനിയുടെ അതിവിശുദ്ധമായ അംശവും അവന്റെ ശാശ്വതാവകാശവുമാണ്.

ദൈവദൂഷണത്തിനു ശിക്ഷ

10യിസ്രായിലാഹ്യരിയില്‍ ഈജിപ്തുകാരനു ജനിച്ച ഒരുവന്‍ യിസ്രായിലാഹ് ജനത്തിനിടയില്‍ വന്ന് പാളയത്തില്‍വച്ച് ഒരു യിസ്രായിലാഹ്യനുമായി വഴക്കിട്ടു. 11യിസ്രായിലാഹ് സ്ത്രീയുടെ മകന്‍ തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. അവര്‍ അവനെ മൂസായുടെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ ഉമ്മയുടെ പേര്‍ ഷെലോമിത്ത് എന്നായിരുന്നു. അവള്‍ ദാന്‍ ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു. 12അവര്‍ അവനെ റബ്ബ്ൽ ആലമീന്റെ ഹിതം അറിയുന്നതു വരെ തടവില്‍ വച്ചു.

13റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചു: 14ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈവച്ചതിനു ശേഷം ജനം അവനെ കല്ലെറിയട്ടെ. 15എന്നിട്ട് യിസ്രായിലാഹ് ജനത്തോടു പറയുക, മഅബൂദിനെ ശപിക്കുന്നവന്‍ തന്റെ പാപം വഹിക്കണം. 16റബ്ബ്ൽ ആലമീന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ റബ്ബ്ൽ ആലമീന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.

പ്രതികാരത്തിന്റെ നിയമം

17മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കണം. 18മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം - ജീവനു പകരം ജീവന്‍. 19അയല്‍ക്കാരനെ അംഗഭംഗപ്പെടുത്തുന്നവനോട് അതു തന്നെ ചെയ്യണം. 20ഒടിവിന് ഒടിവും കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം. മറ്റൊരുവനെ അംഗഭംഗപ്പെടുത്തിയതു പോലെ അവനെയും അംഗഭംഗപ്പെടുത്തണം. 21മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവനെ കൊന്നുകളയണം. 22സ്വദേശിക്കും വിദേശിക്കും ഒരേ നിയമം തന്നെ. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ. 23മഅബൂദിനെതിരെ ദൂഷണം പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്ന് മൂസാ യിസ്രായിലാഹ് ജനത്തോടു പറഞ്ഞു. മൂസായോടു റബ്ബ്ൽ ആലമീൻ കല്‍പിച്ചതു പോലെ യിസ്രായിലാഹ് ജനം പ്രവര്‍ത്തിച്ചു.