സൂറ അൽ-വജ്ഹ 25

ഇബ്രാഹീമിൻറെ സന്തതികള്‍

25 1ഇബ്രാഹീം കൌത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ നിക്കാഹ്ചെയ്തു. 2അവളില്‍ അവനു സാമ്പ്രാൻ, ജാസർ, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു. 3ജാസർന് ഷെബായും ദദാനും ജനിച്ചു. ദദാന്റെ മക്കളാണ് അഷൂറിം, ലത്തുഷിം, ലവുമിം എന്നിവര്‍. 4മിദിയാന്റെ മക്കള്‍ ഏഫാ, ഏഫെര്‍, ഹനോക്ക്, അബീദാ, എല്‍ദാ എന്നിവരാണ്. 5ഇവര്‍ കൌത്തൂറായുടെ സന്താനങ്ങളാണ്. ഇബ്രാഹീം തനിക്കുണ്ടായിരുന്നതെല്ലാം ഇഷഹാക്കിനു കൊടുത്തു. 6തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും ഇബ്രാഹീം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇഷഹാക്കിൽ നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് അയച്ചു.

ഇബ്രാഹീമിൻറെ വഫാത്ത്

7ഇബ്രാഹീമിൻറെ ആയുഷ്‌കാലം നൂറ്റെഴുപത്തഞ്ചുവര്‍ഷമായിരുന്നു. 8തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞ വാര്‍ധക്യത്തില്‍ ഇബ്രാഹീം വഫാത്താവുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തു. 9മക്കളായ ഇഷഹാക്കും ഇസ്മായീലും മാമ്രേയുടെ എതിര്‍വശത്തു സോഹാര്‍ എന്ന ഹിത്യന്റെ മകനായ എഫ്രോണിന്റെ വകയായിരുന്ന മക്‌പെലാ ഗുഹയില്‍ അവനെ ഖബറടക്കി. 10ഹിത്യരില്‍ നിന്ന് ഇബ്രാഹീം വിലയ്ക്കു വാങ്ങിയതായിരുന്നു ആ വയല്‍. അവിടെ ഇബ്രാഹീം ബീവി സാറായോടൊപ്പം ഖബറടക്കപ്പെട്ടു. 11ഇബ്രാഹീമിൻറെ വഫാത്തിനു ശേഷം അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവന്റെ പുത്രന്‍ ഇഷഹാക്കിനെ അനുഗ്രഹിച്ചു. അവന്‍ ബേര്‍ല്ഹായ്‌റോയില്‍ പാര്‍ത്തു.

ഇസ്മായീലിൻറെ സന്തതികള്‍

12സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാജറിൽ ഇബ്രാഹീമിനുണ്ടായ ഇസ്മായീലിൻറെ മക്കള്‍ ഇവരാണ്. 13ജനനക്രമമനുസരിച്ച് ഇസ്മായീലിൻറെ മക്കളുടെ പേരു വിവരം: ഇസ്മായീലിൻറെ കടിഞ്ഞൂല്‍ പുത്രന്‍ നെബായോത്ത്. തുടര്‍ന്ന് കേദാര്‍, അദ്‌ബേല്‍, മബ്‌സാം , 14മിഷ്മാ, ദൂമാ, മസ്‌സാ, 15ഹദാദ്, തേമാ, യത്തൂര്‍, നഫീഷ്, കേദെമാ. 16ഇവരാണ് ഇസ്മായീലിന്റെ പുത്രന്‍മാര്‍. ഗ്രാമങ്ങളും ആസ്ഥാനങ്ങളുമനുസരിച്ച് അവരുടെ വംശത്തിലെ പന്ത്രണ്ടു പ്രഭുക്കന്‍മാരുടെ പേരുകളാണിവ. 17ഇസ്മായീലിൻറെ ആയുഷ്‌കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ വഫാത്താവുകയും തന്റെ ബന്ധുക്കളോടു ചേരുകയും ചെയ്തു. 18ഹവിലാ മുതല്‍ ഷൂര്‍വരെയുള്ള ദേശത്ത് അവര്‍ വാസമുറപ്പിച്ചു. അസ്‌സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണു ജീവിച്ചത്.

യീസേരുവും യാഖൂബും

19ഇബ്രാഹീമിൻറെ പുത്രനായ ഇഷഹാക്കിൻറെ വംശാവലി: ഇബ്രാഹീമിൻറെ മകന്‍ ഇഷഹാക്ക്. 20ഇഷഹാക്കിനു നാല്‍പതു വയസ്‌സുള്ളപ്പോള്‍ അവന്‍ റബേക്കായെ ബീവിയായി സ്വീകരിച്ചു. അവള്‍ പാദാന്‍ആരാമിലുള്ള ബത്തുവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു. അവര്‍ അരമായരായിരുന്നു. 21ഇഷഹാക്ക് തന്റെ വന്ധ്യയായ ബീവിയ്ക്കു വേണ്ടി റബ്ബുൽ ആലമീനോടു ദുആ ഇരന്നു. റബ്ബുൽ ആലമീൻ അവന്റെ ദുആ കേള്‍ക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയും ചെയ്തു. 22അവളുടെ ഉദരത്തില്‍ക്കിടന്നു കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ അവള്‍ റബ്ബുൽ ആലമീനോടു ചോദിച്ചു: ഇങ്ങനെയെങ്കില്‍ എനിക്കെന്തു സംഭവിക്കും? അവള്‍ റബ്ബുൽ ആലമീൻറെ തിരുമനസ്‌സറിയാന്‍ ദുആ ഇരന്നു. 23റബ്ബുൽ ആലമീൻ അവളോട് അരുളിച്ചെയ്തു: രണ്ടു വംശങ്ങളാണ് നിന്റെ ഉദരത്തിലുള്ളത്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്ന് മറ്റേതിനെക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തി ചെയ്യും.

24അവള്‍ക്കു മാസം തികഞ്ഞപ്പോള്‍ അവളുടെ ഉദരത്തില്‍ രണ്ടു ശിശുക്കള്‍. 25ആദ്യം പുറത്തുവന്നവന്‍ ചെമന്നിരുന്നു. അവന്റെ ദേഹം മുഴുവന്‍ രോമക്കുപ്പായമിട്ടതു പോലെയായിരുന്നു. അവര്‍ അവന് യീസേരു എന്നു പേരിട്ടു. 26അതിനുശേഷം അവന്റെ സഹോദരന്‍ പുറത്തുവന്നു. യീസേരുവിൻറെ കുതികാലില്‍ അവന്‍ പിടിച്ചിരുന്നു. അവനെ യാഖൂബ് എന്നുവിളിച്ചു. ഇഷഹാക്കിന് അറുപതു വയസ്‌സായപ്പോഴാണ് അവള്‍ അവരെ പ്രസവിച്ചത്.

കടിഞ്ഞൂലവകാശം

27കുട്ടികള്‍ വളര്‍ന്നുവന്നു. യീസേരു നായാട്ടില്‍ സമര്‍ഥനും കൃഷിക്കാരനുമായി. യാഖൂബ് ശാന്തനായിരുന്നു. അവന്‍ കൂടാരങ്ങളില്‍ പാര്‍ത്തു. 28വേട്ടയാടി കൊണ്ടുവന്നിരുന്ന മാംസം തിന്നാന്‍ കിട്ടിയിരുന്നതിനാല്‍ ഇഷഹാക്ക് യീസേരുവിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. റബേക്കായ്ക്ക് യാഖൂബിനോടായിരുന്നു കൂടുതല്‍ സ്‌നേഹം.

29ഒരിക്കല്‍ യാഖൂബ് പായസമുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ യീസേരു വിശന്നുതളര്‍ന്നു വയലില്‍നിന്നുവന്നു. 30അവന്‍ യാഖൂബിനോട് പറഞ്ഞു: ആ ചെമന്ന പായസം കുറച്ച് എനിക്കു തരുക; ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. അതിനാല്‍ അവന് ഏദോം എന്നു പേരുണ്ടായി. 31യാഖൂബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുക. 32യീസേരു പറഞ്ഞു: ഞാന്‍ വിശന്നു ചാകാറായി. കടിഞ്ഞൂലവകാശം കൊണ്ട് എനിക്കിനി എന്തു പ്രയോജനം? 33യാഖൂബ് പറഞ്ഞു: ആദ്യം എന്നോടു ശപഥം ചെയ്യുക. യീസേരു ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാഖൂബിനു വിട്ടുകൊടുത്തു. 34യാഖൂബ് അവന് അപ്പവും പയറുപായസവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ യീസേരു തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി.


അടിക്കുറിപ്പുകൾ