സൂറ അൽ-യൂസാആ 16

എഫ്രായീ (തോയിബ്) മിന്‍റെ മിറാസ്

16 1യൂസുഫിന്‍റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തിന്‍റെ അതിര്‍ത്തി അരീഹാ നീരുറവകള്‍ക്കു കിഴക്കു അരീഹായ്ക്കു ഖരീബായി ഉർദൂനില്‍ തുടങ്ങുന്നു. അവിടെ നിന്നു സ്വഹ്റായിലൂടെ മലമ്പ്രദേശത്തു ബൈതുൽ ഇലാഹിൽ എത്തുന്നു. 2അവിടെ നിന്നു ലൂസില്‍ ചെന്ന് അര്‍ക്ക്യരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു. 3തുടര്‍ന്നു താഴോട്ടു പടിഞ്ഞാറു വശത്തുള്ള ജഫ് ലേത്യരുടെ ബലദിലൂടെ താഴത്തെ ബേത്‌ഹൊറോണില്‍ ദുഖൂൽ ചെയ്ത് ഗേസര്‍ കടന്നു ബഹറിൽ അവസാനിക്കുന്നു.

4അങ്ങനെ യൂസുഫിന്‍റെ പുത്രന്‍മാരായ മനാസ്‌സെക്കും എഫ്രായീമിനും (തോയിബ്) തങ്ങളുടെ ഹഖ് ലഭിച്ചു.

5കുടുംബ ക്രമമനുസരിച്ച് എഫ്രായീ (തോയിബ്) മിന്‍റെ അബ്നാഇന് കിട്ടിയ ബലദുകൾ താഴെപ്പറയുന്നവയാണ്: കിഴക്ക് അവരുടെ അവകാശത്തിന്‍റെ അതിര്‍ത്തി മുകളിലത്തെ ബേത്‌ഹോറോണ്‍ വരെയുള്ള അത്താറോത്ത് ആദാര്‍ ആയിരുന്നു. 6അവിടെ നിന്ന് അതു കടല്‍വരെ വ്യാപിച്ചു കിടക്കുന്നു. വടക്ക് മിക്‌മെത്താത്ത. കിഴക്കേ അതിര്‍ത്തി താനാത്ഷിലോ വളഞ്ഞു കിഴക്കു യനോവായിലെത്തുന്നു. 7അവിടെനിന്നു താഴോട്ടിറങ്ങി അത്താറോത്തിലും നാറായിലും എത്തി അരീഹായെ തൊട്ടു ഉർദൂനില്‍ അവസാനിക്കുന്നു. 8വീണ്ടും തപ്പുവായില്‍ നിന്ന് അതിര്‍ത്തി കാനാത്തോടിന്‍റെ പടിഞ്ഞാറു ഭാഗത്തുകൂടെ കടന്ന് കടലിലവസാനിക്കുന്നു. എഫ്രായീം (തോയിബ്) ഗോത്രത്തിന് കുടുംബ ക്രമമനുസരിച്ചു ലഭിച്ച ഹഖ് ഇതാണ്. 9മനാസ്‌സെ ഗോത്രത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ നീക്കിവച്ച മദീനത്തുകളും ഗ്രാമങ്ങളും കൂടി എഫ്രായീം (തോയിബ്) ഗോത്രത്തിനു ലഭിച്ചു. 10എന്നാല്‍, ഗേസറില്‍ വസിച്ചിരുന്ന കാനാന്യരെ അവര്‍ തുരത്തിയില്ല. അവര്‍ ഇന്നും എഫ്രായീ (തോയിബ്) മിന് ഖാസിയായ ഉബൂദിയ്യത്ത് ചെയ്തു പാർക്കുന്നു.