ഇബ്രാനി 3  

മൂസാ നബിയെക്കാള്‍ ശ്രേഷ്ഠന്‍

3 1ജന്നത്തിൻറെ വിളിയില്‍ പങ്കാളികളായ മുഖദ്ദിസ്സായ ഇഖ് വാനീങ്ങളേ, നാം ഏറ്റുപറയുന്ന ദീനിന്റെ റസൂലും ശ്രേഷ്ഠപുരോഹിതനുമായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെപ്പറ്റി ചിന്തിക്കുവിന്‍. 2മൂസാ നബി റബ്ബുൽ ആലമീന്റെ ബൈത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു. 3കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് മൂസാ നബിയെക്കാള്‍ വളരെയേറെ മഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍ വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതു പോലെതന്നെ. 4ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മാതാവ് അള്ളാഹുവാണ്. 5പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു ശഹാദത്ത് നല്‍കുന്നതിനു റബ്ബുൽ ആലമീന്റെ ബൈത്ത് മുഴുവനിലും മൂസാ നബി ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. 6കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹാകട്ടെ, അവിടുത്തെ ബൈത്തില്‍ ഖാലിഫാ അധികാരീയെപ്പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും ഖാതിമത്തിലായി വരെ നാം മുറുകെപ്പിടിക്കുമെങ്കില്‍ നാം അവിടുത്തെ മഅരിഫാത്തുൽ ഉമ്മത്തായിരിക്കും.

ദീനി വിശ്രാന്തി

7റൂഹുൽ ഖുദ്ധൂസ് പറയുന്നതു പോലെ, 8ഇന്നു നിങ്ങള്‍ അവിടുത്തെ സോത്ത് ശ്രവിക്കുമ്പോള്‍ സഹ്റായിലെ പരീക്ഷണ കാലത്തുണ്ടായ പ്രകോപനത്തിലെന്നതു പോലെ നിങ്ങളുടെ ഖൽബ് കഠിനമാക്കരുത്. 9അവിടെ നിങ്ങളുടെ ഉപ്പാപ്പമാര്‍ നാല്‍പതു സനത്ത് എന്നെ പരീക്ഷിക്കുകയും എന്റെ അമലുകൾ കാണുകയും ചെയ്തു. 10അതിനാല്‍, ആ ജീലുകളോടു ഞാന്‍ ഗളബി പറഞ്ഞു: അവര്‍ ദായിമായി തങ്ങളുടെ ഖൽബിൽ തെറ്റു ചെയ്യുന്നു. എന്റെ സബീലുകള്‍ അവര്‍ മനസ്‌സിലാക്കിയിട്ടില്ല. 11എന്റെ ക്രോധത്തില്‍ ഞാന്‍ ഖസം ചെയ്തു പറഞ്ഞതു പോലെ, അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു ദാഖിലാകുകയില്ല. കാണുക സബൂർ 95:7-11

12എന്റെ ഇഖ് വാനീങ്ങളേ, ജീവിക്കുന്ന മഅബൂദ് അള്ളാഹുവില്‍നിന്നു നിങ്ങളിലാരും ഈമാൻ രഹിതമായ ദുഷ്ട ഖൽബ് മൂലം അകന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. 13ഇന്ന് എന്നു ഇസ്മ് ഉള്ള ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ ശദീദായ ഹൃദയരാകാതിരിക്കുവാനാണ്. 14എന്തെന്നാല്‍, നമ്മുടെ ആദ്യ വിശ്വാസത്തെ ഖാതിമത്തിലായി വരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.

15ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്റെ സോത്ത് ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഖൽബ് കഠിനമാക്കരുത്. കാണുക സബൂർ 95:7-8

16റബ്ബുൽ ആലമീന്റെ സോത്ത് ശ്രവിച്ചിട്ടും ചിലരെല്ലാം എതിര്‍പ്പു കാണിച്ചില്ലേ? മൂസാ നബിയുടെ നേതൃത്വത്തില്‍ മിസ്ർല്‍ നിന്നു പുറത്തുവന്നവരല്ലേ അവര്‍? 17അവരുമായല്ലേ അവര്‍ നാല്‍പതു വത്‌സരം മല്ലടിച്ചത്? അവരുടെ ശരീരങ്ങളല്ലേ പാപംമൂലം സഹ്റായില്‍ നിപതിച്ചത്? 18അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തന്റെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്ന് ആണയിട്ടു പറഞ്ഞത്? 19അങ്ങനെ, ഖുഫ്ർ സബബാലാണ് അവര്‍ക്കു ദാഖിലാകാൻ സാധിക്കാതെവന്നതെന്നു നാം കാണുന്നു.


അടിക്കുറിപ്പുകൾ