സൂറ അൽ-വജ്ഹ 48

എഫ്രായിമി (തോയിബ്) നെയും മനാസ്‌സെയെയും അനുഗ്രഹിക്കുന്നു

48 1പിതാവിനു സുഖമില്ലെന്നു കേട്ട് യൂസുഫ് മക്കളായ മനാസ്‌സെയെയും എഫ്രായിമി (തോയിബ്) നെയും കൂട്ടിക്കൊണ്ട് അവന്‍റെ അടുത്തേയ്ക്കു പോയി. 2മകനായ യൂസുഫ് വരുന്നുണ്ട് എന്നു യാഖൂബു കേട്ടു. അവന്‍ ശക്തി സംഭരിച്ചു കിടക്കയില്‍ എഴുന്നേറ്റിരുന്നു. 3യാഖൂബ് യൂസുഫിനോടു പറഞ്ഞു: ഇലാഹുൽ ഖദിരീം കാനാന്‍ ദേശത്തുള്ള ലൂസില്‍ വച്ച് എനിക്കു പ്രത്യക്ഷപ്പെട്ട് എന്നെ അനുഗ്രഹിച്ചു. അവിടുന്ന് അരുളിച്ചെയ്തു: 4ഞാന്‍ നിന്നെ സന്താന സമൃദ്ധിയുള്ളവനാക്കി നിന്‍റെ സംഖ്യ വര്‍ധിപ്പിക്കും. നിന്നില്‍ നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്കു ശേഷം ഈ നാടു നിന്‍റെ സന്തതികള്‍ക്കു ഞാന്‍ നിത്യാവകാശമായി നല്‍കും. 5ഞാന്‍ ഈജിപ്തില്‍ നിന്‍റെ അടുത്ത് എത്തുന്നതിനു മുന്‍പ് ഈജിപ്തില്‍ വച്ചു നിനക്കുണ്ടായ പുത്രന്‍മാരിരുവരും, എഫ്രായിമും (തോയിബ്) മനാസ്‌സെയും എന്‍റേതാണ്. റൂബനും ശിമയോനും എന്നപോലെ അവരെന്‍റേതായിരിക്കും. 6അവര്‍ക്കു ശേഷം നിനക്കുണ്ടാകുന്ന സന്തതികള്‍ നിന്‍റേതായിരിക്കും. അവര്‍ക്കു ലഭിക്കുന്ന അവകാശം (ഖലാഫ്) അവരുടെ സഹോദരങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുക. 7ഞാന്‍ പാദാനില്‍ നിന്നു പോയപ്പോള്‍, വഴിക്കു കാനാന്‍ ദേശത്തുവച്ച് എന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു റാഹീൽ വഫാത്തായി. എഫ്രാത്തായിലെത്താന്‍ കുറച്ചു ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബൈത്തുൽ-ലാഹൂം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ ഞാന്‍ അവളെ അടക്കി.

8യൂസുഫിന്‍റെ പുത്രന്‍മാരെക്കണ്ടപ്പോള്‍ യിസ്രായിലാഹ്, ഇവരാരാണ്? എന്നുചോദിച്ചു. 9യൂസുഫ് പറഞ്ഞു: ഇവര്‍ എന്‍റെ മക്കളാണ്, ഇവിടെവച്ചു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ എനിക്കു തന്നവര്‍. അവന്‍ പറഞ്ഞു: അവരെ എന്‍റെ അടുക്കല്‍ കൊണ്ടുവരുക, ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ. 10യിസ്രായിലാഹിനു പ്രായം കൊണ്ടു കണ്ണുകള്‍ മങ്ങി, കാഴ്ച നഷ്ടപ്പെട്ടിരുന്നു. യൂസുഫ് അവരെ അവന്‍റെ അടുത്തു കൊണ്ടു ചെന്നു. അവന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. 11യിസ്രായിലാഹ് യൂസുഫിനോടു പറഞ്ഞു: നിന്‍റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇതാ, നിന്‍റെ മക്കളെക്കൂടി കാണാന്‍ അള്ളാഹു തഅലാ എന്നെ അനുവദിച്ചിരിക്കുന്നു! 12അപ്പോള്‍ യൂസുഫ് കുട്ടികളെ അവന്‍റെ അടുത്തു നിന്നു മാറ്റിയിട്ടു നിലംപറ്റെ കുനിഞ്ഞു നമസ്‌കരിച്ചു. 13യൂസുഫ് എഫ്രായിമിനെ (തോയിബ്) തന്‍റെ വലത്തു കൈകൊണ്ടു പിടിച്ച് യിസ്രായിലാഹിന്‍റെ ഇടത്തു കൈക്കു നേരെയും, മനാസ്‌സെയെ ഇടത്തു കൈകൊണ്ടു പിടിച്ച് യിസ്രായിലാഹിന്‍റെ വലത്തു കൈക്കു നേരെയും നിര്‍ത്തി അവന്‍റെയടുത്തേക്കു കൊണ്ടു ചെന്നു. 14എന്നാല്‍, യിസ്രായിലാഹ് കൈകള്‍ പിണച്ച് വലംകൈ ഇളയവനായ എഫ്രായിമിന്‍റെ (തോയിബ്) തലയിലും ഇടംകൈ മനാസ്‌സെയുടെ തലയിലും ആണു വച്ചത്. മനാസ്‌സെയായിരുന്നുവല്ലോ കടിഞ്ഞൂല്‍ പുത്രന്‍. 15അവന്‍ യൂസുഫിനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു:

എന്‍റെ പിതാക്കന്‍മാരായ ഇബ്രാഹീമും ഇഷഹാക്കും ഇബാദത്ത് ചെയ്തിരുന്ന അള്ളാഹു തഅലാ, ഇന്നുവരെ എന്‍റെ ജീവിത കാലം മുഴുവന്‍ എന്‍റെ ഇടയനായിരുന്ന അള്ളാഹു തഅലാ, 16എല്ലാ തിന്‍മകളിലും നിന്ന് എന്നെ കാത്തു പോന്ന മലക്ക് ഈ ബാലന്‍മാരെ അനുഗ്രഹിക്കട്ടെ! എന്‍റെയും എന്‍റെ പിതാക്കന്‍മാരായ ഇബ്രാഹീമിന്‍റെയും ഇഷഹാക്കിന്‍റെയും നാമം അവരില്‍ നിലനില്‍ക്കട്ടെ. അവര്‍ ഭൂമിയുടെ മധ്യത്തില്‍ ശക്തമായ ഒരു സമൂഹമായി വളര്‍ന്നുവരട്ടെ!

17തന്‍റെ പിതാവു വലംകൈ എഫ്രായിമിന്‍റെ (തോയിബ്) തലയില്‍ വച്ചതു യൂസുഫിന് ഇഷ്ടപ്പെട്ടില്ല. എഫ്രായിമിന്‍റെ (തോയിബ്) തലയില്‍ നിന്നു മനാസ്‌സെയുടെ തലയിലേക്കു മാറ്റാന്‍ അവന്‍ പിതാവിന്‍റെ കൈയ്ക്കു പിടിച്ചു. 18യൂസുഫ് പിതാവിനോടു പറഞ്ഞു: പിതാവേ, അങ്ങനെയല്ല, ഇവനാണു മൂത്ത മകന്‍ . വലംകൈ ഇവന്‍റെ തലയില്‍ വയ്ക്കുക. അവന്‍ വഴങ്ങിയില്ല. 19അവന്‍ പറഞ്ഞു: എനിക്കറിയാം, മകനേ, എനിക്കറിയാം. അവനില്‍ നിന്നും ഒരു ജനതയുണ്ടാകും; അവനും വലിയവനാകും. എന്നാല്‍ അവന്‍റെ അനുജന്‍ അവനെക്കാള്‍ വലിയവനാകും; അവന്‍റെ സന്തതികളോ അനവധി ജനതകളും. 20അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു:

നിങ്ങളുടെ നാമം ഉച്ചരിച്ച്, അള്ളാഹു തഅലാ നിങ്ങളെ എഫ്രായിമി (തോയിബ്) നെയും മനാസ്‌സെയും പോലെ ആക്കട്ടെ, എന്നു പറഞ്ഞു കൊണ്ടായിരിക്കും യിസ്രായിലാഹിൽ അനുഗ്രഹങ്ങള്‍ ആശംസിക്കപ്പെടുക. അവന്‍ എഫ്രായിമിനെ (തോയിബ്) മനാസ്‌സെക്കു മുന്‍പനാക്കി.

21അതു കഴിഞ്ഞ്, യിസ്രായിലാഹ് യൂസുഫിനോടു പറഞ്ഞു: ഞാന്‍ ഇതാ, മരിക്കാറായി. അള്ളാഹു തഅലാ നിന്‍റെ കൂടെയുണ്ടാവും. നിന്‍റെ പിതാക്കന്‍മാരുടെ നാട്ടിലേക്കു നിന്നെ തിരിയേ കൊണ്ടു പോവുകയും ചെയ്യും. 22നിന്‍റെ സഹോദരന്‍മാര്‍ക്കു നല്‍കിയ ഓഹരിയെക്കാള്‍ കൂടുതലായി വാളും വില്ലും കൊണ്ട് അമോര്യരുടെ കൈയില്‍ നിന്നു ഞാന്‍ പിടിച്ചടക്കിയ ഷെക്കെം നിനക്കു തന്നിരിക്കുന്നു.


അടിക്കുറിപ്പുകൾ