സൂറ അൽ-യിശായ്യാ 32
അദ്ൽന്റെ ബാദ്ഷാ
32 1ഒരു ബാദ്ഷാ ധര്‍മനിഷ്ഠയോടെ ഭരണം നടത്തും. അമീറുകൾ അദ് ലോടെ മുൽക് നടത്തും.
2അവര്‍ കാറ്റില്‍ നിന്ന് ഒളിക്കാനുള്ള സങ്കേതം പോലെയും ആസ്വിഫത്തിൽ നിന്നു ഇഖ് ലാസ് പെടാനുള്ള അഭയസ്ഥാനം പോലെയും ആയിരിക്കും; ജാഫായ മകാനിൽ അരുവിപോലെയും സഹ്റായില്‍ പാറക്കെട്ടിന്റെ തണല്‍ പോലെയും ആയിരിക്കും.
3കാണുന്നവന്‍ എെന് ചിമ്മുകയില്ല; കേള്‍ക്കുന്നവന്‍ ചെവിയോര്‍ത്തു നില്‍ക്കും.
4അവിവേകികള്‍ ശരിയായി ഹിസാബ് ചെയ്യും. വിക്കന്‍മാരുടെ ലിസാൻ തടവില്ലാതെ സറാഹത്തായി സംസാരിക്കും.
5ഭോഷന്‍ ഇനിമേല്‍ ഉത്തമനായി കരുതപ്പെടുകയില്ല. വഞ്ചകനെ ബഹുമാന്യനെന്നു വിളിക്കുകയില്ല.
6ഹംഖ് ഭോഷത്തം സംസാരിക്കുന്നു. അധര്‍മം പ്രവര്‍ത്തിക്കുന്നതിനും റബ്ബിനെ ഫസാദാക്കി സംസാരിക്കുന്നതിനും വിശക്കുന്നവനെ പട്ടിണിയിടുന്നതിനും ദാഹിക്കുന്നവനു മാഅ് നിഷേധിക്കുന്നതിനും അവന്റെ നഫ്സ് ദുഷ്ടമായി നിനയ്ക്കുന്നു.
7വഞ്ചകന്റെ വഞ്ചനകള്‍ തിന്‍മയാണ്. അഗതിയുടെ ത്വലബ് ന്യായയുക്തമായിരിക്കുമ്പോള്‍ പോലും ഖൌൽ കൊണ്ട് അവനെ ഹലാക്കാക്കാന്‍ വഞ്ചകന്‍ ശർറായ ആലോചന നടത്തുന്നു. കുലീനന്‍ കുലീനമായ കാര്യങ്ങള്‍ നിനയ്ക്കുന്നു.
8ഉത്തമമായ കാര്യങ്ങള്‍ക്കുവേണ്ടി അവന്‍ നിലകൊള്ളുന്നു.
9അലസരായ സ്ത്രീകളേ, എഴുന്നേറ്റ് എന്റെ സോത്ത് സംഅ് ചെയ്യുവിന്‍. അലംഭാവം നിറഞ്ഞ പുത്രിമാരേ, എന്റെ വാക്കിനു ചെവി തരുവിന്‍.
10അലംഭാവം നിറഞ്ഞ സ്ത്രീകളേ, ഒരു വര്‍ഷത്തിലേറെയാകുന്നതിനു മുന്‍പ് നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, മുന്തിരിവിളവു ഹലാക്കാകും; വിളവെടുപ്പുണ്ടാവുകയില്ല.
11അലസരായ സ്ത്രീകളേ, വിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേ, നടുങ്ങുവിന്‍. ലിബാസ് ഉരിഞ്ഞുകളഞ്ഞ് അരയില്‍ ചാക്കുടുക്കുവിന്‍.
12മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിത്തോട്ടത്തെയും ചൊല്ലി മാറത്തടിച്ചു വിലപിക്കുവിന്‍.
13മുള്ളും മുള്‍ച്ചെടിയും നിറഞ്ഞ എന്റെ ഖൌമിന്റെ മണ്ണിനെച്ചൊല്ലി, സന്തുഷ്ടമായ മദീനയിലെ സന്തുഷ്ട ഭവനങ്ങളെച്ചൊല്ലി വിലപിക്കുവിന്‍.
14അലാഇൽ നിന്ന് നമ്മുടെമേല്‍ ആത്മാവ് വര്‍ഷിക്കപ്പെടുകയും
15സഹ്റാ ഫലപുഷ്ടിയുള്ള വയലും ഫലപുഷ്ടിയുള്ള വയല്‍ വനവും ആയി മാറുകയും ചെയ്യുന്നതുവരെ കൊട്ടാരം പരിത്യക്തമായി കിടക്കും. ജന സാന്ദ്രതയുള്ള മദീന വിജനമാകും. അത്-ലാലും കാവല്‍ മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടു കഴുതകളുടെ സന്തോഷവും ആടുകളുടെ മർആ പുറവും ആകും. അപ്പോള്‍ സഹ്റായില്‍ അദ്ൽ പാർക്കും. 16ഫലപുഷ്ടിയുള്ള ഹഖ്-ലില്‍ ധര്‍മനിഷ്ഠ കുടികൊള്ളും.
17അദ്ൽന്റെ സമറത്ത് സമാധാനമായിരിക്കും; അദ്ൽന്റെ പരിണത സമറത്ത് പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും.
18എന്റെ ഖൌമ് സലാമത്തിന്റെ പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുരക്ഷിതമായ ബൈത്തുകളിലും പ്രശാന്തമായ വിശ്രമ സങ്കേതങ്ങളിലും തന്നെ.
19വനം ബാക്കിവെക്കാതെ നശിക്കുകയും മദീന നിലം പതിക്കുകയും ചെയ്യും.
20ജലാശയങ്ങള്‍ക്കരികേ വിതയ്ക്കുകയും കാളകളെയും കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്കു ഭാഗ്യം!